Search This Blog

Monday, December 23, 2013

ആശങ്കകള്‍ തുടരുന്നു. ജനങ്ങള്‍ വോട്ടുബാങ്കാകണം. അവസാനത്തേ ആയുധം എടുക്കുക.

 ''വോട്ടറെ സബന്ധിക്കുന്നിടത്തോളം കാല്‍ കാശിന്റെ വിലയില്ലാത്ത ഓരോ വോട്ടുകളും കൂട്ടമായി സംഘടിക്കുമ്പോള്‍ മാരക പ്രഹരശേഷിയാണുള്ളത്. എല്ലാവരും അതെടുത്ത് ഉപയോഗിക്കാന്‍ സംഘടിക്കുക. ആ ശക്തികണ്ട് മാത്രമേ ഈ ചുരുങ്ങിയ കാലയളവില്‍ ഒരു തീരുമാനം ഇനി ഉണ്ടാകൂ. കര്‍ഷകരും, ജനങ്ങളും, വോട്ടുബാങ്കെന്ന അവസാനത്തേ ആയുധം കൈയ്യിലെടുത്ത് സംഘടിക്കുക. ജനവാസകേന്ദ്രങ്ങള്‍ ക്കും പട്ടയഭൂമിക്കും കൃഷിയിടത്തിനും പുറത്തായിരിക്കണം ലോലപ്രദേശം .  കസ്തൂരിയേയും, വനം പരിസ്ഥിതി നിയമങ്ങളെയും ജനങ്ങളുടെ കൃഷിയിടത്തില്‍ നിന്നും എന്നേക്കുമായി അടിച്ച പുറത്താക്കണം.'' 

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാന്‍ എന്തൊരു മടിയാണെന്നും താമസമാണെന്നും വ്യക്തമാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കവും ഓഫീസ് മെമ്മോറാണ്ടവും. ലോല പ്രദേശങ്ങള്‍ പുനനിര്‍ണ്ണയം നടത്താന്‍ സസ്ഥാന സര്‍ക്കാരിനു കഴിയുമെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ പുതിയ ഓഫീസ് മെമ്മോറാണ്ടം വിശദമായി പരിശോധിച്ചാല്‍ ലോല പ്രദേശങ്ങള്‍ പുനര്‍നിര്‍ണ്ണയം നടത്തുവാന്‍ സംസ്ഥാന സര്‍ക്കാരിനേയോ പ്രാദേശിക സമിതിയേയോ അധികാരപ്പെടുത്തിയിട്ടില്ലെന്നാണു സത്യം. അതായത് കസ്തൂരി രംഗന്‍ നിര്‍ദ്ദേശിച്ച് കേരളത്തിലേ 123വില്ലേജുകളെയും സംബന്ധിച്ച നിര്‍ദ്ദേശം പൂര്‍ണ്ണമായും നിലനില്ക്കുകയാണിപ്പോഴും. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കനാനേ സംസ്ഥാന സര്‍ക്കാരിനു കഴിയൂ. ലോല പ്രദേസങ്ങള്‍ പുനനിര്‍ണ്ണയം നടത്തുവാന്‍ പറ്റില്ല. സസ്ഥാന സര്‍ക്കാരാവട്ടെ ഈ നിര്‍ദ്ദേശം രൂപപ്പെടുത്താന്‍ പഞ്ചായത്തുതലത്തില്‍ പ്രാദേശിക സമിതികള്ക്കു രൂപവും നല്കി. ഈ സമിതികള്‍ നല്കുന്ന നിര്‍ദേശവും, സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന നിര്‍ദേശവും കേന്ദ്രം അതേപടി അംഗീകരിക്കും എന്നതിനു ഒരു ഉറപ്പും സാധ്യതയുമില്ല.

പഞ്ചായത്ത് തലത്തില്‍ ഇനി സര്‍വേ നമ്പര്‍പ്രകാരമാണ് ലോല പ്രദേശം കണ്ടെത്തുന്നത്. വനത്തിനു അടുത്തുള്ള സ്ഥലങ്ങള്‍ ഇതില്‍ കുടുങ്ങാതിരിക്കാന്‍ കരുതല്‍ വേണം. ഒരു മുന്‍ വിധിയും ഇക്കാര്യത്തില്‍ ഉണ്ടാകരുത്. ജനവാസകേന്ദ്രങ്ങള്‍ ക്കും പട്ടയഭൂമിക്കും കൃഷിയിടത്തിനും പുറത്തായിരിക്കണം ലോലപ്രദേശം കണ്ടെത്തുന്നത്. കസ്തൂരിയേയും, വനം പരിസ്ഥിതി നിയമങ്ങളെയും ജനങ്ങളുടെ കൃഷിയിടത്തില്‍ നിന്നും എന്നേക്കുമായി അടിച്ചുപുറത്താക്കണം. മാത്രമല്ല പുതിയ നിര്‍ദ്ദേശം സമിതികള്‍ നല്കുമ്പോള്‍ വന്യജീവികള്‍ നടത്തുന്ന അക്രമത്തിലേ നാശത്തിനും, ഹാനിക്കും വനം വകുപ്പിനും, പരിസ്ഥിതി വകുപ്പിനും ഉത്തരവാദിത്വംനിര്‍വചിക്കണം. പരിസ്ഥിതിയും വനവും സംരക്ഷിക്കുന്നതിന്റെ ചിലവില്‍ വന്യജീവികള്‍ വരുത്തുന്ന കൃഷിയിടത്തിലേ നാശം കൂടി ഉള്‍പ്പെടുത്തണം.

പ്രാദേശിക സമിതികള്‍ സര്‍വേനമ്പര്‍ പ്രകാരം ഒരിടത്തും തീരുമാനമെടുക്കരുത്. ഒരു കര്‍ഷകനെ പോലും സര്‍വേ നമ്പര്‍ കണക്കിന്റെ കുരുക്കില്‍ കൊല്ലരുത്. വില്ലേജിലേ മുഴുവന്‍ സര്‍വേനമ്പറുകളും ഒരുപോലെ പരിഗണിക്കണം. അല്ലെങ്കില്‍ കുറെ വനസാമീപ്യമുള്ള കര്‍ഷകര്‍ ചതിക്കപ്പെടും, കസ്തൂരിയില്‍ കുരുങ്ങും. ഏതാനും ചിലര്‍ കുരുങ്ങിയാല്‍ ഭൂരിഭാഗം വരുന്ന രക്ഷ്‌പെട്ടവര്‍ അവര്‍ക്കായി സമരം നടത്തില്ല. എല്ലാ സമരങ്ങളും അവസ്സാനിക്കുകയും ചെയ്യും. നമ്മൂടെ നാട്ടില്‍ റോഡ് വികസനവും, പുതിയ പദ്ധതികള്‍ക്കായി ഭൂമിയെടുക്കലും വരുമ്പോള്‍ നഷ്ടപ്പെടുന്നവനേ മഹാ ഭൂരിപക്ഷം വരുന്ന ഒന്നും നഷ്ടപ്പെടാത്തവര്‍ ഒറ്റപ്പെടുത്തുന്ന സ്ഥിതി ഇവിടെയും ഉണ്ടാകരുത്. വികസനത്തിന്റെപേരിലും, പ്രകൃതി സംരക്ഷണത്തിന്റെ പേരിലും നഷ്ട്‌പ്പെടുന്നവരും ഹിംസിക്കപ്പെടുന്നവരും എന്നും ന്യൂനപക്ഷങ്ങ്‌ളെന്ന് ഓര്‍മ്മവേണം. തോളോട് തോള്‍ചേര്‍ന്ന് സമരം നടത്തിയവരില്‍ നിന്നും ഏതാനും ആളുകളെ മാത്രം ഭിന്നിപ്പിച്ച് കസ്തൂരി റിപ്പോര്‍ട്ട് നടപ്പിലാക്കിക്കരുത്.

 കസ്തൂരി റിപ്പോര്‍ട്ട് ഈ കേന്ദ്ര സര്‍ക്കാരിന്റെ കാലത്തു തീപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കും. ഈമേഖലയിലേയും, 10കിലോമീറ്റര്‍ ബഫര്‍ സോണിലേയും ജനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിക്കും. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാരാണു വരുന്നതെങ്കില്‍ കസ്തൂരി റിപ്പോര്‍ട്ടില്‍ കേരളത്തിനു കാര്യമായ ഒഴിവാക്കല്‍ ഉണ്ടാകില്ല. ഇപ്പോള്‍ തന്നെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് ബി.ജെ.പിയുമായി ബന്ധപ്പെട്ട സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്. ബി.ജെ.പി കേരളത്തില്‍ ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ അനുകൂലമായി ചിതിക്കുന്ന ഒരു പാര്‍ട്ടികൂടിയാണ്. അത് അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. കസ്തൂരി റിപ്പോര്‍ട്ടെന്ന ഈ തീപിടിച്ച വിഷയത്തില്‍ നിന്നും പുറത്തുകടക്കാനും ഉത്തരവാദിത്വത്തില്‍നിന്നും തലയൂരാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചാല്‍ കേരളത്തിലേ കര്‍ഷകരെല്ലാം ഭാവിയില്‍ പീധിക്കപ്പെടും. കസ്തൂരിയുടെ കറുത്ത ഭീതിയില്‍ ജീവിതം തകരും. മുല്ലപ്പെരിയാര്‍ പോലെയും, അയോധ്യ തര്‍ക്കം പോലെയും ഈ വിഷയം നീട്ടിക്കൊണ്ട്‌പോകാതെ അവസാന തീരുമാനം ഉണ്ടാകണം.

 തിരഞ്ഞെടുപ്പ് അടുത്തുവന്നു. എല്ലായിടത്തും സമരസമിതികള്‍ ഉണരണം. കൂടുതല്‍ കൂടുതല്‍ ശക്തി സമാഹരിച്ച് ഒരു വോട്ട് ബാങ്ക് ഉണ്ടാക്കണം. അത് ഏറ്റവുമടുത്ത ദിവസം തന്നെ തുടങ്ങണം. കാരണം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വരും മുമ്പ് ഈ വോട്ടുബാങ്ക് രാഷ്ട്രീയം സര്‍ക്കാരുകള്‍ക്ക് ബോധ്യമാകണം. വോട്ടറെ സംബധിക്കുന്നിടത്തോളം കാല്‍ കാശിന്റെ വിലയില്ലാത്ത  ഓരോവോട്ടുകളും കൂട്ടമായി സംഘടിക്കുമ്പോള്‍ മാരക പ്രഹരശേഷിയാണുള്ളത്. എല്ലാവരും അതെടുത്ത് ഉപയോഗിക്കാന്‍ സംഘടിക്കുക. ആ ശക്തികണ്ട് മാത്രമേ ഈ ചുരുങ്ങിയ കാലയളവില്‍ ഒരു തീരുമാനം ഇനി ഉണ്ടാകൂ. കര്‍ഷകരും, ജനങ്ങളും, വോട്ടുബാങ്കെന്ന അവസാനത്തേ ആയുധം കൈയ്യിലെടുത്ത് സംഘടിക്കുക. ഇനി കസ്തൂരി വിരുദ്ധ സമരം വോട്ടുബാങ്ക് രാഷ്ട്രീയത്തിളേക്ക് തിരിച്ചുവിടണം. കസ്തൂരി വിരുദ്ധ വോട്ടുബാങ്ക് ഉണ്ടാക്കാന്‍ നിലവിലേ 123വില്ലേജ്ജുകളിലേ ആളുകളേ മാത്രം കൂട്ടിയാല്‍ പോരാ. 10കിലൊമീറ്റര്‍ ഉള്ള ഇതിന്റെ ബഫര്‍സോണുകളില്‍ കൂടി ഉള്‍പ്പെട്ടവര്‍ വേണം. ഫഫര്‍ സോണുകളേ പറ്റി ഇനിയും ജനങ്ങള്‍ മനസിലാക്കിയിട്ടില്ല. ഉദാഹരണത്തിനു കൊട്ടിയൂരിന്റെ ബഫര്‍ സോണ്‍ മണത്തണവരെ വരുന്നുണ്ട്.

Wednesday, December 4, 2013

മരണത്തേ മാടിവിളിക്കുന്നവര്‍...മരണത്തിന്റെ കുഴലൂത്തുകാര്‍!!..

ഇതു ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ചിത്രമാണിത്. മരണത്തേ മാടിവിളിക്കുന്നവര്‍...മരണത്തിന്റെ കുഴലൂത്തുകാര്‍...എന്തൊരു മുദ്രാവാക്യമാണു ഈ ചിത്രത്തില്‍. വിജയനും വിജയത്തിനും മരിക്കാന്‍ ഒരുങ്ങി ഊഴവും കാത്തുനില്‍ക്കുന്ന കുറെ അറവുമാടുകള്‍. എല്ലാ സി.പി.എം കാരും ഈ ചിത്രത്തിലേ മരണസാഹിത്യം അംഗീകരിക്കില്ല. ഒരു വിശ്വാസത്തിന്റെ പേരില്‍ മരിക്കുന്നതും കൊലപ്പെടുന്നതും വിജയമെന്ന പുണ്യം കിട്ടാന്‍ നല്ലതെന്ന് കരുതുന്ന സി.പി.എം പ്രവര്‍ത്തകര്‍ ഈ പ്രചരിപ്പിക്കുന്നത് അന്ധവിശ്വാസമാണു. സ്വന്തം ജീവനു പുല്ലു വില കല്‍പ്പിക്കുന്ന ഇത്തരം ആളുകള്‍ അപകടകാരികളാണു. ജീവന്റെമൂല്യവും മഹത്വവും പൂജ്യമെന്ന വിശ്വസിക്കുന്ന ഈ ചിത്രത്തിലേ പ്രചരണക്കാര്‍ ഈ നാട്ടിലേ ഏറ്റവും വലിയ നാശകാരികളാണു. നിർഗുണന്മാരും ശൂന്യന്മാരുമാണിവർ. ചാകാന്‍ ഏതുസമയവും തയ്യാറായി നില്‍ക്കുന്ന ഈ ആളുകള്‍ അക്ഷരാര്‍ഥത്തില്‍ മനോനില തെറ്റിയ രോഗികളാണു. ഇത്തരക്കാര്‍ സി.പി.എമ്മില്‍ ഒരുപാടുണ്ടെന്നുള്ളതിന്റെ തിളിവാണു ഈ ചിത്രത്തിനു ഞാന്‍ ശ്രദ്ധിക്കുന്ന സമയത്ത് 60ഓളം ലൈക്കുകളും കുറെ ഷേയറുകളും വന്നത്. ഈ 60പേരല്ല കേരളത്തിലേ സി.പി.എം കാര്‍. കച്ചകെട്ടി നില്‍ക്കുന്ന നടക്കുന്ന ചാവാലികള്‍ക്കൊപ്പമല്ല മനുഷ്യരായ പാര്‍ട്ടിയിലേ ആളുകള്‍. എന്തു ആശയും ആശയവുമാണു ഇത്തരം പ്രചരണങ്ങള്‍ വഴി സമൂഹത്തിനു നല്‍കുന്നത്. ഇതെല്ലാം കേട്ട് രസിച്ച് വാഴുന്ന നരനേ രോമത്തിന്റെ വിലപോലും കല്‍പ്പിക്കാത്ത കുടെ അധമന്‍ മാരും. മനുഷ്യനു മരണ ദൂതുമായി വരുന്ന കാലന്മാര്‍ പാതാളത്തിലും നരകത്തിലുമല്ല, ഇവിടെതന്നെയുണ്ട്. ഇത്തരം ആളുകളെ കാലമാടന്മാര്‍ എന്നു വിളിച്ചാല്‍ പോത്തിന്റെ കറും നിറമുള്ള കാലന്‍ പോലും നാണിക്കും. മരണം കൊതിച്ചു നടക്കുന്നനിലും, മരണത്തിന്റെ നടത്തിപ്പുകാരനിലും കാലന്‍ തന്നെയാണു ഉള്ളത്. വിജയനും, വിജയവും, സി.പി.എമ്മുമൊന്നുമല്ല.


ഇത് വെറുമൊരു തമാശയായി കാണേണ്ട. മനസുകൊണ്ട് ഈ ചിന്താഗതി മുറുകെ പിടിച്ച പാര്‍ട്ടിപ്രവര്‍ത്ത്കര്‍ കുറെയുണ്ട്. മരണത്തിനും ഇങ്ക്വിലാബ് വിളിക്കുന്ന, മരണത്തേ രസമായി കാണുന്ന അധോലോകം ഉണര്‍ന്നുതന്നെയിരിക്കുന്നു. മരണത്തിന്റെ കളിക്കൂട്ടുകാരായി ജീവിതത്തിന്റെയും ജീവന്റെയും ശത്രുക്കളായി ഇവര്‍ പരിഷ്‌കൃത സമൂഹത്തില്‍ ഒളിച്ചിരിക്കുകയാണു. ഇവരെ ഏറെ സൂക്ഷിക്കണം, ഭയക്കണം. ഒരു ചിതാഗതിക്കും, മുദ്രാവാക്യത്തിനുമായി ചാവേറുകളാകുവാന്‍ ഏതു സമയത്തും പൂര്‍ണ്ണ സെറ്റപ്പില്‍ ഇരിക്കുകയാ!!... എന്തു സാഹിത്യമാണിതൊക്കെ? സ്വന്തം ജീവനെ തെല്ലും സ്‌നേഹിക്കാത്ത ഇവര്‍ക്ക് മറ്റുള്ളവരുടെ ജീവനു എന്തു വില നല്‍കാനാകും. ജീവനു പൂജ്യം വിലയിട്ട ചാവേറുകളായി കഴിയുന്നവരുടെ ഇടയില്‍ മനുഷ്യ ജീവിതത്തിനും സ്വാന്തന്ത്ര്യത്തിനും എന്തു അര്‍ഥമാണുള്ളത്. ഇത്തരം പ്രചരണങ്ങളും ജീവനെ ത്രണവല്‍ക്കരിക്കലും സമൂഹത്തില്‍ ആശ്ങ്കയും അസ്വസ്തതയും ഉണ്ടാക്കുകയാണു. ജനങ്ങളില്‍ ഇത്തരം ചെകുത്താന്റെ വചനങ്ങള്‍ പേടിപ്പെടുത്തലുകള്‍ ഉണ്ടാക്കുന്നു. ജനത്തേ ഭയപ്പെടുത്തുന്നു. ഇടതുപക്ഷ തീവൃവാദവും, ക്രിമിനല്‍ വാസനയും വഴിതെറ്റി ചിന്തിക്കുന്നവരില്‍ വളര്‍ത്തുന്നു. സ്വന്തം ജീവിതം സംരക്ഷിക്കാന്‍ താല്പര്യം ഒട്ടുമില്ലാത്തവര്‍ മറ്റുള്ളവരെ എങ്ങിനെ രക്ഷിക്കും. ഒരു യുദ്ധത്തില്‍ പട്ടാളക്കാര്‍ വിജയത്തിനായി മരിച്ചുവീഴും എന്നൊക്കെ പറയുന്ന പോലെ സി.പി.എം പ്രവര്‍ത്തകര്‍ യുദ്ധ സന്നാഹം നടത്തുമെന്നാണോ ഇത്തരം പ്രചരണങ്ങളുടെ അര്‍ഥം. നമ്മുട നാട്ടില്‍ തോക്കും ബോംബും, സ്‌ഫോടക വസ്തക്കളും നിരോധിച്ചിരുന്നിലെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. ജീവന്റെ വിലയറിയാത്തവര്‍ മറ്റുള്ളവരുടെ ജീവനു വേണ്ടി കൊതിക്കും.

പാര്‍ട്ടിപറയും വരെയേ ജീവിതം ഉള്ളുവെന്ന് കരുതുകയും വിശ്വസിക്കുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒട്ടനവധി അടിമകള്‍ സി.പി.എമ്മിലുണ്ട്. പിണറായി വിജയനും, സി.പി.എമ്മിനും ഒക്കെ മീതേ സ്വന്തം ജീവന്റെ വില കാണുവാന്‍ കഴിയാത്ത ആളുകള്‍ക്ക് എങ്ങിനെ കുടുംബം എന്ന ആശയത്തോട് നീതി പുലറത്തുവാനാകും? ജനിപ്പിച്ച മാതാപിതാക്കളോടും, ജന്മം കൊടുത്ത മക്കളോടും ഭാര്യയോടും എങ്ങിനെ നീതി നിര്‍വഹിക്കാനാകും. എന്നുവരെ താന്‍ ജീവിക്കണമെന്ന് പാര്‍ട്ടിപറയും, എന്ന് ഈ കാലഘട്ടത്തിലും വിശ്വസിക്കുന്ന ചില സി.പി.എം പ്രവര്‍ത്തകര്‍ നമ്മുട നാട്ടിലുണ്ടെന്ന് വിശ്വസിച്ചേ പറ്റൂ. വികാരങ്ങളും, വിചാരങ്ങളും, അസ്തിത്വവും, ചിന്താശേഷിയും, ഒന്നുമില്ലാത്ത കുറെ ആളുകള്‍. അന്ധവിശ്വാസികള്‍...മരിച്ചുകഴിഞ്ഞാല്‍ ജയിക്കും, പാര്‍ട്ടി ജയിക്കും, എന്നൊക്കെ കരുതുന്ന വിഢികള്‍. ഇവര്‍ക്ക് എന്നുവെളിവു വീഴും?. സി.പി.എമ്മിലെ ഇത്തരം ചില ആളുകളുടെ അന്ധ വിശ്വാസം അംഗീകരിക്കാന്‍ ഈ കാലഘട്ടത്തിലേ ഒരു മനുഷ്യനു കഴിയുമോ? എത്രയോ ആളുകള്‍ ജീവന്‍ വെടിഞ്ഞുകഴിഞ്ഞു, രക്തസാക്ഷികളായി, വെടിയേറ്റു മരിച്ചു. അവരെല്ലാം മരണം ഏറ്റുവാങ്ങിയത് ഈ പ്പറയുന്ന മരണത്തിനു അപ്പുറമുള്ള വിജയത്തിനു വേണിയായിരുന്നു. എന്നിട്ട്..വിജയമെവിട്?..പര്‍ട്ടിയെവിടെ?..ഇന്ത്യയിലേ പാര്‍ര്‍ട്ടിയുടെ സ്ഥാനമെവിടെ?..ഇന്ത്യയില്‍ ഈ പാര്‍ട്ടി കാച്ചില്‍ പോലെ കീഴോട്ട് വളരുന്നത് കാണുന്നില്ലേ?..വിജയനും,കൂട്ടാളികള്‍ക്കും, ഇന്നു കാണുന്ന വളര്‍ച്ചയല്ല ഉദ്ദേശിക്കുന്നത്. മരിച്ചവരെല്ലാം പോയി മറഞ്ഞു, മണ്ണായി തീര്‍ന്നു..മരിച്ചവരും അവരുടെ ബന്ധുജനങ്ങളും എന്തു നേടി?.. മരിച്ച രക്ത സാക്ഷികള്‍ എവിടെയാണു വിജയിച്ചതെന്ന് ജീവിച്ചിരിക്കുന്നവരും മരിക്കാന്‍ കച്ചകെട്ടി വെമ്പി നില്‍ക്കുന്നവരും നന്നായി മനസിലാക്കണം. കത്തോലിക്കര്‍ സ്വര്‍ഗ്ഗം ഉണ്ടെന്നു വിശ്വസിക്കുന്നു. എന്നാല്‍ ആരും അതു കണ്ടിട്ടില്ല. കണ്ടവര്‍, അവിടെ നിന്നുവന്നും സാക്ഷ്യവും പറഞ്ഞിട്ടില്ല.

എന്നാല്‍ സി.പി.എമ്മില്‍ നേരെ തിരിച്ചാണു. ജീവിച്ചിരിക്കുന്നവരാണു ഏറ്റവും വലിയ തെളിവും സാക്ഷ്യവും. മരിച്ചവര്‍ മരണ ശേഷം വിജയിച്ചില്ലെന്നും, അവരുടെ മുദ്രാവാക്യവും, ആഗ്രഹവും വിജയിച്ചില്ലെന്നും തിരിച്ചറിയുക. പാര്‍ട്ടിയും, നയവും, നേതാക്കളും ഒക്കെ കാലത്തിനനുസരിച്ച് മാറും. പാര്‍ട്ടി ഈ രൂപത്തിലും, നയത്തിലും, നേതൃത്വത്തിലും നാളെകളില്‍ ഉണ്ടാകില്ല. മാറ്റത്തിനു വിധേയമാണു. എന്നാല്‍ മരിച്ചവര്‍ ആരും പര്‍ട്ടിയും നേതാവും, നയവും, ഒക്കെ മാറുപോള്‍ കുഴിമാടം വെട്ടിതുറന്ന് പുറത്തുവരാനും, എന്തിനെന്നെ രക്തസാക്ഷിയാക്കി ചതിച്ചു എന്നും ചോദിക്കാനും വരില്ല. ജീവന്റെ വിലയറിയാത്ത ചാവേറുകള്‍ക്കും ചാവാലികള്‍ക്കും മനോരോഗത്തിനു എ.കെ ജി സെന്ററില്‍ ഒരു കൗണ്‍സിലിങ്ങ് കേന്ദ്രം തുടങ്ങിയാല്‍ ഭാവിയില്‍ കുടെ കുടുംബങ്ങള്‍ രക്ഷപെടും.. സി.പി.എമ്മിനു മനുഷ്യത്വ മുഖം കൂടുതലായി കൈവരും.
(ഈ ചിത്രം ഫേസ്ബുക്കിലേ എന്റെ സുഹൃത്ത് ലിസ്റ്റിലുള്ള ഒരു സി.പി.എം ഭക്തൻ ഷേർ ചെയ്തതാണു. ഇത്രയും പറഞ്ഞ സ്ഥിതിക്ക് അവഹേളിക്കുന്നത്നു തുല്യമാകുമെന്നതിനാൽ ആ സുഹൃത്ത് ആരെന്ന് ഇവിടെ പറയുന്നില്ല.)