Search This Blog

Sunday, August 17, 2014

സി.പി.ഐയുടെ 187 ലക്ഷം ചീമുട്ടകള്‍ (പശ്ചാത്തലം സ്ഥാനാര്‍ഥിയാക്കാന്‍ ബെന്നറ്റിനിന്നും 1.87കോടി രൂപ വാങ്ങി) - See more at: http://www.dailyindianherald.com/home/details/Bld3y0m5/9#sthash.GGRU89w6.dpuf

ഉള്ളതു പറഞ്ഞാല്‍....

അഡ്വ: വിന്‍സ് മാത്യു.

തിരുവനന്തപുരം: ബെന്നറ്റ് എബ്രഹാം സ്ഥാനാര്‍ഥിയാകാന്‍ സി.പി.ഐക്ക് നല്കിയ കോഴ 1.87 ലക്ഷം കോടി രൂപയെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഒരു ഇടതുപക്ഷ പാര്‍ട്ടി ഇങ്ങനെ ചെയ്തുവെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്നാല്‍ സി.പി.ഐയുടെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയും ഉന്നത നേതാക്കള്‍ ഇതു പുറത്തുവിടുകയും ചെയ്തിരിക്കുന്നു. മാത്രമല്ല പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍ വാസ്തവമാണെന്ന് ജില്ലാ സിക്രട്ടറികൂടിയായിരുന്ന വെഞ്ഞാറമൂട് ശശി പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ തന്നെ ഇനി സി.പി.ഐക്കെതിരെ ഇതില്‍ കൂടുതല്‍ തെളിവുകള്‍ ജനകീയ കോടതിയില്‍ ആവശ്യമില്ല.
സി.പി.എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ നാണിച്ചു തലതാഴ്ത്തണം. വിശുദ്ധിയുടെ രൂപങ്ങളായിരുന്ന വെളിയം ഭാര്‍ഗവനും, സി.കെ ചന്ദ്രപ്പനും ഇരുന്ന കസേരയില്‍ കയറിയിരുന്ന് പന്ന്യനും സംഘവും നടത്തിയ ഈ കുറ്റകൃത്യം വര്‍ത്തമാന കേരള രാഷ്ട്രീയത്തിന്റെ ദുരന്തമാണ്. മിക്ക രാഷ്ട്രീയ പാര്‍ട്ടിയിലും ഇത്തരം പേയ്‌മെന്റ് സീറ്റുകള്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടെന്ന് പരാതികള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്ര കൈയ്യോടെ ഒരു പാര്‍ട്ടി കുടുങ്ങുന്നത് ആദ്യമാണ്. ഇതിനു നേതൃത്വം നല്കിയവരും, കൈക്കൂലി കൊടുത്തവരും ജനാധിപത്യത്തെ വധശിക്ഷയ്ക്ക് വിധിക്കുകയാണ് ചെയ്തിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ പല്ലിളിച്ചും ആദര്‍ശം പറഞ്ഞും നടക്കുന്ന ഈ കോഴക്കേസിലേ മാന്യന്മാരെ കല്ലെറിഞ്ഞു തുരത്തുകയാണ് ജനം ചെയ്യേണ്ടത്. സി.പി.ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഇനി ഒരു നൂറ്റാണ്ട് പൊതുജീവിതം നടത്തിയാലും ജനാധിപത്യത്തെ മുറിപ്പെടുത്തിയ ഈ കറ അദ്ദേഹത്തില്‍ തറഞ്ഞുകിടക്കും. ഇപ്പോള്‍ സി.ദിവാകരന്‍ ഉള്‍പ്പെടെയ ആരോപണ വിധേയരായ നേതാക്കളെ കാണുമ്പോള്‍ നിരാശതോന്നുകയാണ്.
സ്‌കൂളിലും, കോളേജ്ജിലും അദ്ധ്യാപക നിയമനത്തിനു കോഴ വാങ്ങിക്കുന്നതുപോലെ, ഇടതുമുന്നണിയില്‍ നിന്നും സീറ്റുവാങ്ങി 187 ലക്ഷം രൂപയ്ക്ക് അത് വില്പന നടത്തിയിരിക്കുന്നു. ഇതാണോ സി.പി.ഐ. എന്ന പാര്‍ട്ടിയുടെ രാഷ്ട്രീയം. പല കാര്യത്തിലും സി.പി.എമ്മിനേ മര്യാദ പഠിപ്പിക്കാനും, പിണറായി വിജയനെ നന്നാക്കനും ഇറങ്ങുന്ന സി.പി.ഐക്ക് ഈ കോഴ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയ കക്ഷിയായി തുടരാനുള്ള അര്‍ഹത ഇല്ല. അല്ലെങ്കില്‍ 187ലക്ഷം രൂപ വാങ്ങിയതും അനുഭവിച്ചവരുമായ നേതാക്കള്‍ പൊതുജീവിതം നിര്‍ത്തി സി.പി.ഐയെ ശുദ്ധീകരിക്കണം. അവര്‍ പൊതുജീവിതം നിര്‍ത്തുന്നതോടൊപ്പം രാജ്യത്തെ ജനാധിപത്യ വിശ്വാസികളോടും തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹമിനു വോട്ട് ചെയ്ത ജനങ്ങളോട് മാപ്പ് പറയുകയും വേണം.
അഴിമതിക്കെതിരെ വാതോരാതെ സസാരിക്കുന്ന സി.പി.ഐ തിരഞ്ഞെടുപ്പില്‍ സീറ്റ് വിറ്റത് കൊടിയ ചതിയായി പോയി. മുമ്പ് ഈ ആരോപണം കാസര്‍ഗോട് ഒരു കരാറുകാരന്‍ മല്‍സരിച്ചപ്പോള്‍ കോണ്‍ഗ്രസിനെതിരെയും, ചില തിരഞ്ഞെടുപ്പില്‍ ലീഗിനെതിരെയും, സി.പി എമ്മിനെതിരെയും ഒക്കെ ഉയര്‍ന്നിട്ടുണ്ട്. അന്നൊന്നും അത് വിശ്വസനീയമായ വിധം തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടില്ലായിരുന്നു. എന്തായാലും പണം വാങ്ങി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുമായും, മുന്നണിയുമായും ജനങ്ങളുമായും ബന്ധമില്ലാത്ത ആളുകളെ മല്‍സരിപ്പിക്കുന്ന പരിപാടി ഉണ്ടെന്നുള്ളത് പരമാര്‍ഥമായ കാര്യമാണ്. തോല്ക്കാന്‍ സാധ്യതയും, വിജയ സാധ്യത കുറഞ്ഞതുമായ സീറ്റുകളില്‍ കോടികള്‍ കോഴവാങ്ങി രാഷ്ട്രീയത്തിനു പുറത്തുള്ള ആളുകളെ കൊണ്ടുവരും. പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളില്‍ ഏതാനും ചിലര്‍ നടത്തുന്ന കച്ചവടമായിരിക്കും ഇത്. ഈ വഴിയിലൂടെ കിട്ടുന്ന കോടികളുടെ കോഴപ്പണം നേതാക്കളുടെ കീശയിലേക്ക് താഴും. എന്നിട്ട് മറ്റ് നേതാക്കളേയും തിരഞ്ഞെടുപ്പില്‍ രാത്രികളെ പകലാക്കി അദ്ധ്വാനിക്കുന്ന പ്രവര്‍ത്തകരെയും വോട്ടുചെയ്യുന്ന ജനങ്ങളേയും വഞ്ചിക്കും. എന്തൊരു ക്രൂരമായ ജനാധിപത്യമാണ് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്.
ജനാധിപത്യം കൊണ്ട് ജീവിക്കുകയും അതിനേ ഏറ്റവും നല്ല ബിസിനസാക്കി പണം വാരുകയും ചെയ്യുന്ന ഇത്തരം രാഷ്ട്രീയ കഷികളുടെ തലപ്പത്തേക്ക് എത്തുവാന്‍ ആളുകള്‍ നടത്തുന്ന തിക്കിതിരക്കിനു ഇതു കൂടി കാരണമാണ്. ഭരണം പോലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പില്‍ പണം കായ്ക്കുന്ന മരമാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വം. പണ്ട് കണ്ണൂരില്‍ മുല്ലപ്പള്ളിയുടെ തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്നും കൊടുത്ത 25 ലക്ഷത്തോളം രൂപയുമായി മുങ്ങിയ കോണ്‍ഗ്രസ് നേതാവിനെ എല്ലാവര്‍ക്കും അറിയാം. ഇദ്ദേഹത്തെ പിന്നീട് പിടികൂടിയെങ്കിലും പണം കിട്ടിയില്ലെന്നു മാത്രമല്ല കോണ്‍ഗ്രസിന്റെ സസ്ഥാന നേതാവായി ഇപ്പോള്‍ അദ്ദേഹം വിലസുകയും ചെയ്യുന്നുണ്ട്. ഒരു സ്ഥാനാര്‍ഥിക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വം നല്കുന്ന പണം കൃത്യമായി ചിലവാക്കുന്ന പാര്‍ട്ടി സി.പി.എം മാത്രമായിരിക്കും.
കോണ്‍ഗ്രസാകട്ടെ പാര്‍ട്ടി നേതൃത്വം നല്കുന്ന കോടികള്‍ പല നേതാക്കളുടെയും പോക്കറ്റിലേക്ക് സുഗമമായി പോകും. കള്ളക്കണക്കും, സ്വന്തം ചിലവും ഒക്കെ പറഞ്ഞ് പണം തട്ടി സ്ഥാനാര്‍ഥിയുടെ അടുത്ത് കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഫണ്ട് എത്തുമ്പോള്‍ പലപ്പോഴും കോടികള്‍ വാടിയ പരിവത്തിലാകും. കേരളത്തില്‍ സി.പി.എമ്മിനൊപ്പം പലപ്പോഴും തിരഞ്ഞെടുപ്പ് മാമാങ്കത്തില്‍ കോണ്‍ഗ്രസ് പിറകിലാകാനും സ്ഥാനാര്‍ഥി തോല്ക്കാനും ഇതു കാരണമാകാറുമുണ്ട്. ചില കോണ്‍ഗ്രസ് സ്ഥാനാര്‍ത്തികളാകട്ടെ കിട്ടിയ പണം മുഴുവന്‍ ചിലവാക്കാതെ കുറെ കീശയില്‍ അമട്ടും. ഇങ്ങനെ ഒടുവില്‍ തോറ്റുപോയ നേതാവ് ആരെന്ന് ചോദിച്ചാല്‍ ഒരു സംസ്ഥാന നേതാവിന്റെ പേര് പ്രസിദ്ധമാണുതാനും. ചില പാര്‍ട്ടി നേതാക്കള്‍ ആകട്ടെ സീറ്റുകള്‍ പണിപ്പെട്ട് വാങ്ങിക്കുന്നത് ജയിക്കാനല്ല, പണം ഉണ്ടാക്കാനാണ്. ഇടതുമുന്നണിയുടെ കോട്ടകളില്‍ പോലും ഒരു സീറ്റു ലഭിക്കാന്‍ പൊരിഞ്ഞ അടിയും ചരടുവലിയും നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളെ തിരഞ്ഞെടുപ്പില്‍ കാണാം. ഇത് ജയിക്കാനല്ല, തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ലക്ഷങ്ങള്‍ കീശയിലേക്ക് നിറയ്ക്കാനുള്ള പരിപാടിക്കാണ്. പാര്‍ട്ടി നല്കുന്ന ഫണ്ടും കൂടാതെ സ്ഥലത്തെ വന്തോക്കുകളില്‍നിന്നുള്ള പിരിക്കലും, കള്ള കണക്കും, എല്ലാം കൂടി ചേര്‍ത്ത് ഒരു വന്‍ തുകയുമായാണ് പല സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പ് ഉല്‍സവ കൊയ്ത്തു കഴിഞ്ഞ് കളം വിടുന്നത്. തോല്ക്കുമെന്നറിഞ്ഞിട്ടും പൂജ്യം സാധ്യതയുള്ള സീറ്റിനു പോലും പലരും കടിപിടി കൂടുന്നതിന്റെ രഹസ്യവും ഇതാണ്.
യാതൊരു വരുമാന സ്രോതസും, മറ്റ് ഉപജീവന മാര്‍ഗങ്ങളും ഇല്ലാത്ത രാഷ്ട്രീയ നേതാക്കള്‍ ചുരുങ്ങിയ കാലം കൊണ്ട് നമ്മുടെ നാട്ടില്‍ സമ്പന്നരാകുന്നത് എങ്ങനെയാണ്?. വഴിച്ചിലവിനുപോലും ഗതിയില്ലാതെ രാഷ്ട്രീയത്തില്‍ അലഞ്ഞ പലരും മറ്റ് തൊഴിലും വരുമാനവും ഒന്നും ഇല്ലാതെ ഫ്‌ളാറ്റ് ഉടമകളും, നെല്ലിയാമ്പതിയിലും, അട്ടപാടിയിലും മറ്റും തോട്ടം ഉടമകളും, റിയല്‍ എസ്‌റ്റേറ്റുകാരും ഒക്കെയായി എങ്ങനെ രൂപമാറ്റം വരുന്നു. വിദേശത്തേക്ക് മക്കളെ അയച്ച് അവിടെ ബിസിനസും മക്കളുടെ വിദേശ അക്കൗണ്ടില്‍ പണം ഡിപ്പോസിറ്റ് ചെയ്യുകയും ചെയ്യുന്ന കേരളത്തിലേ രാഷ്ട്രീയ നേതാക്കള്‍ അനവധിയാണ്. ജനങ്ങള്‍ ഓര്‍ക്കണം... ഒരു വരുമാനവും ഇല്ലാതെ ചിലവ് മാത്രമുള്ള രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തില്‍, അമരത്തുവരാന്‍ ആളുകള്‍ മല്‍സരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന്. നിസ്വാര്‍ഥമായ പൊതു ജീവിതത്തിനോ അതോ രാഷ്ട്രീയം എന്ന ബിസിനസില്‍ സാമ്രാജ്യങ്ങള്‍ ഉയര്‍ത്താനോ പലരും നേതാക്കളാകാന്‍ തിക്കിതിരക്കുന്നത്?. അന്തസില്ലാത്തവരുടെ അന്തസുകെട്ട പണിയായി രാഷ്ട്രീയ ജീവിതത്തിന്റെ വിശുദ്ധിയും പാവനതയും മൂല്യവും ബിസിനസുകാരായ രാഷ്ട്രീയക്കാര്‍ നശിപ്പിച്ചു. ഇന്ത്യാ മഹാരാജ്യത്ത് ജനാധിപത്യ സംവിധാനത്തിലൂടെ പണിയെടുക്കാതെയും ജോലിചെയ്യാതെയും പണമുണ്ടാക്കുന്ന ആളുകള്‍ ലക്ഷക്കണക്കിനു വരും. ജനാധിപത്യം കൊണ്ട് ജീവിക്കുന്നവര്‍,... പണം സമ്പാദിക്കുന്നവര്‍!!. നമ്മുടെ രാജ്യത്തേ സര്‍ക്കാരിന്റെ പദ്ധതികളുടേയും, ജനങ്ങളുടേയും, ബിസിനസുകാരുടേയും പണം ഇവര്‍ ഇരന്നും തെണ്ടിയും, മോഷ്ടിച്ചും കൈക്കലാക്കുകയാണ്. രാഷ്ടീയക്കാര്‍ ഇത്രയധികം ജോലിചെയ്യാതെ ജനാധിപത്യം കൊണ്ട് വരുമാനമുണ്ടാക്കുകയും കുടുംബം പോറ്റുകയും ചെയ്യ്ന്ന രാജ്യം ലോകത്തില്‍ ഇന്ത്യയല്ലാതെ വേറെ ഇല്ല. ഗള്‍ഫിലും ചൈനയിലുമൊക്കെയായിരുന്നെങ്കില്‍ പണ്ടേ ഇവരേ ഒക്കെ തലവെട്ടിയും, വെടിവയ്ച്ചും കൊന്ന് രാജ്യം ശുദ്ധീകരിക്കുമായിരുന്നു.
തിരഞ്ഞെടുപ്പ് ഇത്തരത്തില്‍ കോഴയുടെയും, കട്ടും മോഷ്ടിച്ചും പണം ഉണ്ടാക്കുന്നതിന്റേയും അരങ്ങായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ കള്ള ചൂതാട്ടത്തിന്റെ ആളുകളുടെ ചിഹ്ന്‌നങ്ങളിലാണ് നിരപരാധികളായ ജനാധിപത്യ വിശ്വാസികള്‍ വോട്ട് കുത്തുന്നത്. ഈ കള്ള നാണയങ്ങള്‍ക്കായാണ് തിരഞ്ഞെടുപ്പ് നാളുകളില്‍ ഊണൂം ഉറക്കവുമില്ലാതെ ആയിരക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ പണവും, പണിയും ജീവിതവും കുടുംബകാര്യവും എല്ലാം ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കൈക്കൂലി കൊടുത്ത് സീറ്റ് വാങ്ങിയ മാന്യന്മാരാണ് വോട്ട് ചോദിച്ചു വരുന്നത്.
ഇത്തരത്തിലുള്ള കള്ള നാണയങ്ങള്‍ നമ്മുടെ നാട്ടില്‍ ഒരുപാട് ഉണ്ടെങ്കിലും ചൂണ്ടിക്കാട്ടാനും, തൊട്ടുകാട്ടാനും ഇപ്പോള്‍ ആളുകളായിരിക്കുകയാണ്. സി.പി.ഐയുടെ സസ്ഥാന നേതൃനിരയിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ കാണുക പരിതാപകരമായ കാഴ്ച്ചകളാണ്. മോഷ്ണക്കേസില്‍ തൊണ്ടിസഹിതം പോലീസ് പിടിയിലായ അവസ്ഥയാണ് ചിലരേ കാണൂമ്പോള്‍ തോന്നുന്നത്. ഇവര്‍ ദയവായി ഇനിയും ഈ നാട്ടിലേ ജനത്തേ ഉപദ്രവിക്കാതെ പൊതുജീവിതം അവസാനിപ്പിച്ച് വനവാസത്തിനോ, വീടുകളില്‍ ഒതൊങ്ങികഴിയാനോ പോകണം. നാടിനും, സമൂഹത്തിനും ഭാരമായി അവശേഷിക്കരുത്. കൈയ്യോടെ പിടികൂടിയ ചില ആളുകള്‍ ഒരു ഉളുപ്പും ഇല്ലാതെ വിവാദത്തില്‍ നിന്നും തലയൂരാന്‍ ഓടുകയാണ്. തുണിപോലുമില്ലെങ്കിലും പിന്നെയും ജന മധ്യത്തില്‍ ഞെളിഞ്ഞു നില്ക്കുന്ന നാണമില്ലാത്ത ഇവരുടെ തൊലിക്കട്ടി അപാരം തന്നെ.
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലാത്ത പാര്‍ട്ടിയാണ് സി.പി.ഐ. എന്നും ഇടതു പക്ഷത്തിന്റേയും, മുന്നണിയുടേയും, അതില്‍ വിശ്വസിക്കുന്ന ജന സഞ്ചയത്തിന്റേയും ഔദാര്യത്തില്‍ കഴിഞ്ഞുകൂടുന്ന പാര്‍ട്ടിയാണിത്. സി.പി.എമ്മിന്റെ ജന പിന്തുണയിലും ആ പാര്‍ട്ടി ഉയര്‍ത്തുന്ന സാമൂഹ്യ വിഷയങ്ങളിലും, സമര മുഖങ്ങളിലും ഒക്കെ പങ്ക് പറ്റി അവരുടെ കോലായില്‍ കഴിയുന്ന ഇടതു പക്ഷത്തിലേ ഈ ഇത്തിക്കണ്ണി 187 ലക്ഷം രൂപയ്ക്ക് തിരുവനന്തപുരം ലോക് സഭാ സീറ്റ് വില്പന നടത്തുമെന്ന് ആരും സ്വപനത്തില്‍ പോലും കരുതിയതല്ല. എന്നും അഴിമതിക്കെതിരും, ലാവലിന്‍ പോലുള്ള വിഷയത്തില്‍ സി.പി.എമ്മിനെ പോലു പ്രതിക്കൂട്ടിലും നിര്‍ത്തി പ്രവര്‍ത്തിച്ച സി.പി.ഐക്ക് എങ്ങിനെ ഈ കടും കൈ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. സി.പി.ഐ പോലുള്ള ഒരു പാര്‍ട്ടിയില്‍ നിന്നും ഇത്തരമൊരു വാര്‍ത്തയും റിപ്പോര്‍ട്ടും വന്നത് ഏതൊരു ജനാധിപത്യ വിശ്വാസിയേയും ഞെട്ടിപ്പിക്കുകയാണ്.
nmvins@gmail.com
- See more at: http://www.dailyindianherald.com/home/details/Bld3y0m5/9#sthash.GGRU89w6.dpuf

No comments:

Post a Comment