Search This Blog

Monday, November 16, 2015

പാരീസ് ഭീകരക്രമണം: തുടർ ചലനങ്ങളും ഭയാനകം. വരുന്നത് ആഗോള വർഗീയത.

 പാരീസിലെ ഭീകരാക്രമത്തിൽ ഫ്രാൻസ് നിലം പരിശാകുമെന്ന് ഭീകരരെ അനുകൂലിക്കുന്നവർ കരുതിയാൽ തെറ്റി. ഇസ്ലാം മതം ലോകത്ത് കരുത്താർജ്ജിക്കുന്നതിനു മുമ്പേ ഫ്രഞ്ചുകാർ യുദ്ധവും, തോൽ വിയും ജയവും ഒക്കെ കണ്ടതാണ്‌. ലോകം ഇന്നുവരെ കാണാത്ത ഒറ്റയാൾ പോരാളിയായ നെപ്പോളിയൻ ബോണാപാർട്ടിന്റെ നാടാണത്.ഫ്രഞ്ചുകാരുടെ പേരിൽ ലോക ചരിത്രത്തിൽ തന്നെ പഠിക്കാൻ എത്ര യുദ്ധങ്ങൾ. ഫ്രഞ്ചുകാർ ലോകത്ത് നടത്തിയ യുദ്ധത്തിന്റേയും പടയോട്ടത്തിന്റേയും ചരിത്ര ശേഷിപ്പുകളായി ഇന്നും ഇന്ത്യയിലെ പോണ്ടിച്ചേരിയും, മയ്യഴിയും ഒക്കെ നമുക്ക് കാണാം.



''കടലിൽനിന്ന് വിലപിച്ചപ്പോൾ വിളിച്ചുകയറ്റി കിടക്കാൻ ഇടവും, കഴിക്കാൻ ഭക്ഷണവും, ഉടുക്കാൻ വസ്ത്രവും നല്കി. സ്വന്തം ജനത്തിൽ ഒരുവനേപോലെ കണ്ട് അഭയം നല്കി. ഒടുവിൽ അഭയം നല്കിയ കരങ്ങൾക്കിട്ട് പത്തിവിടർത്തി ആഞ്ഞുകൊത്തി. എന്നാൽ പകയോടെ പകരം വീട്ടുകയാണ്‌ ഫ്രഞ്ചുകാർ. ലോകത്തേ യുദ്ധമുറകളുടെ കുലകൂടസ്ഥരും വാരിയർ മാരുമാണവർ. ഭീകരർക്കും- പക വീട്ടലുകൾക്കും ഇടയിൽ പിടയുന്നത് ലോകത്തേ മുസ്ലീം ജനവിഭാഗത്തിന്റെ വിശ്വാസ്യതയാണ്‌. അന്നേ പലരും പറഞ്ഞു...മിഡിലീസ്റ്റുകാരെ അടുപ്പിക്കരുതെന്ന്. അതൊന്നും അന്ന് യൂറോപ്പ് ചെവികൊണ്ടില്ല. ഇപ്പോൾ യൂറോപ്പ് യു ടേൺ അടിച്ച് ചിന്തിക്കുന്നു.''

ഫ്രാൻസിൽ ഭീകരാക്രമണം നടത്തിയതിന്റെ തുടർ ചലനങ്ങൾ ഏറെ ഭയാനകമായി തുടരുകയാണ്‌. ഭീകര അക്രമം ഉണ്ടായ അന്നു തന്നെ ഫ്രഞ്ചുകാർ കാലൈസ് എന്ന സിറ്റിയിലെ വനത്തോട്ചേർന്നുള്ള സിറിയൻ അഭയാർഥികളുടെ ക്യാപിനു തീയിട്ടിരുന്നു. അവിടെ 6000ത്തിനും 8000ത്തിനും ഇടയിൽ സിറിയയിൽ നിന്നും എത്തിയ ഇസ്ലാം മതക്കാർക്ക് അഭയം നല്കിയിരുന്നു. 40 ടെന്റുകൾ പൂർണ്ണമായും കത്തി നശിച്ചെന്നാണ്‌ റിപോർട്ടുകൾ. എന്നാൽ അവിടുത്തേ ആളപായം, പരിക്കു പറ്റിയവർ ഒന്നും വിവരം പുറത്തു വന്നിട്ടില്ല. അവരെ പിടിച്ചിട്ട് എന്തിനു തീവയ്ച്ചുകൊല്ലൂന്നു, കൊല്ലാതെ തുറന്നുവിടുക..അവർ എവിടേലും ഓടി
പോകട്ടെ എന്നാണ്‌ മുസ്ലീം പ്രൊഫൈലുകൾ ട്വിറ്ററിൽ കുറിച്ചത്.

ഫ്രാൻസിലെ പ്രധാനപ്പെട്ട ഒരു നഗരമാണ്‌ കാലൈസ്. അവിടെ അഭയാർഥികളിൽനിന്നും മറ്റും പിടിച്ചുവാങ്ങി ഖുറാൻ കത്തിച്ചുകളഞ്ഞു. കലൈസിലെ ഒരു തെരുവായ ബൊളുവാഡ് ജാക്വാഡ് എന്ന സ്ഥലത്ത് പരസ്യമായി റോഡിൽ ഖുറാൻ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. പ്രവാചകന്റെ കാർട്ടൂൺ വരച്ചതിന്‌ പത്രം ഓഫീസിൽ കയറി എല്ലാവരെയും വെടിവെയ്ച്ചുകൊന്ന നാട്ടിൽ തന്നെയാണ്‌ ഖുറാൻ ഇങ്ങിനെ കത്തിച്ചതെന്നും കരുതണം. ക്യാമ്പുകൾക്ക് തീകൊടുത്തപ്പോൾ അഭയാർഥികൾ ജീവനും കൊണ്ട്  ഓടിമറയുകയായിരുന്നു. അഭയം നല്കിയവർ തന്നെ അവരെ വേട്ടയാടുകയായിരുന്നു. ഫ്രാൻസിൽ ഭീകര അക്രമണം ഉണ്ടായ ഉടൻ രാജ്യം മുഴുവൻ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എന്നാൽ യൂറോപ്പിലേ മറ്റെല്ലാ രാജ്യക്കാരിൽനിന്നും വ്യത്യസ്തമായി ഫ്രാൻസുകാർക്ക് ശൗര്യം കൂടുതലാണ്‌. അവർ പരമ്പരാഗത പോരാളികളാണ്‌. നമ്മുടെ മലയാളികളെപോലെ പെട്ടെന്ന് കുപിതരായി പ്രതികരിക്കും. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടും ജനത്തേ ഒതുക്കി നിർത്താനായില്ല. അവർ കൂട്ടമായി തെരുവിലറങ്ങി പ്രതിഷേധിച്ചു.. ഇസ്ലാം മതക്കാരെ അക്രമിക്കുകയും പള്ളികളും ഖറാനും കത്തികുകയും ചെയ്തു. ജനത്തേ നിയന്ത്രിക്കാൻ മറ്റൊരു വെടിവയ്പ്പും കലാപവും നടത്തേണ്ടിവരുമെന്നതിനാൽ പോലീസും പട്ടാളവും പലയിടത്തും മൗനം പാലിച്ചു. ജനത്തേ അടിച്ചമർത്തിയിരുന്നെങ്കിൽ അത് രണ്ടാം ഫ്രഞ്ച് വിപ്ലവം പോലും ആകുമായിരുന്നു. ഖുറാനും ഇസ്ലാം മതവിഭാഗക്കാരും വേട്ടയാടപ്പെട്ട ദിനങ്ങളായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങൾ ഫ്രാൻസിൽ. വാർത്തകൾ പോലും പുറം ലോകത്തേക്ക് വരാതെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് മാധ്യമ വിലക്ക് പോലും ഏർപ്പെടുത്തുകയായിരുന്നു.

''കാര്യങ്ങൾ നീങ്ങുന്നത് ആഗോളതലത്തിൽ ഒരു വർഗീയ ധ്രുവീകരണത്തിലേക്കാണ്‌. അതിനേ ഒരു പക്ഷേ ക്രിസ്ത്യൻ മുസ്ലീം വർഗീയത എന്നു പറയാം. ലോകത്ത് വല്ലാത്ത അസ്വസ്ഥതകൾ അതുണ്ടാക്കും. നമ്മൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത മത വിഭാഗീയത്ക്ക് ലോകം സാക്ഷ്യം വഹിച്ചേക്കാം.''




Thursday, July 23, 2015

ആക്സായി ചിൻ ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത ഇന്ത്യൻ ഭൂമി.

ചൈനയുമായി 2000ത്തിലധികം വർഷത്തേ ബന്ധങ്ങൾ ഇന്ത്യക്കുണ്ട്. 1950 മുതലാണ്‌ ആധുനിക കാലഘട്ടത്തിലേ ബന്ധങ്ങൾക്ക് തുടക്കം. ഇന്ത്യാ ചൈനാ ബന്ധങ്ങൾ ഉലയാൻ പ്രധാന കാരണം 1962ലെ യുദ്ധമായിരുന്നു. 1962ലെ യുദ്ധത്തിൽ ചൈന ഏകപക്ഷീയവും നിർണ്ണായകവുമായ വിജയമാണ്‌ ഇന്ത്യക്കുമേൽ നേടിയത്. അതിന്റെ നഷ്ടവും പരിക്കുകളും ആയിരം വർഷങ്ങൾ പിന്നിട്ടാലും ഇന്ത്യയ്ക്ക് തിരികെ ലഭിക്കില്ല. 19962 ഒക്ടോബർ 20വരെ ആക്സായി ചിൻ ആയിരുന്നു ഇന്ത്യാ- ചൈന അതിർത്തി വേർതിരിക്കുന്ന പോസ്റ്റ്. ആസ്കിൻ ചിൻ ഭൂപ്രദേശം പൂർണ്ണമായും ഇന്ത്യയുടെ സ്ഥലമായിരുന്നു. കൃത്യം ഒരു മാസത്തേ പടയോട്ടത്തിൽ ചൈന കയറിയെടുത്ത ഇന്ത്യൻ പ്രദേശം ഒരു ലക്ഷ്ത്തിലധികം കിലോമീറ്റർ സ്ക്വയർ ഇന്ത്യൻ ഭൂ പ്രദേശമായിരുന്നു. കാശ്മീർ, ലഡാക്ക് മേഖലകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. യുദ്ധത്തിൽ 10000 ത്തോളം ഇന്ത്യൻ പട്ടാളക്കാർ പങ്കെടുത്തപ്പോൾ അതിന്റെ എട്ടിരട്ടി (80000) യോളം ചൈനീസ് പട്ടാളമായിരുന്നു മറുഭാഗത്ത്. 

ഇന്ത്യാ- ചൈനാ യുദ്ധത്തിനു ശേഷം. 

ലഡാക്കിൽനിന്നും കാശ്മീർ ഭാഗത്തുനിന്നും ചൈനീസ് പട്ടാളം സ്വയം പിൻ വാങ്ങി. ഇന്ത്യൻ ഭൂ പ്രദേശമായ ആക്സായി ചിൻ പൂർണ്ണമായും ചൈനയുടെ കീഴിലാക്കി. 42682 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ്‌ ഇന്ത്യക്ക് ഈ യുദ്ധത്തിൽ ഇല്ലാതായത്. ഇന്നും ചൈനയുടെ ഭരണത്തിൽ ആണത്. ഇന്ത്യയുടെ ഭാഗത്ത് 1383 പേർ കൊലപ്പെട്ടു. അതായത് യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യ പട്ടാളക്കാരുടെ 10%ത്തിലധികം പേർ. 4000ത്തോളം ഇന്ത്യൻ പട്ടാളക്കാരെയും, ആളുകളേയും ചൈനീസ് പട്ടാളം പിടിച്ചുകൊണ്ടുപോവുകയും 1700 പേരെ കാണാതാവുകയും, 1000ത്തിലധികം ആളുകൾക്ക് പരിക്കേല്ക്കുകയും ചെയ്തു. അതായത് ഇന്ത്യ സൈനീകമായി നിലമ്പരിശായ ഒരു യുദ്ധം. ചൈനയുടെ ഭാഗത്ത് 720 ആളുകൾ മരിക്കുകയും 1600പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. അന്നത്തേ യുദ്ധത്തിനുശേഷം അന്താരാഷ്ട്ര വെടിനിർത്തൽ രേഖയായി നിർണ്ണയിച്ചത് 42685 ചതുരശ്ര കിലോമീറ്റർ ഉൾപ്പെട്ട ആക്സായി ചിൻ ഭൂപ്രദേശത്തിനു പുറത്തായിരുന്നു. എന്നാൽ പരമ്പരാഗത അതിർത്തിരേഖയായി ഇന്നും നിലനില്ക്കുന്നത് ഈ ഭൂപ്രദേശം ഇന്ത്യയിലാണ്‌. ഇന്ന് ഇന്ത്യയുടെ ഭൂപടത്തിൽ നാം അഭിമാനത്തോടെ കാണുന്ന തലഭാഗത്തിന്റെ ഇടതുഭാഗം മുഴുവൻ ആക്സിൻ ചിൻ ആണ്‌. അതുമുഴുവൻ ചൈനയിലും ആണ്‌. 

Sunday, July 19, 2015

പ്രവാസികൾക്ക് വോട്ട് വിരൽതുമ്പിൽ. എതിർക്കുന്ന സി.പി.എം നീങ്ങുന്നത് ചരിത്രപരമായ തെറ്റിലേക്ക്.

പ്രവാസികള്‍ക്ക് വോട്ട് ഇതാ കൈയ്യെത്തും ദൂരത്തായി. പ്രവാസികള്‍ക്ക് വോട്ട് കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയും അംഗീകരിച്ചു. നിയമം നിലവില്‍ വന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും ഇതുമായി ബന്ധപ്പെട്ട ഭേദഗതി വരുത്തി. ഇനി വോട്ട് ചെയ്യുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ മാത്രം നിലവിൽ വന്നാൽ മതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നത് പ്രോക്‌സി വോട്ടും ഇന്റര്‍നെറ്റ് വഴിയുള്ള വോട്ടുമാണ്. ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തിലേ 24.8 ലക്ഷത്തോളം പ്രവാസികളില്‍ 17 ലക്ഷത്തോളം പേര്‍ക്കും വോട്ടവകാശത്തിനു നിയമപരമായ അര്‍ഹതയും അംഗീകാരവും ഉണ്ട്.

ലഭിച്ച വോട്ടവകാശം തര്‍ക്കിച്ച് നശിപ്പിക്കരുത്.
എല്ലാ പാര്‍ട്ടികള്‍ക്കും ചരിത്രപരമായ തെറ്റുകള്‍ പറ്റാറുണ്ട്. എന്നാല്‍ വീണ്ടും അറിഞ്ഞുകൊണ്ട് അതില്‍ ചാടുകയാണ് സി.പി.എം. 17 ലക്ഷം മലയാളികള്‍ക്ക് തീര്‍ച്ചയായും ലഭിക്കുന്ന വോട്ടവകാശം സി.പി.എം എതിര്‍ വാദങ്ങള്‍ നടത്തി ഇല്ലാതാക്കിയാല്‍ അത് പാര്‍ട്ടിക്ക് പറ്റുന്ന മറ്റൊരു തെറ്റായിരിക്കും. ഏറെ പഴിയും കേള്‍ക്കേണ്ടിവരും. 17 ലക്ഷത്തോളം വരുന്ന മലയാളി പ്രവാസി വോട്ടര്‍മാര്‍ക്ക് വോട്ടവകാശം ഇപ്പോള്‍ വിരല്‍ തുമ്പില്‍ ഉണ്ട്. വോട്ട് രേഖപെടുത്താനുള്ള മാര്‍ഗ്ഗവും കണ്ടെത്തി കഴിഞ്ഞു. ഈ നിര്‍ണ്ണായാക ഘട്ടത്തില്‍ സി.പി.എം ചാടി കേറി പുറപ്പെട്ട് തടസവാദങ്ങളുമായി ഇറങ്ങുന്നത് എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കും. പ്രോക്‌സി വോട്ടിനേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ക്കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ വോട്ടിനേ എല്ലാവരും അനുകൂലിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വരെ ആരും എതിര്‍ത്തില്ലായിരുന്നു. എന്നാല്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈനില്‍ വോട്ട് ചെയ്യാന്‍ കഴിയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് സി.പി.എം അതിനെതിരെ എതിര്‍പ്പുമായി വന്നിരിക്കുകയാണ്‌. പാർട്ടി അതിൽ നിന്നും പിന്മാറി 17 ലക്ഷത്തോളം വരുന്ന മലയാളി പ്രവാസി വോട്ടര്‍മാരുടെ അംഗീകാരം നേടുകയാണ്‌ ഈ അവസരത്തിൽ ചെയ്യേണ്ടത്.
സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്ന എതിര്‍ വാദങ്ങള്‍ ഇവയാണ്. ഒണ്‍ലൈന്‍ വോട്ട് ഏര്‍പ്പെടുത്തിയാല്‍ പ്രവാസികളില്‍ 60% വരുന്ന ഗള്‍ഫ് മലയാളികള്‍ കൃത്യമായി അത് വിനിയോഗിക്കില്ല. 50% വരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ഒരു ഇമെയില്‍ വിലാസം പോലും ഇല്ലാത്തവരും ഇമെയിലുകള്‍ എങ്ങനെ നോക്കണം എന്ന് പോലും അറിയാത്തവരുമാണ്. 50%ത്തോളം വരുന്ന ഗള്‍ഫ് മലയാളികള്‍ തൊഴിലാളികളും കമ്പ്യൂട്ടര്‍ ഇല്ലാത്തവരും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിവില്ലാത്തവരുമാണ്. ഇമെയിലില്‍ അയക്കുന്ന ബാലറ്റ് പേപ്പറില്‍ ആണ് പ്രവാസിക്ക് വോട്ട് ചെയ്യാന്‍ അവരം ഒരുക്കുന്നത്. എന്നാല്‍ ഇപ്രകാരം ഇമെയില്‍ സ്വീകരിക്കുന്നതും, വോട്ട് ചെയ്യുന്നതും യഥാര്‍ഥ വോട്ടര്‍ അണെന്ന് ഉറപ്പാക്കാനാകില്ല. വിദേശ രാജ്യത്തുള്ള മലയാളികള്‍ക്ക് ഇത്തരത്തില്‍ വോട്ടവകാശം കിട്ടുമ്പോള്‍ മറ്റ് സംസ്ഥാനത്ത് ഇന്ത്യക്കകത്തുള്ള മലയാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. ഇത് വിവേചനവും അനീതിയുമാണ്.
കോടിയേരി ബാലകൃഷ്ണന്റെ നിലപാടുകള്‍ ഒറ്റ നോട്ടത്തില്‍ ശരിയാണ്. എന്നാല്‍ ഗള്‍ഫിലെ കുറെ മലയാളികള്‍ക്ക് ഇമെയില്‍ വിലാസം ഇല്ലെങ്കില്‍ അത് ഉണ്ടാക്കാവുന്നതും, അതിന്റെ പാസ് വേഡുകള്‍ അവര്‍ക്ക് സൂക്ഷിക്കാവുന്നതും ആണ്. എല്ലാവര്‍ക്കും ഇന്ന് എ.ടി.എം കാര്‍ഡ് ഉണ്ട്. കാര്‍ഡ് ഉപയോഗിക്കാന്‍ അറിവില്ലാത്തവര്‍ പോലും അതിന്റെ പിന്‍ നമ്പര്‍ എ.ടി.എം മിഷ്യനില്‍ രഹസ്യമായി ഉപയോഗിക്കുന്നുണ്ട്. ആരോടും തങ്ങളുടെ പിന്‍ നമ്പര്‍ പറയാറും വെളിപ്പെടുത്താരും ഇല്ല. എ.ടി.എം മിഷ്യനുകള്‍ ആരുടേയും സ്വന്തമല്ല. ഉപഭോക്താവ് തങ്ങളുടെ പാസ് വേഡുകള്‍ ഉപയോഗിച്ച് പലര്‍ ഉപയോഗിക്കുന്ന മിഷ്യന്‍ ഷേര്‍ ചെയ്ത് ഉപയോഗിക്കുന്നു. ഇതുപോലെ തന്നെയാണ്‌ മറ്റുവരുടെ കമ്പ്യൂട്ടറിൽനിന്നും ഇമെയിൽ തുറക്കുന്നതും ഇമെയിലുകൾ അയക്കുന്നതും. ഒരു ഇമെയില്‍ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാല്‍ അത് സ്വന്തം കമ്പ്യൂട്ടറില്‍ നിന്നും തന്നെ പ്രവര്‍ത്തിപ്പിക്കണമെന്നും തുറക്കണെമെന്നുമില്ല. ആരുടെ കമ്പ്യൂട്ടറില്‍ നിന്നും തുറക്കാം. പാസ് വേഡുകള്‍ മാത്രം ഒരു വ്യക്തി രഹസ്യമായി സൂക്ഷിച്ചാല്‍ അയാള്‍ക്ക് ഇമെയില്‍ ഒരാളുടെ സഹായത്താല്‍ തുറക്കാം. പാസ് വേഡുകള്‍ ഉപയോഗിക്കുന്ന സമയം മുതല്‍ വോട്ട് ചെയ്യുന്ന സമയം വരെ വോട്ടര്‍ രഹസ്യമായി മറ്റുവരില്‍ നിന്നും മാറി നിന്നാല്‍ ഈ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കാം. ഇനി അതിലും വിശ്വാസം ഇല്ലേല്‍ വോട്ടര്‍ക്ക് അതാത് രാജ്യത്തേ ഇന്ത്യന്‍ എമ്പസികളിലും, കോണ്‍സുലേറ്റുകളിലും അവിടെത്തേ കമ്പ്യൂട്ടറില്‍ വോട്ട് രേഖപെടുത്താനും ഉദ്യോഗസ്ഥരുടെ സഹായത്തിനും നിര്‍ദ്ദേശം നല്കാവുന്നതാണ്. ഓണ്‍ലൈന്‍ വോട്ട് രേഖപെടുത്താന്‍ ഇമെയില്‍ വിലാസവും കമ്പ്യൂട്ടറും ഇല്ലാത്തവര്‍ക്ക് നിരവധി പോം വഴികള്‍ ഈ ആധുനിക കാലത്ത് നിലവില്‍ ഉണ്ട്. ഇതെല്ലാം കോടിയേരി ബാലകൃഷ്ണനും സി.പി.എമ്മിനും അറിയാവുന്ന കൊച്ചു കൊച്ചു കാര്യങ്ങളാണ്‌. പിന്നെന്തിനാവും പാർട്ടി പ്രവാസികൾക്ക് വളരെ അടുത്തെത്തിയ വോട്ടവകാശത്തേ തട്ടിതെറുപ്പിക്കുന്നത്? എന്താകും അതിനു പിന്നിലേ രഹസ്യം?. ഗൾഫ് മലയളികളിൽ 50% പേരും ഇമെയിലും, ഇന്റർനെറ്റും എന്തെന്ന് അറിയാത്ത നിരക്ഷരരാണെന്ന പരാമർശം ശരിയല്ല. അത് അവരെ അവഹേളിക്കുന്നതിനു തുല്യമാണ്‌.
cpim-against-nri-vote
പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ സി.പി.എം ഉയര്‍ത്തിയ തടസവാദങ്ങള്‍ ഗൗരവമുള്ളതാണ്. എന്നാല്‍ അതെല്ലാം നിസാരമായ നീക്കങ്ങളിലൂടെ പരിഹരിക്കാന്‍ കഴിയും. ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ സുരക്ഷിതമായ മാര്‍ഗ്ഗം ഓണ്‍ലൈന്‍ രീതിയില്‍ കണ്ടെത്തേണ്ട ചുമതല അതാത് വോട്ടര്‍മാര്‍ക്കാണ്. അതില്‍ സര്‍ക്കാരിനും മറ്റും ഒന്നും ചെയ്യാന്‍ കഴിയില്ല. സുരക്ഷിതമായി തന്റെ ഇമെയിലുകൾ സൂക്ഷിക്കുക, പാസ്വേ ഡുകൾ രഹസ്യമാക്കി വയ്ക്കുക എന്നിങ്ങനെയുള്ള വ്യക്തികളുടെ രഹസ്യ വിവരങ്ങൾ ലോകത്തേ ഒരു സർക്കാരും നിയമവും, പോലീസും കാത്തു സൂക്ഷിക്കുന്നില്ല. വ്യക്തികൾ സ്വയമാണ്‌ അത് സൂക്ഷിക്കുകയും കൈകാര്യം ചെയ്യുന്നതും.
സി.പി.എം പ്രവാസി വോട്ടിനേ എതിര്‍ക്കുന്നത് മേല്‍ സൂചിപ്പിച്ച അടിസ്ഥാനത്തില്‍ ശരിയായ നടപടിയല്ല. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് ഏര്‍പ്പെടുത്തുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പരാതി നല്കുമെന്നും സി.പി.എം പറയുന്നു. അതായത് പ്രവാസി വോട്ടിനെതിരെ കര്‍ക്കശ നിലപാടിലാണ് സി.പി.എം.
മുന്നോട്ട് വെച്ച എല്ലാ വോട്ടിങ്ങ് രീതിയും പാര്‍ട്ടി എതിര്‍ത്തു. പാര്‍ട്ടി ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ പ്രവാസികളുടെ വിമശനത്തിനു കാരണമാകും. ഹൈടെക് വിദ്യകള്‍ക്കും ഐ.ടി വികസനത്തിനും ആദ്യം എതിരു നിന്ന പാര്‍ട്ടി പിന്നീട് വിമര്‍ശനം കേള്‍ക്കേണ്ടിവന്നു എന്നതും മറക്കരുത്. കല്ലുവെട്ട് യന്ത്രം മുതല്‍ കമ്പ്യൂട്ടറിനെതിരെ വരെ സമരം നടത്തിയ പാര്‍ട്ടി പ്രവാസി വോട്ടിന്റെ കാര്യത്തിലും അതേ നിലപാട് സ്വീകരിക്കരുത്. നൂതന വിദ്യകള്‍ ആദ്യം എതിര്‍ക്കുകയും രക്ഷയില്ലാതെ വരുമ്പോള്‍ സ്വീകരിക്കുകയും ചെയ്യുന്ന നിലപാട് സി.പി.എം മാറ്റണം. പ്രവസികള്‍ക്ക് വോട്ട് കിട്ടിയാല്‍ സി.പി.എമ്മിനും ആ വോട്ടുകള്‍ ലഭിക്കും. സി.പി.എം നടത്തുന്ന അവകാശ യുദ്ധങ്ങളില്‍ പ്രവാസികള്‍ക്കും വോട്ട് ചെയ്ത് പ്രതികരിച്ച് പാര്‍ട്ടിക്കൊപ്പം നില്ക്കാന്‍ സാധിക്കും. ആ അവസരം സി.പി.എം കളഞ്ഞ് പ്രവാസികളെ നിരാശരാക്കരുത്. ഓണ്‍ലൈന്‍ രീതി സുരക്ഷിതവും സ്വതന്ത്രവുമാണ്. അല്ലായിരുന്നുവെങ്കില്‍ ഇന്ന് പ്രവാസികള്‍ക്ക് നാട്ടിലേ ബാങ്കുകളില്‍ യാതൊരു ഇടപാടും പറ്റിലായിരുന്നു.
നിലവില്‍ ബൂത്തുകളില്‍ ചെന്ന് രേഖപ്പെടുത്തുന്ന വോട്ടുകളേക്കാള്‍ സ്വതന്ത്രവും, മൂല്യവും ഓണ്‍ലൈന്‍ വോട്ടുകള്‍ക്ക് ഉണ്ട്.
  1. ചിലവുകള്‍ ഇല്ല
  2. കള്ള വോട്ടുകള്‍ 100%വും ഉണ്ടാകില്ല.
  3. ഭീഷണിയും, സ്വാധീനവും വോട്ടറെ ബാധിക്കില്ല. സ്വയം തീരുമാനിച്ച് ചെയ്യുന്ന വോട്ടാകും അത്.
  4. ബൂത്തുപിടുത്തം, അക്രമം, ആള്‍മാറാട്ടം എന്നിവ ഓണ്‍ലൈന്‍ വോട്ടില്‍ നടത്താന്‍ പറ്റില്ല.
ഇത്രമാത്രം സുരക്ഷിതവും കുറ്റമറ്റതും അതീവ സംരക്ഷിതവുമായ ഓണ്‍ലൈന്‍ രീതിയേ പിന്നെ എന്തിനാകും സി.പി.എം എതിര്‍ക്കുന്നത്?. 17 ലക്ഷം മലയാളികള്‍ക്ക് ഏറെ കുറെ അനുവദിച്ചു എന്ന രീതിയിലുള്ള ഓണ്‍ലൈന്‍ വോട്ടിനെതിരെ സി.പി.എം എന്തിനാണ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോകുന്നത്?. 17 ലക്ഷം പ്രവാസികള്‍ക്ക് തല്ക്കാലം വോട്ട് വേണ്ടെന്ന് പറയുന്നത് ഏത് ജനാധിപത്യ മര്യാദയാണ്. ഒരു ജനകീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം അവരുടെ ഈ പ്രവര്‍ത്തിയിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്?.http://www.pravasishabdam.com/cpim-against-nri-vote-by-vince-mathew/

Tuesday, May 12, 2015

ജയലളിത കേസിൽ ചൊറിയാൻ വരണ്ട; ഇത് ഞങ്ങൾ ജഡ്ജിമാരുടെ സ്റ്റൈൽ. വിധിയുടെ ഐക്യം മൂർദ്ധാബാദ്


യലളിതയുടെ കേസിൽ എന്തിനധികം വികാരം കൊള്ളുന്നു. ഇതാണ് നീതിയുടേയും നിയമത്തിന്റേയും കോടതി സ്‌റ്റൈൽ. ഇത്രകാലം ആയിട്ടും മലയാളികൾ ഒരു പാട് വിധിന്യായങ്ങൾ വായിച്ചും, കേട്ടും മനസിലാക്കിയിട്ടും ഒന്നും പഠിച്ചില്ലേ? നീതി വ്യക്തിഗതമാണ്. അതിന് നീതിന്യായ കോടതികളിൽ ഏകരൂപവും ഒരു ശരീരഭാഷയുമില്ല. ഒരു കേസിൽ ഇന്ന ശിക്ഷ വിധിച്ചിരിക്കണം എന്നു ഒരു ജഡ്ജിയോടും നിയമം അനുശാസിക്കുന്നില്ല. ഒരു ജഡ്ജിയുടെ നീതിയും, വിധിയും മറ്റൊരു ജഡ്ജിക്ക് നീതിയും സത്യവും അല്ലാതെ ആകും. ഒരേ കേസിൽ തന്നെ പ്രതികളെ തൂക്കികൊല്ലാനും, മറ്റൊരു കോടതി അതേ പ്രതികളെ വെറുതേ വിടാനും പറയുന്ന എത്രയോ വിധികൾ നാം കണ്ടുകഴിഞ്ഞു.
ഒരു കോടതി തൂക്കാൻ വിധിച്ച പ്രതികൾ മേല്‌കോടതിയുടെ കാരുണ്യത്താൽ ഇന്ന് നാട്ടിൽ നീതിമാന്മാരായി നമുക്കിടയിൽ ജീവിക്കുന്നില്ലേ? നീതിയും, സത്യവും കണ്ടെത്തുന്നതിൽ എല്ലാ മനുഷ്യരും ഒരേപോലെ ചിന്തിക്കണം എന്ന് എവിടേലും ഏതേലും നിയമത്തിൽ പറയുന്നുണ്ടോ? ഇല്ല. വ്യക്തികൾക്കനുസരിച്ച് നീതി വ്യാഖ്യാനിക്കുന്നതും, വിധി പറയുന്നതും മാറി മറിയും. ഒരു ജഡ്ജിയുടെ നീതി മറ്റൊരു ജഡ്ജിക്ക് അനീതിയാകും. അതെല്ലാം ഓരോ ജഡ്ജിയും കേസിനെ വിലയിരുത്തുന്ന രീതി. ജഡ്ജിയുടെ മാനസികാവസ്ഥ, ജഡ്ജിയെ സ്വാധീനിക്കുന്ന പല വിഷയങ്ങൾ (അധികാരം, പണം, ഭീഷണി, സെക്‌സ്) അങ്ങിനെ പോകുന്നു.
കോടതികൾ നീതിയുടെ അവസാനവാക്കെന്ന് ചുമ്മാ പറഞ്ഞു നടക്കുന്നവർ പൊട്ടന്മാരാണ്. അവർക്ക് ഈ കോടതികളേ പറ്റി ഒരു ചുക്കും അറിയില്ല. കോടതി നീതി എന്നു പറഞ്ഞാൽ അത് സാങ്കേതികമായുള്ള ഒരു ടെക്‌നിക്കൽ പദം മാത്രമാണ്. അതിൽ ഒരു പാട് ഉടായിപ്പുകളും, ടെക്‌നിക്കലുകളും ഉണ്ട് കേട്ടോ. അതുകൊണ്ട് ഇനിയെങ്കിലും ഏതെങ്കിലും ജഡ്ജി പറയുന്ന വിധികൾ നീതിയുടെ അവസാന വാക്കായി ആരും ഏടുക്കരുത്. ജയലളിത തെറ്റ് ചെയ്‌തോ ഇല്ലയോ എന്ന് ആർക്കും പറയാൻ ആകില്ല. അവസാനം ഈ വിഷയത്തേ ഈ നിലപാടിലേക്ക് കോടതി എത്തിച്ചിരിക്കുന്നു. ഇന്ത്യക്കാരനായി കഴിയണമെങ്കിൽ ഈ വിധികൾ അംഗീകരിച്ചേ പറ്റൂ. ഒച്ചപാടുണ്ടാക്കുന്നവർക്ക് തല്ക്കാലം കുരച്ച് മടുക്കുമ്പോൾ നിർത്തി വിശ്രമിക്കാം. ഒന്നും സംഭവിക്കില്ല.
ജഡ്ജിമാരെ ശുഭൻ എന്നു വിളിച്ച സിപിഐ(എം) നേതാവ് എം വിജയരാജനെ ഒരുപാട് വിമർശിച്ചിട്ടുണ്ട്. അതിൽ മാപ്പ് പറയുന്നു. ജയരാജൻ അങ്ങയോട് ഇപ്പോൾ ബഹുമാനം തോന്നുന്നു. അങ്ങ് മഹാനാണ്. എത്ര കൃത്യമായ ഒരു വസ്തുതയാണ് അങ്ങ് പറഞ്ഞത്. മഹാന്മാരെപോലെ ഭൂതവും ഭാവിയും ഒക്കെ മനസിലാക്കി അങ്ങ് നടത്തിയ ആ പദപ്രയോഗത്തിന്റെ പേരിൽ അങ്ങേക്ക് ജയിലിൽ വരെ പോകേണ്ടിവന്നല്ലോ. താങ്കൾക്ക് ഇനിയും ഇങ്ങിനെ പറയാൻ നാവിനു ശക്തിയുണ്ടാകണം. ഒന്നല്ല ഒരു നൂറുവട്ടം പറയണം ഇവന്മാർ ശുഭന്മാരാണെന്ന്.

സൽമാൻ ഖാൻ കേസിൽ അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടതിനെതിരെ നമ്മൾ എന്തിനു അരിശം കൊള്ളുന്നു. അതും കോടതിയുടെ ഒരു നടപ്പ് രീതിതന്നെയാണ്. അവിടെ നീതിയല്ല നടപ്പായതെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ആർക്കും ഒന്നും ചെയ്യാൻ അവാത്ത നിസഹായ അവസ്ഥയാണ്. ഒരു സർക്കാരാണ് സല്മാൻ ഖാനെ കേസിൽ നിന്നും ഒഴിവാക്കിയതെങ്കിൽ ജനവികാരം ഉയർത്താമായിരുന്നു, പ്രതിഷേധിക്കാമായിരുന്നു. സർക്കാർ ജനവികാരത്തേയും, വോട്ടിനേയും ഭയന്ന് തീരുമാനം മാറ്റുമായിരുന്നു. എന്നാൽ കോടതിയോട് എന്തു പറയാൻ, പ്രതിഷേധിക്കാൻ. കാരണം കോടതിക്ക് രാജ്യത്തോടും ജനങ്ങളോടും പാലിച്ചിരിക്കേണ്ട ബാധ്യതകൾ ഒന്നും ഇല്ല. കോടതികൾ ചോദ്യം ചെയ്യലിനും പുറത്തുള്ള പരമാധികാര സിംഹാസനങ്ങളാണ്. എന്തു പറയാം, എന്തും വിധിക്കാം. രാജ്യവും ജനങ്ങളും അത് ശിരസാ വഹിക്കും.

കോടതികൾ അപ്പർ, അട്ടർ ബ്യൂറോക്രാറ്റുകളും, ജഡ്ജിമാർ ഹിപ്പോക്രാറ്റുകളും ആയി അധഃപതിച്ചിരിക്കുകയാണ്. എത്ര വിധികളാണ് പണത്തിനും, പദവികൾക്കും വഴങ്ങി പറയുന്നത്?. ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്ത അവസ്ഥ. നിന്ന് അനുഭവിക്കുക തന്നെ. പണം വാങ്ങി വിധി പറയുന്ന എത്രയോ സംഭവങ്ങൾ പുറത്തുവന്നു. ജഡ്ജിമാർ നടത്തിയ അഴിമതികൾ എത്ര പുറത്തായി. മുൻ സുപ്രീം കോടതി ജഡ്ജി കെ.ജി ബാലകൃഷ്ണനെതിരെ വ്യക്തമായ കേസുകൾ വന്നിട്ടും അദ്ദേഹം ഇതാ കുടുങ്ങി, ഇപ്പോൾ അകത്താകും എന്നൊക്കെ പ്രതീക്ഷിച്ചിരുന്ന ജനം ചമ്മിപോയില്ലേ? അഭയ കേസിൽ ഇടപെട്ട ഹൈക്കോടതി ജഡ്ജിയേ പറ്റി മജിസ്‌ട്രേട്ടിന്റെ വെളിപ്പെടുത്തൽ വന്നില്ലേ? അഭയ കേസിൽ ഒളിഞ്ഞും തെളിഞ്ഞും വിവാദനായകനായ ഹൈക്കോടതി ജഡ്ജി സിറിയക്കിനെതിരെ വന്ന ആരോപണങ്ങൾ പോയ വഴിക്ക് പോയില്ലേ? സരിതകേസിൽ രഹസ്യമൊഴി അന്ന് മജിസ്‌ട്രേട്ട് രേഖപെടുത്തിയിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ മുഖ്യമന്തി കസേരയി ഉമ്മൻ ചാണ്ടി കാണുമായിരുന്നോ? സ്വയാശ്ര കോളേജ് കേസിൽ എ കെ ആന്റണി മുഖ്യമന്ത്രി ആയപ്പോൾ കേരളത്തിന്റെ പൊതു വികാരത്തിനും സർക്കാരിന്റെ നീതി നടപ്പാക്കലിനുമെതിരെ തുടരെ തിരിച്ചടികൾ നല്കിയ ഹൈക്കോടതിയുടെ കോഴ വിധികൾ നമ്മൾ മറന്നിട്ടില്ല. ഗുജറാത്ത് കലാപ കേസിൽ വ്യക്തമായ കേസ് ഉണ്ടായിട്ടും ബിജെപി നേതാവും ഇപ്പോഴത്തേ പ്രസിഡന്റുമായ അമിത് ഷായേ കുറ്റവുമുകതനാക്കിയില്ലേ? അന്ന് അദ്ദേഹത്തെ അതിനു സഹായിച്ച നിയമജ്ഞനെ ബിജെപി ഇപ്പോൾ അധികാരത്തിൽ വന്നപ്പോൾ ജഡ്ജിയാക്കി നന്ദി കാണിച്ചില്ലേ? എണ്ണിയെണ്ണി പറയാൻ എത്ര അഴിമതികൾ, പൊരുത്തകേടുകൾ, വൃത്തികേടുകൾ നമ്മുടെ ജഡ്ജിമാരുടെയും ജുഡീഷ്യറിയുടേയും മുഖത്ത് പതിഞ്ഞു കിടക്കുന്നു.
നാം മലയാളികൾ ഇപ്പോൾ ജയലളിതയേ വിട്ടയച്ചതിൽ അരിശം കൊള്ളുന്നു. ജയലളിത 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു കേസ്. പൊതു ഖജനാവിനു നഷ്ടം ഉണ്ടാക്കിയതായി ഒരിടത്തും കേസില്ല. എന്നാൽ കേരളത്തിൽ 345 കോടി പൊതു ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നു സിഐജി തന്നെ വെളിപ്പെടുത്തിയ ലാവ് ലിൻ കേസിൽ പ്രതിയായ പിണറായി വിജയനെ വെറുതെവിട്ടപ്പോൾ എന്തായിരുന്നു വലിയ കോലാഹലം ഉണ്ടാകാതിരുന്നത്. ലാവ ലിൻ കേസിൽ പിണറായി കുറ്റം ചെയ്‌തോ ഇല്ലയോ എന്നു കോടതി വിചാരണപോലും നടത്താതെ കണ്ടെത്തി വെറുതെ വിടുകയായിരുന്നു. പൊതു ഖജനാവിനു 345 കോടി നഷ്ടം ഉണ്ടാക്കിയ ആ കേസ് ഇപ്പോഴും നിലനില്ക്കുകയാണ്. ഇവിടെ ജയലളിതയെ വിചരണചെയ്ത് ശിക്ഷിച്ച് ജയിലിൽ കിടത്തി അപ്പീലിൽ വെറുതെ വിടുകയായിരുന്നു.
പിണറായി കുറ്റം ചെയ്തുവോ ഇല്ലയോ എന്നു ആർക്കും പറയാൻ കഴിയാത്ത ഒരു സ്ഥിതി കോടതി ഉണ്ടാക്കികൊടുത്തു. ലാവലിൻ കേസിൽ വിചാരണപോലും നടന്നിട്ടില്ല എന്നോർക്കണം. ഒരു പ്രദേശത്ത് നടപ്പാക്കുന്ന നീതിയേയും വിധിയേയും രാജ്യത്തേ മറ്റൊരു ഭാഗത്തേ ജനം അനീതിയെന്നും വിളിക്കുന്നു. ജനങ്ങൾക്കിടയിലും നീതിക്കും, ന്യായത്തിലും പൊതുരൂപം ഒന്നും ഇല്ല. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന രീതിയിൽ നീതി, അനീതി, നല്ല വിധി, ചള്ള് വിധി എന്നൊക്കെ ജനം പറഞ്ഞു നടക്കുന്നു. അതായത് കോടതികൾ എന്ത് തോന്ന്യവാസം വിധിച്ചാലും സമൂഹത്തിൽ ഒരു പ്രബല വിഭാഗം അതിനേ അനുകൂലിക്കാനും സ്വീകരിക്കാനും ഒരുങ്ങി നില്ക്കുകയാണ്. നീതി നിഷേധിക്കപെട്ടവരെ നോക്കി കോടതികളും, ഒരു വിഭാഗം ജനവും പലപ്പോഴും കൊഞ്ഞനം കുത്തുകയും ചെയ്യുന്നു.
ഇന്ത്യയിലേ ജഡ്ജിമാരിൽ 30% ആളുകളും അഴിമതിക്കാരാണെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി തന്നെ പറഞ്ഞിട്ടുള്ളതാണ്. അഴിമതിക്കാർ ജഡിമാരായി ഉള്ളിടത്തോളം കാലം നീതിമാന്മാരായ ജഡ്ജിമാർക്ക് രക്ഷയുണ്ടാകില്ല. കാരണം ഈ 30% ജഡ്ജിമാർ മതി നീതിമാന്മാരായ ജഡ്ജിമാരുടെ വിധികൾ മാറ്റിയെഴുതാനും, അനീതി പ്രവർത്തിക്കാനും.

കോടതിവിധികൾ വിലയിരുത്തുന്നതിൽ പൊതുജനവും പലവിധത്തിലാണ്. കേരളത്തിൽ സിപിഎമ്മിനു എതിരായ വിധി വരുമ്പോൾ അതിനേ നീതിയായി അവരുടെ എതിരാളികൾ വിലയിരുത്തും. സിപിഐ(എം) ആകട്ടെ അനീതി നിറഞ്ഞ് വിധിയായും പറയും. ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധി ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചും, പ്രകടനം നടത്തിയും കേരളത്തിലേ ലക്ഷോപലക്ഷം സിപിഐ(എം) പ്രവർത്തകർ സ്വാഗതം ചെയ്തു. എന്നാൽ പിണറായിയേ വിചാരണയും, വിധിയും തെളിവെടുപ്പും ഒന്നും ഇല്ലാതെ കോടതി വെറുതെ വിട്ടതിനേ യു.ഡി.എഫ് വിമർശിച്ചു. അതായത് ഒരു കോടതിവിധിയേ കേരളത്തിലേ ലക്ഷോപലക്ഷം വരുന്ന ജനങ്ങൾ ചേരിതിരിഞ്ഞ് വൃത്തികെട്ട വിധിയെന്നും, നല്ല വിധിയെന്നും പറഞ്ഞു.
ഓരോ വിധികളിലും ജനങ്ങൾ നാട്ടിൽ ചേരിതിരിഞ്ഞ് നീതി നടപ്പായെന്നും അനീതി നിറഞ്ഞ വിധിയെന്നും വിലയിരുത്തും. ഇതു പോലെയാണ് കോടതി. അവിടെ ജഡ്ജിമാർക്ക് രാഷ്ട്രീയമുണ്ട്. മതമുണ്ട്. ഭാഷയുടേയും, ഭരണത്തിന്റേയും വർഗത്തിന്റേയും ജാതിയുടേയും ഒക്കെ അനുഭാവങ്ങൾ ഉണ്ട്. അവരുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന ഈ ഹൃദയ വികാരങ്ങൾ നിറഞ്ഞും തുളുമ്പിയും, രഹസ്യമായിട്ടും ഒക്കെ അവരുടെ വിധികളിൽ പ്രതിധ്വനിക്കും. ഇതിനെല്ലാം അപവാദമായി ജഡ്ജിമാരുണ്ട് നിഷേധിക്കുന്നില്ല. എന്നാൽ നീതിയോട് കൂറു പുലർത്തി ആകാശം ഇടിഞ്ഞു വീണാലും ഞാൻ നീതി നടപ്പാക്കും എന്ന അസാമാന്യ വാക്യം നടപ്പിലാക്കുന്ന ജഡ്ജിമാർ ധാരാളം ഇന്ത്യയിലുണ്ട്.
സത്യം പറഞ്ഞാൽ ഇവരെകൊണ്ട് കാര്യമായ പ്രയോജനം ഇല്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ അന്യം നിന്നു പോകുന്ന വംശമാണിക്കൂട്ടർ. കാരണം സത്യവും നീതിയും നിർവചിച്ച് വിധിപറയുന്ന ഇത്തരക്കാരുടെ വിധിന്യായങ്ങൾ ചെന്നു പതിക്കുന്ന അപ്പീൽ കോടതികളിൽ നീതിക്ക് തൂക്കി വിലയിടുന്ന പഹയൻ ജഡ്ജിമാർ ഉണ്ടേൽ നല്ലവനായ ജഡ്ജിയുടെ നീതിയുടെ ദേവവാക്യങ്ങൾ ചുരുട്ടികൂട്ടി ചവറ്റു കുട്റ്റയിലിടും..എന്നിട്ട് അവൻ പുതിയ വിധി അനീതി നിറച്ച പേനകളിലൂടെ നീതിക്കായി ദാഹിക്കുന്ന ഇരയുടെ നെഞ്ചുകുത്തി പിളർന്ന് ദുഷ്ടതകൾ എഴുതിവയ്ക്കും. ഇന്ത്യയിലേ ജഡ്ജിമാരിൽ 30% ആളുകളും അഴിമതിക്കാരാണെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി തന്നെ പറഞ്ഞിട്ടുള്ളതാണ്. അഴിമതിക്കാർ ജഡിമാരായി ഉള്ളിടത്തോളം കാലം നീതിമാന്മാരായ ജഡ്ജിമാർക്ക് രക്ഷയുണ്ടാകില്ല. കാരണം ഈ 30% ജഡ്ജിമാർ മതി നീതിമാന്മാരായ ജഡ്ജിമാരുടെ വിധികൾ മാറ്റിയെഴുതാനും, അനീതി പ്രവർത്തിക്കാനും.

ഓരോ വിധികളിലും ജനങ്ങൾ നാട്ടിൽ ചേരിതിരിഞ്ഞ് നീതി നടപ്പായെന്നും അനീതി നിറഞ്ഞ വിധിയെന്നും വിലയിരുത്തും. ഇതു പോലെയാണ് കോടതി. അവിടെ ജഡ്ജിമാർക്ക് രാഷ്ട്രീയമുണ്ട്. മതമുണ്ട്. ഭാഷയുടേയും, ഭരണത്തിന്റേയും വർഗത്തിന്റേയും ജാതിയുടേയും ഒക്കെ അനുഭാവങ്ങൾ ഉണ്ട്. അവരുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന ഈ ഹൃദയ വികാരങ്ങൾ നിറഞ്ഞും തുളുമ്പിയും, രഹസ്യമായിട്ടും ഒക്കെ അവരുടെ വിധികളിൽ പ്രതിധ്വനിക്കും. ഇതിനെല്ലാം അപവാദമായി ജഡ്ജിമാരുണ്ട് നിഷേധിക്കുന്നില്ല. എന്നാൽ നീതിയോട് കൂറു പുലർത്തി ആകാശം ഇടിഞ്ഞു വീണാലും ഞാൻ നീതി നടപ്പാക്കും എന്ന അസാമാന്യ വാക്യം നടപ്പിലാക്കുന്ന ജഡ്ജിമാർ ധാരാളം ഇന്ത്യയിലുണ്ട്. സത്യം പറഞ്ഞാൽ ഇവരെകൊണ്ട് കാര്യമായ പ്രയോജനം ഇല്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ അന്യം നിന്നു പോകുന്ന വംശമാണിക്കൂട്ടർ. കാരണം സത്യവും നീതിയും നിർവചിച്ച് വിധിപറയുന്ന ഇത്തരക്കാരുടെ വിധിന്യായങ്ങൾ ചെന്നു പതിക്കുന്ന അപ്പീൽ കോടതികളിൽ നീതിക്ക് തൂക്കി വിലയിടുന്ന പഹയൻ ജഡ്ജിമാർ ഉണ്ടേൽ നല്ലവനായ ജഡ്ജിയുടെ നീതിയുടെ ദേവവാക്യങ്ങൾ ചുരുട്ടികൂട്ടി ചവറ്റു കുട്റ്റയിലിടും. എന്നിട്ട് അവൻ പുതിയ വിധി അനീതി നിറച്ച പേനകളിലൂടെ നീതിക്കായി ദാഹിക്കുന്ന ഇരയുടെ നെഞ്ചുകുത്തി പിളർന്ന് ദുഷ്ടതകൾ എഴുതിവയ്ക്കും. published...
http://www.marunadanmalayali.com/column/ullathuparanjal/judicial-jayalalithaa-case-verdict-on-may-11-18878

കേരളത്തിലെ തീവ്രവാദത്തിനു ഇനിയും തെളിവുകള്‍ വേണോ? ഭയക്കണം ഇവിടെ ജീവിക്കാന്‍!


കേരളത്തില്‍ തീവ്രവാദികള്‍ ഉണ്ടെന്നും, തീവ്രവാദവും ഭീകരവാദവും നടത്തിയിരുന്നുവെന്നും ടി.ജെ.ജോസഫ് കേസിലെ വിധിയിലൂടെ ജുഡീഷ്യറി തറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചുമത്തിയ സംഘടിത ഭീകരപ്രവര്‍ത്തനം, മതസ്പര്‍ധ വളര്‍ത്തല്‍, സ്‌ഫോടക വസ്തു ദുരുപയോഗം അടക്കമുള്ള അതീവഗൗരവമുള്ള വകുപ്പുകള്‍ ജഡ്ജി പി. ശശിധരന്‍ ശരിവച്ചിരിക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം, സ്‌ഫോടകവസ്തു നിരോധന നിയമം, തീവ്രവാദ നിരോധന നിയമം എന്നിവ പ്രകാരമുതായിരുന്നു ചുമത്തപ്പെട്ട വകുപ്പുകള്‍. കേരളം നമ്മുടെ പഴയ കേരളമല്ല,…മതങ്ങളേയും ദൈവങ്ങളേയും വിമര്‍ശിച്ചാല്‍ കൊലയും കലാപവും നടത്താന്‍ പതിയിരിക്കുന്ന മത ഭ്രാന്തന്മാര്‍ മാളങ്ങളില്‍ വളര്‍ന്നിരിപ്പുണ്ട്. ഇവിടെ താലിബാന്‍ ഭീകരരെ കണ്ടെത്തിയിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും, അഫ്ഗാനിസ്ഥാനില്‍നിന്നും എത്തിയ കൊലപാതകങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നു പഠിപ്പിക്കുന്ന പരിശീലന സി.ഡികള്‍ പിടിച്ചെടുത്തുകഴിഞ്ഞു. പാക്കിസ്ഥാനിലേ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരെ കണ്ടെത്തുകയും അവര്‍ ജയിലില്‍ കിടക്കുകയും ചെയ്യുന്നു. പാക്ക് ഭീകരര്‍ക്കൊപ്പം ഭീകരാക്രമണം നടത്തിയ മലയാളി ഭീകരരെ ഇന്ത്യന്‍ സേന അതിര്‍ത്തിര്‍ത്തിയില്‍ വെടിവയ്ച്ചു കൊലപ്പെടുത്തിയിരിക്കുന്നു. ഐ.എസുമായി ബന്ധപ്പെട്ടവരെയും, ധനസഹായം നല്കിയവരെയും കണ്ടെത്തിയിരിക്കുന്നു.
ശരിക്കും നമ്മള്‍ ഭയക്കണം ഇവിടെ ജീവിക്കാന്‍.. പലതും തുറന്നു പറയാന്‍..സമാധാനപരമായി തീരുമാനവും ചിന്തകളും തുറന്നു പങ്കുവയ്ക്കാന്‍ ..നമ്മുടെ കാരണവന്മാര്‍ പരസ്പരം പരിഹസിച്ചും വിമര്‍ശിച്ചും ചിരിച്ചും ഒക്കെ മതങ്ങളേയും ആചാരങ്ങളേയും വിലയിരുത്തി ജീവിച്ച ഈ നാട്ടില്‍ അവരുടെ പുതുമുറക്കാര്‍ കൂച്ചുവിലങ്ങിലാണ്. ഒരു എഴുത്തും, ചിത്രവും, വിമര്‍ശനവും മതി കലാപത്തിനും, മത യുദ്ധത്തിനും, കൊലക്കും…നാവും, വാക്കും അറിയാതെങ്ങാനും പിഴച്ചാല്‍ കഥ തീര്‍ന്നതുതന്നെ..ദൈവത്തിന്റെ കേരളത്തില്‍ ചെകുത്താന്മാരും, ഭീകരന്മാരും അതിന്റെ ശാന്തതേയും സൗന്ദര്യത്തേയും വരിഞ്ഞുമുറുക്കുകയാണ്. ദൈവത്തിന്റെ കൈകളില്‍നിന്നും കേരളം നഷ്ടപെട്ടു. അത് ടൂറിസത്തിന്റെ പരസ്യബോഡില്‍ കെട്ടിഞ്ഞാന്നു കിടക്കുക മാത്രമാണിപ്പോള്‍ കേരളവും അങ്ങിനെയായി ..പുറമേ കാണുന്ന പല പുഞ്ചിരികള്‍ക്കും സൗന്ദര്യത്തിനും മറുവശത്ത് മതഭീകരത വളര്‍ന്ന് വിഷമായി… ഇരുട്ടായി… നിഴലാട്ടം നടത്തുന്നു. ലോക ഭീകരവാദ പട്ടികയിലേക്ക് നമ്മുടെ ശാന്തമായ കേരളം മെല്ലെ ഇടം പിടിച്ചുകഴിഞ്ഞു. നമ്മള്‍ കാണുന്ന കേരളത്തിന്റെ ഉള്ളില്‍ അറിയാത്ത നിരവധി കാര്യങ്ങള്‍ ഒളിച്ചുകിടക്കുന്നു. ഭീകരവാദം ലോകത്ത് മുന്നേറുമ്പോള്‍ നമുക്കും പേടിപ്പിക്കുന്ന പുരോഗതിയുണ്ട്.
thodupuzha hand chopping
ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരെ ഉന്നം വയ്ക്കാന്‍ വേണ്ടി ഇത് എഴുതിയതെന്നു തെറ്റിദ്ധരിക്കരുത്. തീവൃവാദം, ഭീകരവാദം, മത കലാപം എന്നിവയെ തൊലിയുരിച്ചു നിര്‍ത്തുമ്പോള്‍ ഒരു മതക്കാരനും കോപവും, ചാട്ടവാറും എടുക്കേണ്ട, തോക്കും കത്തിയുമായി കൊല്ലാനും ഇറങ്ങേണ്ട. അങ്ങിനെ ഇറങ്ങുന്നവര്‍ ആ മതത്തിലേ കലാപകാരികളും പൊതു സമൂഹത്തില്‍ നല്ലവരായ ജനങ്ങളെ നശിപ്പിക്കാന്‍ ഇറങ്ങിതിരിച്ചവരുമാണ്. അവരാണ് തീവൃവാദികളും, മത മൗലീകവാദികളും ഭീകരന്മാരും.നമ്മുടെ കൊച്ചു കേരളത്തിലേ മണല്‍തരിപോലുള്ള ജനസാഗരത്തില്‍ ചിലരുടെ ഹൃദയങ്ങളില്‍ തീവൃവാദവും, ഭീകരവാദവും ആളികത്തുകയാണ്. താലിബാന്‍ മുതല്‍ ഐ.എസ് കലാപകാരികള്‍ വരെ കേരളത്തില്‍ നിലനില്ക്കുന്നുണ്ട്. ഒരു കാലത്ത് ഭീകര സംഘടയായി മുദ്രകുത്തിയ ഹമാസിനു പരസ്യ പിന്തുണയുമായി കേരളത്തിലേ പല കേന്ദ്രങ്ങളില്‍നിന്നും ആളുകള്‍ രംഗത്തുവന്നത് ആരും മറക്കരുത്. കേരളത്തിലേ ചില മാധ്യമങ്ങള്‍ ഹമാസിനു ജയ് വിളിച്ച് എഡിറ്റോറിയല്‍ വരെ എഴുതി.
മാഷിന്റെ കൈവെട്ടിയ യഥാര്‍ഥ ഗൂഢാലോചനക്കാര്‍.
ആരായിരുന്നു ഈ തീവ്രവാദം ആളികത്തിച്ചത്?. ടി.ജെ ജോസഫിന്റെ ചോദ്യ പേപ്പര്‍ പുറത്തുവന്നശേഷം തീര്‍ത്തും ഒരു ലോക്കലായുള്ള വിഷയത്തേ ആളികത്തിച്ചത് മാധ്യമം ദിനപത്രമായിരുന്നു. ഒരു പഞ്ചായത്തിലോ കോളേജ്ജിലോ മാത്രം ചര്‍ച്ചയായ ഈ വിഷയം മാധ്യമം പ്രത്യേക താല്പര്യം എടുത്ത് ലോകമെങ്ങുമുള്ള മുസ്ലീങ്ങളിലേക്ക് പ്രചരിപ്പിച്ചു. സഭവമല്ല അന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. അതിലുപരി പ്രവാചകനേയും, നബിയേയും നിന്ദിച്ചു എന്ന വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു മാധ്യമം ചെയ്തത്. മറ്റ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കൂടുതല്‍ ശരിയായ രീതിയിലായിരുന്നു അതിനേ വിലയിരുത്തിയത്. തുടര്‍ന്ന് നിരവധി മുസ്ലീം സംഘടനകള്‍ വിഷയം ഏറ്റെടുത്തു. പ്രവാചക നിന്ദ ആരോപിച്ച് പ്രകടനം, സമരം, ജാഥകള്‍ നടത്തി.പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് എന്നിവര്‍ ചേര്‍ന്ന് ഈ വിഷയത്തിനു പരമാവധി പ്രചരണം നല്കി. മറ്റ് ഭാഷകളിലേക്കും , ഗള്‍ഫ് പത്രങ്ങളിലും ഒക്കെ വാര്‍ത്തകള്‍ പ്രവാചക നിന്ദ എന്ന തലക്കെട്ടില്‍ ഒരു കൊച്ചുഗ്രാമത്തിലേ വിഷയം എത്തിച്ചു. മുസ്ലീം ലോകത്തേ മുഴുവന്‍ ഈ വാര്‍ത്തയിലേക്ക് ശ്രദ്ധിപ്പിച്ചു. മുസ്ലീം ലീഗും അതിന്റെ വിദ്യാര്‍ഥി സംഘടനയും തൊടുപുഴ ന്യൂമാന്‍ കോളേജ്ജിലേക്ക് മാര്‍ച്ചു നടത്തി. എം.എസ്.എഫിനെ സ്വാധീനമുള്ള മലപ്പുറത്തേ മിക്ക സ്ഥാപനങ്ങളിലും പോസ്റ്റര്‍ പ്രചരണവും പ്രകടനവും നടത്തി. തൊടുപുഴ ന്യൂമാന്‍ കോളേജ്ജിലേക്കായി അച്ചടിച്ച വിവാദ ചോദ്യപ്പേപ്പറിന്റെ ആയിരക്കണക്കിനു കോപ്പികള്‍ വിവിധ മുസ്ലീം സംഘടനകള്‍ റീ പബ്ലീഷ് ചെയ്തു. ചോദ്യപ്പേപ്പറിന്റെ അറബി ഭാഷയിലുള്ള തര്‍ജ്ജമവരെ പുറത്തിറക്കി.
background
ചില സ്വാധീനമുള്ള മേഖലകളില്‍ ഇവ വ്യാപകമായി വിതരണം നടത്തി. അങ്ങിനെ തൊടുപുഴയെന്ന കേരളത്തിന്റെ ഗ്രാമത്തില്‍ നടന്ന ഒരു ചോദ്യപ്പേപ്പര്‍ വിവാദം കുറിക്കുകൊള്ളുന്ന രീതിയില്‍ ലോകമെങ്ങും വിവിധ ഭാഷകളില്‍ അച്ചടിച്ചും, പത്രങ്ങളിലൂടെയും പ്രചരിപ്പിച്ചു. ഇന്ത്യയിലേ പ്രവാചക നിന്ദയായി പുറംലോകം ഈ വാര്‍ത്തയേ വിലയിരുത്തി. അങ്ങിനെ തീവൃവാദത്തിനായി കളമൊരുക്കലും ഭീകര അക്രമത്തിനായി പലരേയും തയ്യാറാക്കലും നടത്തിയത് എന്തിനായിരുന്നു?..അരാണ് യതാര്‍ഥ ഗൂഢാലോചനക്കാര്‍?..എന്തിനായിരുന്നു മാധ്യമം ഉള്‍പ്പെടെയുള്ള മുസ്ലീം സമൂഹത്തില്‍ സ്വാധീനമുള്ള പത്രങ്ങള്‍ തെറ്റുകള്‍ പ്രചരിപ്പിച്ചതും, തീവൃവാദം വളര്‍ത്തിയതും?…അന്നത്തേ കേരളാ ഭരണകൂടം ഈ അദ്ധ്യാപകനെതിരെ കേസെടുക്കുകയും, അറസ്റ്റ് ചെയ്യുകയും, ജയിലില്‍ അടക്കുകയും നിയമാനുസൃതമായ നടപടികള്‍ എല്ലാ ചെയ്തിരുന്നിട്ടും എന്തിനായിരുന്നു ഈ വിഷയത്തേ ഇത്രമാത്രം കത്തിച്ചു നിര്‍ത്തിയതും, മുസ്ലീം തീവൃവാദികളിളേക്ക് എത്തിച്ചുകൊടുത്തതും?…ഈ രാജ്യത്ത് ഒരു നിയമം ഉണ്ട്. അത് വയ്ച്ച് അദ്ധ്യാപകനെ കുറ്റവിചാരണ നടത്താന്‍ ഈ രാജ്യംത്തേ സംവിധാനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞിട്ടും എന്തിനായിരുന്നു പിന്നെയും വിവാദങ്ങള്‍ നിലനിര്‍ത്തിയത്?..തീവൃവാദികളാണോ കേരളത്തിലേ കുറ്റവിചാരണയും ശിക്ഷയും, നിയമവും ഒക്കെ തീരുമാനിക്കുന്നത്. പുറം നാട്ടിലും, ഇന്ത്യക്ക് പുറത്തും ഈ വിഷയം ചര്‍ച്ചക്കായി ചോദ്യപേപ്പര്‍ തര്‍ജ്ജമചെയ്ത് കൊടുത്ത ആളുകള്‍ ഉത്തരം പറയട്ടെ..
TJ Joseph
കേരളത്തില്‍ താലിബാന്‍ അനുയായികളും തീവ്രവാദവും ഉണ്ടെന്ന് പറയാന്‍ കേരളം അതാതു കാലത്ത് ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് നാണവും മടിയുമാണ്. കേന്ദ്ര ഇന്റലിജന്‍സ്, സസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവരുടെ കൃത്യമായ റിപ്പോര്‍ട്ടുകള്‍ കാലാ കാലത്തേ ഇവിടുത്തേ സര്‍ക്കാരുകള്‍ പൂഴ്ത്തിവയ്ക്കും. ഇതായിരുന്നു കൈവെട്ട് കേസില്‍ ഇടതു സര്‍ക്കാരും കാണിച്ചത്.ഈ കേസിലേ തീവൃവാദത്തിന്റെ വശങ്ങള്‍ മാത്രം ഒന്നു പരിശോധിക്കാം. 2010 ജൂലൈ 4നായിരുന്നു ഇദ്ദേഹത്തേ അക്രമിച്ച് റോഡില്‍ പിടിച്ചുകിടത്തി മഴുകൊണ്ട് കൈ വെട്ടിമാറ്റുകയും, കാലുകള്‍ക്കും മറ്റൊരു കൈക്കും ഗുരുതര പരിക്കുകള്‍ ഏല്പ്പിച്ചതും. താലിബാന്‍ മോഡല്‍ അക്രമണമാണ് ഉണ്ടായതെന്നും മുസ്ലീം തീവൃവാദികളുമായി പ്രതികള്‍ക്കുള്ള ബന്ധവും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയുന്നു. എന്നാല്‍ താലിബാന്‍ സംബന്ധിച്ച ആരോപണവും, തീവൃവാദത്തിന്റെ അംശങ്ങളും കേസില്‍ ഇല്ലെന്ന് സര്‍ക്കാര്‍ പറയുന്നു. അന്ന് ആഭ്യന്തിര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ തീവൃവാദം ഇല്ലെന്നു കാട്ടി പ്രസ്താവനയിറക്കി. കേരളാ പോലീസ് കേസ് അന്വേഷിച്ചപ്പോള്‍ തീവൃവാദം, താലിബാന്‍ ബന്ധങ്ങള്‍ ഉള്‍പ്പെടുത്തിയില്ല. മത സ്പര്‍ദ്ധയും കലാപവും ഉള്‍പ്പെടുത്തിയില്ല. മാത്രമല്ല അന്നത്തേ മുഖ്യമന്ത്രി അച്യുതാനന്ദന്‍ കേസ് ശരിയായ വഴിക്കാണ് പോകുന്നതെന്ന് ആവര്‍ത്തിച്ച് പ്രസ്താവിക്കുകയും ചെയ്തു. 2010 ജൂലൈ 4നു ആലുവ എ.സ്.പി ജെ.ജയാനന്ത് എറണാകുളം പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സിക്രട്ടറി മന്‍സൂറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. വീട്ടില്‍ നിന്നും സി.ഡികളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനവും നല്കുന്നതിന്റെ ഗൈഡുകളും പിടിച്ചെടുത്തിരുന്നു.
ജൂലൈ 8 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ റയ്ഡ് നടത്തുകയും ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, എന്നിവയും കണ്ടെടുക്കുന്നു. ഒന്നാം പ്രതിയും പോപ്പുലര്‍ ഫ്രണ്ട് ലീഡറുമായ കുഞ്ഞുമോന്റെ വീട്ടിലേ റയ്ഡില്‍ വീണ്ടും സി.ഡികള്‍ പിടിക്കുന്നു. ഈ സി.ഡിയില്‍ ഉള്ള ദൃശ്യങ്ങള്‍ അല്‍ ക്വയ്ദ നടത്തുന്ന ഓപ്പറേഷന്‍ ആയിരുന്നു. പാശ്ചാത്യരെ ക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങള്‍ ഇതിലുണ്ടായിരുന്നു. കൊലപാതകം നടത്തുന്നതില്‍ പരിശീലനം നടത്തുന്ന സി.ഡികളായിരുന്നു അവ. ഒരാളെ പിടിക്കുന്നതുമുതല്‍ കൊല നടത്തി ബോഡികള്‍ കൈകാര്യം ചെയ്യുന്നതുവരെ സി.ഡികളില്‍ ഉണ്ടായിരുന്നു. പ്ശ്ചാത്യരുടെ നിരവധി ശവശരീരങ്ങളില്‍ നടത്തുന്ന കൊലപാതക ക്‌ളാസുകള്‍ ഉള്‍പ്പെട്ട ഈ സി.ഡികള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും, ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും എത്തിയതാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നു. സി.ഡികള്‍ കേരളത്തില്‍ എത്തിച്ച ആളുകളെ വരെ പോലീസ് അറസ്റ്റു ചെയ്യുന്നു. പല സി.ഡികളിലും താലിബാന്‍ ബന്ധവും സംഭാഷണവും ഉണ്ടായിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ അറസിലായ ചിലരുടെ വീടുകളില്‍നിന്നും ജനാധിപത്യത്തിനെതിരെ യുദ്ധം നടത്തണമെന്ന് നിരവധി പുസ്തകങ്ങള്‍ ലഭിക്ക്ന്നു. ഇസ്ലാമും ജനാധിപത്യവും എന്ന നിരോധിക്കപെട്ട പുസ്തകവും പിടിച്ചെടുക്കുന്നു. ഇന്ത്യക്ക് പുറത്തുനിന്നും അഫ്ഗാനിസ്ഥാനില്‍നിന്നോ, കാബൂളിനിന്നോ എത്തിയ പുസ്തകമായിരുന്നു ഇവയെല്ലാം.
joseph
ഇത്രമാത്രം തെളിവുകള്‍ മിടുക്കന്മാരായ കേരളാ പോലീസ് ടീം കണ്ടെത്തിയിട്ടും 2010 സപ്റ്റംബര്‍ 6ന് കേരളാ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് നല്കിയ മറുപടി ലജ്ജിപ്പിക്കുകയും നാണക്കേടുണ്ടാക്കുകയും ചെയ്യുന്നതായിരുന്നു. തീവൃവാദവും, ഹിസ്ബുള്‍ മുജാഹിദിനും, അല്‍ ക്വയ്ദയുമായും താലിബാനുമായും ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഒന്നും ഇല്ലെന്ന് ഹൈക്കോടതിയില്‍ സ്ത്യവാങ്ങ്മൂലം ഫയല്‍ ചെയ്യുന്നു. പ്രതികളുടെ ജമ്യാപേക്ഷ വന്നപ്പോള്‍ ജാമ്യം ലഭിക്കുന്നതിന് അനുകൂലമായി ഇത്തരത്തില്‍ ഒരു സത്യവാങ്ങ് കേരളത്തിലേ അന്നത്തേ ഇടതുമുന്നണി സര്‍ക്കാര്‍ എന്തിനായിരുന്നു ഫയല്‍ ചെയ്തത്?.. അച്യുതാനന്ദന്റെയും കോടിയേരിയുടേയും സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്ങ് മൂലം ഹൈക്കോടതി ചവറ്റുകുട്ടയിലേക്കിടുകയും പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചെന്നു മാത്രമല്ല അന്തര്‍ദേശീയ ഭീകരവാദം കേസില്‍ ഉണ്ടെന്നും സമൂഹത്തിന് അപകടകരമായ നീക്കം പ്രതികള്‍ നടത്തിയെന്നും, പ്രതികള്‍ അപകടകാരികള്‍ ആണെന്നും വിലയിരുത്തുകയും ചെയ്തു.
tj joseph
തീവ്രവാദികള്‍ക്കും, ഭീകരന്മാര്‍ക്കും മുമ്പില്‍ വാലുചുരുട്ടി നിന്ന ഇടതു സര്‍ക്കാരിന്റെ വൃത്തികേട് ഇവിടെയും ഒതുങ്ങുന്നില്ല,…2011 ജനവരി 14ന് വധശ്രമം, നിയമ വിരുദ്ധമായി സംഘം ചേരല്‍, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, ആയുധങ്ങളുമായി ലഹള നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്കി. തീവൃവാദം, രാജ്യ സുരക്ഷ, മത സ്പര്‍ദ്ധ, ദേശ സുരക്ഷ തുടങ്ങിയ കുറ്റങ്ങള്‍ എല്ലാം അന്നത്തേ സര്‍ക്കാര്‍ വിഴുങ്ങി. എന്തിനായിരുന്നു?..ആരുടെ താല്പര്യം സംരക്ഷിക്കാനായിരുന്നു ഇത്?. അവസാനം 2011 മാര്‍ച്ച് 9നാണ് ദേശീയ അന്വേഷണ ഏജന്‍സി കൈവെട്ട് കേസ് ഏറ്റെടുക്കുന്നത്. കേരളാ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും കുറ്റപത്രവും റദ്ദാക്കാതെ അന്വേഷണം നടത്താന്‍ താല്പര്യമില്ലെന്നാണ് എല്‍.ഐ.എ ആദ്യം ഈ കേസില്‍ ഇടപെട്ട് ഹൈക്കോടതിയേ അറിയിച്ചത്. തുടര്‍ന്ന് കേരളത്തിലേ സര്‍ക്കാര്‍ തയ്യാറാക്കിയ തിരക്കഥയും, കുറ്റപത്രവും ചവറ്റുകുട്ടയിലിട്ട് എന്‍.ഐ.എ നടത്തിയ അന്വേഷണത്തിന്റേയും കേസിന്റേയും വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തീവൃവാദം, ഭീകര സംഘടനകളുമായുള്ള ബന്ധം എന്നിവയിലേ തെളിവുകള്‍, ദേശീയ ഏജന്‍സിയുടെ കണ്ടെത്തലുകള്‍ എല്ലാം തന്നെ കോടതി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.
published www.pravasishabdam.com http://www.pravasishabdam.com/tj-joseph-hand-chop-case-is-the-real-evidence-for-terrorism-in-kerala/

നമുക്കെന്തിനാ മാവോവാദം? ഇതു ചൈനപോലും ചവിട്ടികൂട്ടിയ ഇസം.


മാവോ വാദികളേ ഹൃദയത്തിൽ കയറ്റി പൂജിക്കുന്ന ചെറുപ്പക്കാരോടും, സൈബർ പ്രവർത്തകരോടും തുറന്നു പറയാം. ഈ മാവോയിസമെന്നാൽ ഒരു കൂതറ ഇസമാണ്‌. വല്ല നിവർത്തിയുമെണ്ടെങ്കിൽ നാടുനന്നാക്കാൻ ഇത്തരം ചൂടൻ ഇസങ്ങൾ തലച്ചോറിൽ നിന്നും മാറ്റി വേറെ വല്ല മാർഗ്ഗവും തേടുക. അല്ലെങ്കിൽ അത് നിങ്ങളേയും കൊണ്ടേ പോകൂ…മാവോയിസം ലോകത്ത് നശിച്ചുപോയപോലെ നിങ്ങളും ഇല്ലാതാകും. നിലവിലേ സാമൂഹ്യക്രമത്തിലും സംവിധാനത്തിലും അതൃപ്തരായ കൂറെ ആളുകളുടെ നിലമറന്ന വിഭ്രാന്തികളാണ്‌ മാവോവാദ പ്രവർത്തനം. ഗറില്ലാ യുദ്ധം നടത്തുക, പതിയിരുന്ന് ചതിപ്രയോഗങ്ങൾ നടത്തുക, കാട്ടിൽ കയറി പാത്തിരുന്ന് ധീരതയെന്ന ഭീരുത്വം കാട്ടുക അതൊക്കെയാണ്‌ ഫേസ്ബുക്കിൽ മ്യാവോയിസമെന്ന് ചെല്ലപേരിട്ടിരിക്കുന്ന ഇന്ത്യൻ മാവോയിസം. മാവോവാദികളേ നിങ്ങൾ എന്തിനു കാട്ടിൽ കഴിയുന്നു?. ഇന്ത്യയിലേ ജനകോടികളേ രക്ഷിക്കാന്നാണേൽ വരിക പുറത്ത്. ധീരതയോടെ ജനനായകരാവുക..സമരങ്ങൾ പകൽ വെളിച്ചത്തിൽ, സ്വാതന്ത്ര്യത്തിന്റെ ഇടിവാളുകൾ മിന്നിക്കുന്ന മാധ്യമ കണ്ണുകൾക്ക് മുന്നിൽ നിന്നും നെഞ്ചുവിരിച്ച് നയിക്കുക. പൊത്തിൽ കയറിയിരുന്ന് പാത്ത് നടത്താനുതല്ല വിപ്ലവം. കാട്ടിൽ നിന്നും നാട്ടിലിറങ്ങി സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് ജനങ്ങളെ അനീതിക്കെതിരെ നയിക്കുക. വ്യവസ്ഥിതിയുടെ തെറ്റുകൾ തിരുത്തുക. അലാതെ എതിർക്കുന്നവരെ തല്ലിക്കൊന്നും, കശാപ്പുചെയ്തും, ഇല്ലാതാക്കിയും തങ്ങളെ അനുകൂലിക്കുന്നവരുടെ മാത്രം ഒരു ലോക ക്രമത്തിനായും സ്വപ്നം കാണരുത്. ഉണർന്നിരുന്ന് കാണുന്ന ഇത്തരം പകൽ സ്വപ്നങ്ങൾ നിങ്ങളെ അവശേഷിക്കുന്ന ചരിത്രത്തിൽനിന്നുകൂടി തുടച്ചെറിയാനിടവരുത്തും. ജനാധിപത്യവും, തിരഞ്ഞെടുപ്പും, കക്ഷിരാഷ്ട്രീയവും, മനുഷ്യന്റെ മൗലീകാവകാശവും അനുവദിക്കാത്ത കാടൻ മാവോ സേതൂങ്ങ് ചിന്തകളേ പ്രണയിക്കുന്നവരാണ്‌ മാവോയിസ്റ്റുകൾ.നിങ്ങളേ സമരക്കാർ എന്നു വിളിച്ചാൽ സമരം എന്ന ജനാധിപത്യത്തിലേ നിധിപോലുള്ള വാക്കിനുപോലും അപമാനകരമാകും.
അറസ്റ്റിലായ രൂപേഷിന്റെ മകൾ ആമിയോട് മാധ്യമങ്ങൾ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് അച്ചൻ രൂപ്പേഷ് ഇറങ്ങി പ്രവർത്തിക്കണോ അതോ ഇങ്ങിനെപോയാൽ മതിയോ എന്നു ചോദിച്ചപ്പോൾ ആ കുട്ടി പറഞ്ഞ മറുപടി ശ്രദ്ധേയമാണ്‌. ”രൂപേഷും ഷൈനയും മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വരണ്ട, ഇങ്ങിനെ പോയാൽ മതി, പർലിമെന്ററി ജനാധിപത്യം ജനങ്ങൾക്കൊപ്പം നില്ക്കുന്നില്ല- എന്നാണ്‌ ആ കുട്ടി പറഞ്ഞത്. ഇവിടെ ശിശുമരണം, പട്ടിണിമരണം എന്നിവ തുടരുന്നു. ഇതൊക്കെ നടക്കുമ്പോൾ അച്ചനും അമ്മയ്ക്കും ഇത്തരത്തിൽ പ്രവർത്തിക്കുകയല്ലാതെ മറ്റ് വഴിയൊന്നുമില്ലെന്നും ഈ കുട്ടി പറയുന്നു”. പട്ടിണിമരണവും, അഴിമതിയും ഒക്കെ നാട്ടിൽ നടമാടുമ്പോൾ കാട്ടിൽ കേറി പാത്തിരിക്കുന്നതും ആരുമില്ലാത്ത തക്കം നോക്കി കെ.എഫ്.സി.കോഴിക്കടയും, പാറമടകളുടെ ഓഫീസും തകർത്ത് കൈത്തരിപ്പ് തീത്താൽ മാറുന്നതല്ല ഈ നാട്ടിലേ വിഷയങ്ങൾ എന്ന് ഈ ആമി എന്ന കുട്ടിയേ ആരു ബോധ്യപ്പെടുത്തികൊടുക്കും?. ആമി എന്ന ഈ കുട്ടി മൊഴിഞ്ഞ വാക്കുകൾ മാവോവാദത്തിനു വാട്ടം പിടിക്കുന്ന പലരും ഇപ്പോൾ ഹൃദയത്തിൽ ചില്ലിട്ട് സൂക്ഷിക്കുകയാണ്‌. മാവോവാദം മാറി കഴിഞ്ഞ ദിവസം ആമീ വാദമായി ഈ ഇസത്തേ ചിലർ മാറ്റിയിരുന്നു. പാർലിമെറ്ററി ജനാധിപത്യത്തിനും, പൗരാവകാശം ഉറപ്പുവരുത്തുന്ന റിപ്പബ്ലിക്കൻ ഭരണഘടനയോടും രാജ്യത്തോടുമുള്ള അടങ്ങാത്ത വെറുപ്പും പകയും മാത്രമാണ്‌ ഇതിനെല്ലാം പിന്നിൽ. അവിടെ ആമിയും, രൂപേഷും, മുരളിയും, ഷൈനയും ഒക്കെ ചില നിമിത്തങ്ങൾ മാത്രം.
cpi-maoist-cadre
1950-1960 കാലഘട്ടത്തിൽ ചൈനയിൽ മാറ്റങ്ങൾക്ക് വഴിമരുന്നിട്ട മാവോ സേതൂങ്ങിന്റെ ചിന്തകളേയാണ്‌ നമ്മുടെ നാട്ടിലും ഇപ്പോൾ ചിലർ പൊക്കിപിടിക്കുന്നത്. മാവോ തന്റെ ചിന്തകൾ പാകിയത് ചക്രവർത്തിമാരും ഭൂ സ്വാമിമാരും ഭരണം നടത്തിയ ചൈനാ സാമ്രാജ്യത്തിത്തിലായിരുന്നു. അവിടെ മനുഷ്യർ അടിമകളായിരുന്നു. കർഷകർക്ക് ഭൂമിയില്ലായിരുന്നു. അടിമത്വവും ജന്മിത്വവും, പ്രഭുത്വവും നിലനിന്നിരുന്നു അന്ന് ചൈനയിൽ. ജനാധിപത്യവും, സഘടിക്കാനുള്ള അവകാശവും പൗരാവകാശവും ഒന്നും അന്ന് ചൈനയിൽ ഇല്ലായിരുന്നു. വൻ ശക്തിയായ ജപ്പാന്റെ പിടിച്ചടക്കലിന്റെ ഭീകരതയിലായിരുന്നു അന്ന് ചൈന. അവിടെ നീതിന്യായ വ്യവസ്ഥയും ജനങ്ങളുടെ ഭരണഘടനയും ഇല്ലായിരുന്നു. ജനങ്ങൾക്ക് ഭരണം നടത്താനും ഭരണാധികാരികളെ നിയമിക്കാനും കഴിയില്ലായിരുന്നു.
അങ്ങിനെയുള്ള ചൈനയിൽ അര നൂറ്റാണ്ട്മുമ്പ് നിലനിന്നതും ഇപ്പോൾ ഇല്ലാത്തതുമായ ഒരു മാവോ ചിന്തയും പൊക്കിപ്പിടിച്ച് എന്തിനാ ഇന്ത്യയിൽ ഒരു വിഭാഗം ഒളിപ്പോർ നടത്തുന്നത്?. ഇതു അന്ധകാരത്തിൽ അകപ്പെട്ട് കിടന്ന ചൈനയല്ല..ജനാധിപത്യവും, തിരഞ്ഞെടുപ്പും, നീതിന്യായ സംവിധാനവും, മതേതരത്വവും ഉള്ള ഇന്ത്യയാണ്‌. പൗര സ്വാതന്ത്ര്യവും, മനുഷ്യന്റെ മൗലീക അവകാശങ്ങളും അംഗീകരിച്ച മനുഷ്യത്വം മുറ്റി നില്ക്കുന്ന ജനായത്ത ഭരണഘടന ഉള്ള രാജ്യമാണ്‌. ഇന്ത്യ സോഷ്യലിസ്റ്റ് ചിന്താഗതികളേ പിന്തുണയ്ക്കുന്ന മതേതര റിപബ്ലിക്കാണ്‌. പിന്നെ ഇത്രയും മനോഹരമായ പൗരാവകാശവും, മതേതരത്വവും, ഭരണഘടനയും, സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ചിന്തയുമുള്ള ഈ രാജ്യത്ത് പലവിഷയങ്ങളും ഉണ്ടായിരിക്കും. അതെല്ലാം ഈ വ്യവസ്ഥിതിയുടെ കുഴപ്പമല്ല, അതിനേ നയിക്കുന്നവരുടേയും നിയന്ത്രിക്കുന്നവരുടേയും കുറ്റമാണ്‌. അതിനെല്ലാം പ്രതിവിധിയും ഈ സംവിധാനത്തിൽ തന്നെ പറയുന്നുണ്ട്. അതിനാൽ ഈ മാവോയുടെ പഴഞ്ചാക്കും ഭ്രാന്തൻ ചിന്തയും, ലോകം കുഴിച്ചുമൂടിയ ഇസവും ഇങ്ങോട്ട് കൊണ്ടുവരേണ്ട. ഈ മണ്ണിൽ കിളിർക്കില്ല. അത് കരിയുകതന്നെ ചെയ്യും. അരനൂറ്റാണ്ടായി അത് കാണുകയും ചെയ്യുന്നു. കുറ്റങ്ങൾക്കും കുറവുകൾക്കും ഒരു രാത്രി വിപ്ലവത്തിൽ പരിഹാരം ഉണ്ടാകില്ല. ഇവിടെ എന്തിനാണ്‌ മോവോവാദികളേ… കാട്ടിലിരുന്ന് പാത്തും പതുങ്ങിയും സമരിക്കുന്നത്?…വരുവിൽ ഈ രാജ്യത്തേ അതിവിശാലമായ ജനാധിപത്യ സ്വാതത്ര്യത്തിൽ അണിചേരുക. ഞങ്ങൾ ഇന്ത്യയിലേ ജനകോടികൾക്കും ഞങ്ങൾ നെഞ്ചേറ്റുന്ന ജനാധിപത്യത്തിനു ആദ്യം വഴ്ങ്ങുകയും കീഴ്പ്പെടുകയും ചെയ്യുക.
Maoist-gun
മാവോവാദികൾ ഇന്ത്യയിലേ നിരാശിതരായതും വഴിതെട്ടിയതുമായ ഒരു കൂട്ടം സമരക്കാരുടെ കൂട്ടമാണ്‌. സമൂഹത്തോടും, നാടിനോടും, രാജ്യത്തോടും, നിയമ സംവിധാനത്തോടും അവഹേളനവും, വെറുപ്പും, പകയും കാത്തുസൂക്ഷിക്കുന്ന വികൃതസമരക്കാരിണിവർ. മാവോ സേതൂങ്ങ് ഭരിച്ച് മാവോവാദം നടപ്പാക്കിയ ചൈനയേപ്പോലെ ഈ രാജ്യത്തേ ആക്കുവാൻ ചിലർക്ക് വല്ലാത്ത കലിയാണ്‌. ചില കാര്യത്തിൽ മാവോ ചൈനയിൽ വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഗ്രേറ്റ് ലീപ് ഫോർവേർഡും, സാംസ്കാരിക വിപ്ലവവും എല്ലാം ഭീകരമായ പരാജയങ്ങളായി വിലയിരുത്തപ്പെടുന്നു. കൂടാതെ അദ്ദേഹത്തിന്റെ ഭരണകാലത്ത് നാല്പത് ദശലക്ഷത്തിനും, എഴുപത് ദശലക്ഷത്തിനും ഇടക്ക് ആളുകൾ മരണപ്പെട്ടതായി പറയപ്പെടുന്നു. മാവോയുടെ ചില നടപടികൾ ചൈനയിൽ കടുത്ത പട്ടിണിക്കിടയാക്കി. ഈ കടുത്ത പട്ടിണി കൂട്ട ആത്മഹത്യക്കു വരെ ഇടയാക്കി. മാവോയുടെ നയങ്ങൾ ചൈനയുടെ സംസ്കൃതി തകർത്തു. മാവോയിസത്തേ ചൈനപോലും കാൽ നൂറ്റാണ്ട്മുന്നേ ചുരുട്ടികൂട്ടി കുപ്പയിലിട്ടു .1978-ൽ ഡെങ് സിയാവോ പിങ് മാവോയിസത്തിന്റെ വേരറുത്ത് മാറ്റിയിട്ടാണ്‌ സാമ്പത്തിക പരിഷ്കരണം ആരംഭിച്ചത്. എന്നിട്ടാണ്‌ കുറെ അലവലാതി നിരാശിതർ ഇന്ത്യയിൽ ഇതും പൊക്കിപിടിച്ചുനടക്കുന്നത്.
മാവോവാദികളെ നിങ്ങൾ പറയുന്ന മാവോരാജ്യത്ത് മനുഷ്യൻ എന്തു പറയണമെന്നും ചിന്തിക്കണെമെന്നും നിങ്ങളല്ലേ തീരുമാനിക്കുന്നത്. തലച്ചോർ അടിച്ചുതകർത്ത മരവിച്ച മനുഷ്യരാകാൻ എന്തിനു ഞങ്ങളേ മാടിവിളിക്കുന്നു?…മാവോ രാജ്യം വന്നാൽ അവിടെ ശരിയായ മാർക്സിസവും കമ്യൂണിസവും, മറ്റൊരു ഇസവും ഇല്ല. പിന്നെ എല്ലാ ഇസത്തിന്റേയും മീതേ ജനങ്ങൾ കൊതിക്കുന്ന ജനാധിപത്യത്തിനു വല്ല സ്ഥാനവും ഉണ്ടോ?.. കാട്ടിൽ നിന്നും തോക്കും പടക്കവും ഒക്കെ ഉപേഴിച്ച് നാട്ടിൽ വരിക..ഈ ജനാധിപത്യം എല്ലാ ഇസക്കാരെയും ഉൾക്കൊള്ളുന്നു. ജനാധിപത്യത്തിൻ നിന്നുകൊണ്ട് ജനാധിപത്യത്തേ വിമർശിക്കാനും, കുറ്റം പറയാൻ പോലും അത് നിങ്ങളെ അനുവദിക്കും. എല്ലാ മൗലീക വാദങ്ങൾക്കും, ഇസങ്ങൾക്കും ഈ ജനാധിപത്യത്തിൽ സ്വാതന്ത്ര്യമുണ്ട്. മാവോ വാദികളേ ഈ ജനാധിപത്യത്തിനു കീഴിൽ വന്നാൽ നിങ്ങളുടെ മാവോവാദത്തേ പോലും പ്രചരിപ്പിക്കാനും അത് പ്രസംഗിക്കാനും സാധിക്കും. അതാണ്‌ ജനാധിപത്യം. എല്ലാ ചിന്തകളേയും, ഇസങ്ങളേയും, മതങ്ങളേയും ജനാധിപത്യം അംഗീകരിക്കുന്നു.
maoist_pune_759
അവസാനമായി ഒന്നുകൂടി..മാവോയിസം ഭരിക്കാത്ത രാജ്യമായതിനാൽ ഇതെല്ലാം എഴുതാൻസ്വാതന്ത്ര്യമുണ്ട്.. മാവോയിസം നയിക്കുകയും ഒടുവിൽ അതിനേ ചവിട്ടികൂട്ടി കുപ്പയിലെറിയുകയും ചെയ്ത ചൈനയിലേ ഒരു മാധ്യമ പ്രവർത്തകന്‌ ഇത്തരം വിലയിരുത്തൽ സാധിക്കില്ല. മാവോവാദികൾ ഇന്ത്യയിൽ പിടിയിലാകുമ്പോൾ വാർത്തകൾ നല്കുകയും അറസ്റ്റിലാകുന്നവരുടെ പൗരാവകാശത്തിന്റെ കാവലാളുകളും ഇന്ത്യയിലേ മാധ്യമങ്ങളാണ്‌. പിടിക്കുന്ന പ്രതിയോഗിയേ നിയമത്തിനും ഭരണഘടനയ്ക്കും മുന്നിൽ കൊണ്ടുവന്ന് അതനസരിച്ച് നീതി നടപ്പാക്കുന്നു. എന്നാൽ മാവോകൾ പറയുന്ന സ്വപ്ന രാജ്യത്ത് പ്രതിയോഗിയേ പിടിച്ചാൽ റിപോർട്ട് ചെയ്യുന്ന പത്രക്കാരനേയും, പിടിക്കുന്ന പ്രതിയോഗിയേയും ഭൂമുഖത്തുനിന്നുപോലും തുടച്ചുമാറ്റും. അതാണ്‌ മാവോവാദികളേ നിങ്ങൾ പറയുന്ന സാങ്കല്പ്പിക ലോകവും നിലവിലേ ഞങ്ങളുടെ ലോകക്രമവും തമ്മിലുള്ള വ്യത്യാസം.

Wednesday, April 29, 2015

വിടരും മുമ്പേകൊഴിഞ്ഞ പുഷ്പമേ..കണ്ണീരോടെ വിട!!.





ഡോക്ടര്‍ ദീപക് കെ.തോമസ്….എന്റെ കുടുംബ സുഹൃത്തുക്കളായ ദീപകിന്റെ പിതാവ് തോമസ് കളപ്പുരയും, അമ്മ മോളിയും ക്ഷമിക്കണം. ഇനി ആ പേര്‍ മരിച്ചവരുടെ ഓര്‍മ്മകളിലേക്ക് എഴുതപ്പെടും. വിടരും മുമ്പേ പൊഴിഞ്ഞ പുഷ്പമേ…ഭൂകമ്പത്തില്‍ കാഠ്മഢുവിലേ 10 നില ഹോട്ടലിന്റെ കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികള്‍ ഇടിഞ്ഞുതകര്‍ന്ന് ശരീരത്ത് പതിച്ചപ്പോള്‍ രക്തവും ജീവനും ചിന്നി തെറിച്ച നിന്റെ മുഖം ഓര്‍മ്മിക്കാനേ ആവുന്നില്ല. നിരവധി മനുഷ്യരേ രോഗത്തില്‍നിന്നും മരണത്തില്‍നിന്നും രക്ഷിക്കാനുള്ള ദൈവത്തിന്റെ കരങ്ങള്‍ പ്രകൃതി നിശ്ചലമാക്കി. എല്ലാ പ്രാര്‍ഥനകളും നിരര്‍ഥകമാകുന്ന ദൈവത്തിനും മുകളിലുള്ള പ്രകൃതിയുടെ താണ്ഡവം. ഇത്രമാത്രം വ്യസനത്തോടെ സമീപകാലത്തെങ്ങും ഒരു കുറിപ്പും എഴുതേണ്ടിവന്നിട്ടില്ല.


ദീപക് തോമസ് ഓര്‍മ്മയില്‍ ഇപ്പോള്‍ ഇടിവാളുപോലെ പതിക്കുകയാണ്. എന്റെ ആത്മമിത്രത്തിന്റെ പുത്ര ദു:ഖം എന്റെകൂടി പിതൃ ദു:ഖമാണ്‌. ആത്മ സുഹൃത്തിന്റെ മകൻ മാത്രമല്ല ദീപക്, ആത്മ സുഹൃത്തിന്റെ മകനും എന്റെ ആത്മ സുഹൃത്തായിരുന്നു. മരണത്തിന്റെ ചിറകിലേറാന്‍ ഈ ചെറുപ്പക്കാരന്‍ നേപ്പാള്‍ വരെ പോയി. ലോകത്തിലെ ആയിരക്കണക്കിനു കണ്ണഞ്ചിപ്പിക്കുന്ന സ്ഥലങ്ങള്‍ ഉണ്ടായിട്ടും അവര്‍ വണ്ടി കയറിയത് കാഠ്മണ്ഡുവിലേക്കുതന്നെയായിരുന്നു. വരാനിരിക്കുന്ന നാശത്തിലേക്ക് ടിക്കറ്റെടുത്തുള്ള യാത്ര. ഭൂകമ്പവുമായി പറഞ്ഞുറപ്പിച്ചതുപോലെ ഒരു പ്രീ പ്ലാന്‍. ഭൂകമ്പവും, ഈ കുട്ടി ഡോക്ടര്‍മാരുടെ സംഘവും കാഠ്മണ്ഡുവില്‍ വയ്ച്ച് സന്ധിക്കാന്‍ പോയതുപോലെ. ഭൂകമ്പത്തിനു അതിന്റെ വരവ് മാറ്റാനും ഒഴിവാക്കാനും ആകില്ല. അതിനേ ആര്‍ക്കും തടയാനും ആകില്ല. അത് പ്രകൃതിയും അതിന്റെ സന്താനവുമാണ്. അത് തീരുമാനിച്ച പ്രകാരം നടക്കുക തന്നെചെയ്യും. ഒഴിവാക്കാനും മുന്‍ കൂട്ടി കാണാനും ഇനിയും ലോകം വളര്‍ന്നിട്ടില്ല. ഭൂകമ്പത്തിനു മുന്നില്‍ പൂജ്യമാണ് ലോകത്തിലേ ശാസ്ത്രവളര്‍ച്ച. എന്നാല്‍ ദീപകിന്റെ നേതൃത്വത്തില്‍ ഉള്ള കുട്ടി ഡോക്ടര്‍മാരുടെ സംഘത്തിനു തീച്ചയായും യാത്ര മറ്റെവിടേക്കെങ്കിലും ആക്കാമായിരുന്നു. മറ്റേതേലും സ്ഥലം തിരഞ്ഞെടുക്കാമായിരുന്നു. നല്ലൊരു അസുഖം വന്ന് യാത്രയുടെ തലേന്ന് കിടപ്പിലായി പോയാല്‍ ഈ യാത്ര ഒഴിവാക്കാമായിരുന്നു.
deepak-irashad_1074x175
സ്‌നേഹ സമ്പന്നനായ ദീപകിന്റെ പിതാവ് തോമസിന്റേയും അമ്മ മോളിയുടെയും ഒറ്റ ഉടക്കില്‍ വേണേല്‍ ഈ യാത്ര പൊളിക്കാമായിരുന്നു. കാഠ്മണ്ഡുവിലേക്ക് ആ ദിവസം ടിക്കറ്റ് കിട്ടിയില്ലായിരുന്നെങ്കില്‍ ഒഴിവാകുമായിരുന്നു…അങ്ങിനെ അനേകായിരം, ലക്ഷകണക്കിനു നിമിത്തങ്ങള്‍ ഈ യാത്രമുടക്കാനും, ദീപകിന്റേ ജീവന്‍ രക്ഷിക്കാനും ഉണ്ടായിരുന്നു. അതിലൊരു നിമിത്തം പോലും നിര്‍ഭാഗ്യവശാല്‍ ദീപകിന്റേയും ഇര്‍ഷാദിന്റേയും തുണയ്ക്ക് വന്നില്ല. ഈ മരണവും ദുരന്തവും ഒഴിവാക്കാന്‍ ലക്ഷകണക്കിനു കാരണങ്ങള്‍ ഉണ്ടായിട്ടും അതെല്ലാം വകഞ്ഞുമാറ്റി മരണത്തിന്റെ കൂട്ടുകാരായി ജീവനുമീതേ മരണത്തേ പുല്‍കാന്‍ അവര്‍ നേപ്പാളിലേ കാഠ്മണ്ഡുവിലേക്ക് തിരക്കിട്ടും അതിവേഗവും കുതിക്കുകയായിരുന്നു.


എ.എസ്. ഇർഷാദ്
എ.എസ്. ഇർഷാദ്

ദീപകിന്റെ പിതാവ് തോമസ് കളപ്പുര ഒരു പുരോഗമന ചിന്താഗതിക്കാരനാണ്. ഫെയര്‍ ട്രേഡ് ബിസിനസുമായി സ്വദേശത്തും വിദേശത്തും വിശാലമായ സൗഹൃദം ഉള്ളയാള്‍. പ്രകൃതിയേയും അതിന്റെ നാടന്‍ ശീലങ്ങളേയും മതിമറന്ന് സ്‌നേഹിക്കുന്ന മനുഷ്യന്‍. അദ്ദേഹം ഈ ദുരന്തത്തേ പ്രകൃതിപരമായി നോക്കികാണണം. ഉള്‍ക്കൊള്ളണം. മകനേ ഒരിക്കിലും അദ്ദേഹം എതിര്‍ത്തു കണ്ടിട്ടില്ല. ദീപക് എന്ന കുട്ടിയും യുവാവും ഒരിക്കലും അപ്പനെ വെറുപ്പിച്ചും കണ്ടിട്ടില്ല. അപ്പനും അമ്മയും ഒരിക്കല്‍ പോലും ദീപകിനേ ചെറുപ്പകാലത്തുപോലും തല്ലി നോവിച്ചിട്ടില്ല. അപ്പന്റെ മുഖത്തേ ഭാവങ്ങളും, നോട്ടത്തിലേ പ്രത്യേകതകളും വായിച്ചെടുത്ത് ജീവിതം ചിട്ടപ്പെടുത്തിയ ശാന്തനായ കുട്ടി ഡോക്ടറായിരുന്നു ദീപക്. അതുകൊണ്ട് തന്നെ മകനുണ്ടായ വേദനകളും, മരണത്തിനു മുന്‍പ് അനുഭവിച്ച യാതനകളും ഈ പിതാവിനു മറക്കാന്‍ കരുത്തു നല്കട്ടെ. വിടപറഞ്ഞ് പോയ ആ രക്തപുഷ്പത്തേ ഇനി ഓര്‍മ്മകളിലൂടെ മാറോട് ചേര്‍ത്തുവയ്ക്കാന്‍ സാധിക്കട്ടെ.

ഒരു തരത്തിലുമുള്ള നിയന്ത്രണം ഒരു സമയത്തും ഏക മകന്‍ ദീപകിനു ഏര്‍പ്പെടുത്താത്ത അപ്പന്‍. നിയന്ത്രണം ഒന്നുമില്ലാതെ വഴികളിലേ കുഴികളിലൊന്നും വീഴാതെ വളര്‍ന്ന കുട്ടി ഡോക്ടറും. ഇനി ഈ പിതാവ് ചെയ്യേണ്ടത് എല്ലാം നിയന്ത്രിക്കണം. ഇതുവരെ നിയന്ത്രിക്കാന്‍ സാധിക്കാതെ പോയതെല്ലാം. മകന്റെ ഓര്‍മ്മകളില്‍, സ്വയം തകരാതെ ആ പിതാവിനു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കട്ടെ. എപ്പോഴും തലച്ചോര്‍ തുളച്ചും നെഞ്ചിന്റെ കൂടുതകര്‍ത്തും അകത്തു കടന്നുകയറുന്ന ദാരുണമായ മകന്റെ ഓര്‍മ്മകളില്‍നിന്നും മുക്തിയുണ്ടാകട്ടെ. മകനേയും അവന്റെ യാത്രകളേയും, ജീവിത വഴിയേയും നിയന്ത്രിക്കാതിരുന്ന തോമസ് കളപ്പുരയ്ക്ക് ഇനി മകനെ നിയന്ത്രിക്കാന്‍ സാധിക്കണം. ആ രക്തപുഷപത്തേ നോവും നീറ്റലുമില്ലാതെ ശാന്തമായി ഇനിയുള്ള കാലം നോക്കികാണാന്‍ കഴിയട്ടെ.
doctors

കണ്ണൂര്‍ ജില്ലയിലേ കണിച്ചാറിലേ ദീപക് തോമസ് ഡോക്ടറാകും മുമ്പേ കുട്ടിക്കാലം മുതല്‍ അനുജനായിരുന്നു എനിക്ക്. അദ്ദേഹത്തിന്റെ പിതാവ് തോമസ് കളപ്പുരയുമായി എന്നു സൗഹൃദം തുടങ്ങിയോ അന്നുമുതല്‍ ദീപകും സുഹൃത്തായി. ഞങ്ങള്‍ 7 വര്‍ഷത്തോളം നടത്തിയ പല യാത്രകള്‍, പ്രവര്‍ത്തനങ്ങള്‍ എല്ലാത്തിനും ഈ ബാലനും മിക്കവാറും ഒരു നിഴല്‍ പോലെയുണ്ടാകും കൂടെ. അപ്പന്‍ എവിടെ പോകുന്നുവോ..അവിടെയെല്ലാം അപ്പനെ അനുകരിക്കുന്ന കുട്ടി. ദീപകിന്റെ വീട്ടില്‍ മിക്കവാറും 1995 2016 കാലഘട്ടത്തില്‍ നിത്യ സന്ദര്‍ശകനായിരുന്നു ഞാന്‍. വീട്ടിലേ ആ സദസില്‍ രാഷ്ട്രീയക്കാരും, പൊതുപ്രവര്‍ത്തകരും, പത്ര പ്രവര്‍ത്തകരും ഒക്കെയുണ്ടാകും. ഞങ്ങളുടെ കമ്പിനി കൂടല്‍ ഈ വീട്ടില്‍ ആയിരുന്നു. മുതിര്‍ന്നവരുടെ കമ്പിനി ആണേലും പലപ്പോഴും എല്ലാം സജ്ജീകരിക്കുന്നത് ദീപക് ആയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനും, ഫെയര്‍ ട്രേഡ് അലയന്‍സ് കേരള ഘടകം അദ്ധ്യക്ഷനുമാണ് ദീപകിന്റെ പിതാവ് തോമസ് കളപ്പുര.
ദീപക് ഡോക്ടര്‍ ആയതിനു പിന്നില്‍ ഒരു രഹസ്യമുണ്ട്. അന്നത്തേ ദീപകിന്റെ കുടുംബത്തിന്റെ അവസ്ഥ ദരിദ്രപൂര്‍ണ്ണമായിരുന്നു. വീടും കൃഷിഭൂമിയും കടങ്ങള്‍ മൂലം കേളകത്തേ ഫെഡറല്‍ ബാങ്കിലും, സഹകരണ ബാങ്കിലും ജപ്തിയില്‍ ആയിരുന്നു. അവരുടെ വക്കീലും ഞാന്‍ ആയിരുന്നു. കാര്യമായി ഒന്നും ചെയ്യാന്‍ പറ്റാത്തതിനാല്‍ ഓരോ പ്രാവശ്യവും കോടതിയില്‍ ഹാജരായി ജപ്തി നടപടികള്‍ നീട്ടികൊണ്ട് പോകും.

അപ്പന്‍ തോമസിനു മകനേ ഡോക്ടറാക്കാന്‍ കാല്‍ കാശിനു വകയില്ലായിരുന്നു. അതായത് ദീപക് തന്നെ സ്വപ്രയത്‌നത്തില്‍ പഠിച്ച് എന്‍ട്രന്‍സ് പാസായി. ഒരു ടൂഷനു പോലും വിടാനു അവസ്ഥയിലായിരുന്നില്ല ഈ കുടുംബം. ഒടുവില്‍ എം.ബി.ബി.എസ് നേടി പ്രാക്ടീസും തുടങ്ങി. ഇപ്പോള്‍ പി.ജി ക്ക് സെലക്ഷന്‍ ലഭിച്ചു. പി.ജിക്ക് സെലക്ഷന്‍ കിട്ടിയ ദീപകും, ഇര്‍ഷാദും അഭിനും ക്ലാസുകള്‍ തുടങ്ങാന്‍ ആഴ്ച്ചകള്‍ ബാക്കി നില്‍ക്കെയായിരുന്നു നേപ്പാള്‍ ടൂര്‍ നടത്തിയത്. പി.ജി തുടങ്ങും മുമ്പ് ഒരു പിക്‌നിക്. ഈ പിക്‌നികില്‍ ദീപകിനേയും ഇര്‍ഷാദിനേയും ഭൂകമ്പം തട്ടിയെടുത്തു. അഭിന്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു.
http://www.pravasishabdam.com/missing-doctors-ied-in-nepal-deepak-and-irshad/

Wednesday, April 22, 2015

നേതാവായാൽ പോരാ, നാണവും മാനവും വേണം. ഉതുപ്പിന്റെ വക്കീൽ ബി.ജെ.പി.നേതാവ് ശ്രീധരൻ പിള്ള; എന്തു ബി.ജെ.പി, എന്തു പാർട്ടി!!




''ഉതുപ്പ് വർഗീസിന്റെ മുൻകൂർ ജാമ്യപേക്ഷയിൽ വാദം നടത്തുന്നത് ഉന്നതനായ ബി.ജെ.പി.നേതാവും പാർട്ടിയുടെ മുൻ കേരളാ അദ്ധ്യക്ഷനുമായ ശ്രീധരൻ പിള്ള. സി.ബി.ഐ അറസ്റ്റിനായി പരതുന്ന ഒരു പ്രതിക്കായി കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാവ് വക്കീൽ രൂപത്തിൽ ദൈവദൂതനാവുകയണ്‌. പണവും, കാര്യസാധ്യവും ഉണ്ടായാൽ ശ്രീധരൻ പിള്ളയ്ക്ക് എന്തു ബി.ജെ.പി?.എന്തു പാർട്ടി..വക്കീൽ കുപ്പായവും വക്കീൽ എത്തിക്സും തന്നെ വലുത്. നേതാവാണുപോലും നേതാവ്!!..ശ്രീധരൻ പിള്ളേ നിങ്ങൾക്ക് നാണവും അറപ്പും ഇല്ലേ ഈ കേസിന്റെ വാദവും കഴിഞ്ഞ മറ്റൊരു കുപ്പായവുമിട്ട് ഈ നാട്ടിലേ ജനത്തേ നയിക്കാൻ?..''
uthup varghese
കോടികൾ സമ്പത്തുള്ള പ്രതികളേയും അവരുടെ മടീശീലയും കാണൂമ്പോൾ ഇത്തരം ജനനായകർക്ക് തള്ളേ..കലിപ്പാണ്‌,..ജനങ്ങളോട്. നേതാവായി ഞെളിഞ്ഞു നടന്നിട്ട് എന്ത് അധാർമ്മികതയും, കൊള്ളത്തരങ്ങൾക്കും കൂട്ടുനില്ലാമെന്ന ഈ രീതി നല്ലതല്ല. ഇത്രയും വലിയ ഒരു നേതാവ് ഈ കേസ് ഏറ്റെടുത്തതോടെ ഉതുപ്പിനെതിരായ സി.ബി.ഐ അന്വേഷണം വെള്ളത്തിൽ വരച്ച വരയായി മാറിയേക്കും. വക്കീലും ക്രിമിനൽ കേസും ഒക്കെ അവിടെ നില്ക്കട്ടെ..കേരളം ശ്രീധരൻ പിള്ളയെ അറിയുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കേരളത്തിലെ അത്യുന്നതനായ നേതാവായാണ്‌. ശ്രീധരൻ പിള്ളേ…. നിങ്ങളുടെ വക്കീൽ ധാർമ്മികതയും എത്തിക്സും ഞങ്ങൾക്കറിയേണ്ട. നിങ്ങളിലേ കേരളത്തിലേ ഉന്നതനായ രാഷ്ട്രീയ നേതാവിനെയാണ്‌ ഞങ്ങൾക്കറിയേണ്ടത്.എന്താ ശ്രീധരൻ പിള്ളേ നിങ്ങൾ ഇങ്ങിനെയായത്?.. കൊള്ളക്കാർക്കും കള്ളന്മാർക്കും, ചതിയന്മാർക്കും, ഇരുമ്പഴികളിൽ പോകേണ്ട രാജ്യ, ജന ദ്രോഹികൾക്കും കൂട്ടുനില്ക്കാൻ ആണേൽ നിങ്ങൾ എന്തു നാടു നന്നാക്കൻ ആണ്‌ നടക്കുന്നത്?.. ചേരാത്ത 2 വശങ്ങൾ തന്നെയാണ്‌ ശുദ്ധവും, സത്യവും നീതിയുക്തവുമായ പൊതു പ്രവർത്തനവും, ക്രിമിനലുകളെ ജയിലിൽനിന്നും രക്ഷിക്കാൻ വാദിക്കുന്ന വക്കീൽ കുപ്പായവും. ഇത്തരം ആളുകൾ രാജ്യവും, ജനത്തേയും നശിപ്പിക്കും.
Job-nurses
ഒരു വക്കീൽ എന്ന നിലയിൽ നിങ്ങളെ ബഹുമാനിക്കുന്നു. എന്നാൽ ഒരു പ്രശസ്തനായ പൊതു പ്രവർത്തകൻ എന്ന രീതിയിൽ നിങ്ങളേ പരിഹസിക്കാനും, ചോദ്യം ചെയ്യാനും, പുശ്ചിച്ച് തള്ളാനും ഉദ്ദേശിക്കുകയാണ്‌. 240 കോടിരൂപ കേരളത്തിലേ കഞ്ഞികുടിക്കാൻ പോലും വകയില്ലാത്ത പട്ടിണി പാവങ്ങളിൽ നിന്നും തട്ടിയ ഉതുപ്പ് വർഗീസ് എന്ന രാജ്യത്തേ മുൻ നിരകേസുകളിലേ പ്രതിയേ സഹായിക്കാൻ ഇറങ്ങുന്ന താങ്കൾ പൊതു പ്രവർത്തനം അവസാനിപ്പിക്കണം. പൊതുരംഗത്ത് വന്ന ധാർമ്മികതയും നീതിയും പ്രസഗിക്കുന്ന നിങ്ങളുടെ വാ പൂട്ടണം. ഉതുപ്പിന്റെ മടിശീലയിലേ കോടികളിലാണ്‌ നേതാവേ നിങ്ങളുടെ കണ്ണും, മനസും എല്ലാം. കരഞ്ഞ് വിതുമ്പുന്ന കുടുംബങ്ങളേ നോക്കി നിങ്ങളിലേ പൊതുപ്രവർത്തകൻ ആക്രോശിക്കുകയും ഭീകരമായി അട്ടഹസിക്കുകയുമാണ്‌. ഇത്തരം പൊതുപ്രവർത്തകൻമാരുടെ അടിവേര്‌ ജനങ്ങൾ അറുത്തുമുറിച്ച് തള്ളണം. ഇത്രമാത്രം വലിയ കൊള്ള നടത്തിയവർക്കും, അധാർമ്മികത പ്രയോഗിച്ചവർക്കും വേണ്ടി വാദിക്കുമ്പോൾ നിങ്ങൾ പുറത്തിറങ്ങി എന്നും ഞെളിപിരികൊണ്ട് നാക്കിട്ടടിക്കുന്ന ഇവിടുത്തേ ജനത്തിനു വേണ്ടി ആരുണ്ട് നേതാവേ ശബ്ദിക്കാൻ?. ശ്രീധരൻ പിള്ള പൊതുജീവിതം അവസാനിപ്പിക്കണം. വക്കീൽ പണി അവസാനിപ്പിക്കാൻ പറയുന്നില്ല. കാരണം അത് നിങ്ങളുടെ കഞ്ഞിയും തൊഴിലും ആണല്ലോ.
താൻ വഹിക്കുന്ന ചുമതലകളും അത് അർഹിക്കുന്നവർക്ക് ഒഴിഞ്ഞുകൊടുക്കണം. എന്നിട്ട് വക്കീലും അതിന്റെ എത്തിക്സുമായി പൊക്കോ, ഒരു പരാതിയുമില്ല. ഈ നാട്ടിലേ ക്രിമിനലുകൾക്കും, കൊലപാതകികൾക്കും, അഴിമതിക്കാർക്കും, കൊള്ളകാർക്കും വേണ്ടി വാദിച്ച് പണം ഉണ്ടാക്കാനുള്ള കൂട്ടികൊടുപ്പ് കേന്ദ്രമാക്കി രാഷ്ട്രീയത്തേയും നേതാവിന്റെ സ്ഥാനങ്ങളെയും വ്യഭിചരിക്കരുത്. മഹാ പാപമാണത്…, അത്തരക്കാർ മഹാപാപികളാണ്‌. ജനത്തേ വെറുതെ വിടുക. നിങ്ങൾക്ക് നിങ്ങളുടേ വഴി…ജനങ്ങളെ ദയവായി ഇങ്ങിനെയുള്ളവർ സേവിക്കാൻ ഇറങ്ങരുത്.
പല വക്കീലുമാരും രാഷ്ട്രീയ പാർട്ടിയിൽ വരുന്നത് നാടുന്നക്കാനല്ല. കേസു പിടിക്കാനും, കാശുണ്ടാക്കാനുമാണ്‌. പാർട്ടിയിൽ വ്യക്തിത്വവും ഭരണത്തിൽ സ്വാധീനവും ഉണ്ടാക്കി അതെല്ലാം നാട്ടിൽ കണ്ട കള്ളമാർക്കും, കൊള്ളക്കാർക്കും, കൊലപാതകികൾക്കും, ബലാൽസംഗവീരന്മാർക്കുമായി ഉപയോഗപ്പെടുത്തുന്നു. പാർട്ടിയിലേ പദവികളും സ്വാധീനവും, ഭരണ സ്വാധീനവും പല വക്കീലുമാരും വിറ്റ് കോടികൾ സമ്പാദിക്കുന്നു. എന്നിട്ട് പുറത്തിറങ്ങി അഴിമതിക്കെതിരെയും നീതിക്കുമായി നാക്കിട്ടടിക്കുന്നു,..ചതിയന്മാർ..
Nursing-Jobs
1291 നേഴ്സുമാരിൽനിന്നും 20ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങി ഒളിവിൽ പോയ ഒരു വലിയ ക്രിമിനലിനുവേണ്ടി വാദിക്കാൻ പോകുന്ന ശ്രീധരൻ പിള്ള ഇനി എന്തിനു രാഷ്ട്രീയത്തിൽ തുടരണം?..എന്താണ്‌ ഒരു പൊതു പ്രവർത്തകൻ എന്ന രീതിയിൽ നിങ്ങളിലേ വിശ്വാസ്യതയും ധാർമ്മികതയും?..2000ത്തിലധികം കുടുംബങ്ങളെ സാമ്പത്തികമായി കൊന്നു കൊലവിളിച്ച ഒരു പ്രതിക്കായി ഇന്ത്യയിലും വിദേശത്തും സി.ബി.ഐ വലവിരിച്ചിരിക്കുകയാണ്‌. ഇന്റർപോളുംതിരയുന്നു. അപ്പോഴാണ്‌ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാവ് സാക്ഷാൽ ദൈവമായി പ്രതിയുടെ മുമ്പിൽ അവതരിക്കുന്നത്. ശ്രീധരൻ പിള്ള അഴിമതിക്കും ധാർമ്മികതയ്ക്കും ഒക്കെ എതിരേ ഒരു പാട് പ്രസംഗിക്കുന്നതും, ചാനലിൽ വാദിക്കുന്നതും കണ്ടിട്ടുണ്ട്. എന്താണിങ്ങനെ ജനത്തേ പരിഹസിക്കുന്നത്?..നിങ്ങളേ പോലുള്ള ആൾക്ക് രാഷ്ട്രീയ ജീവിതവും പൊതു പ്രവർത്തനവും പറഞ്ഞിട്ടില്ല. ബി.ജെ.പി നേതാവിന്റെ കുപ്പായ അഴിച്ചുവയ്ച്ച് കൊള്ളക്കാർക്കും അഴിമതികാർക്കും അധാർമ്മികമായി ജീവിക്കുന്നവർക്കും മാത്രമായി പണിചെയ്യൂ… കുറെ നേരം ഉതുപ്പുമാരുടെ കൂടത്തിലും കുറെ നേരം ജനങ്ങൾക്കൊപ്പവും എന്ന ഈ പോക്ക് ചതിയാണ്‌. എല്ലാം വേണമെന്ന് വാശിപിടിക്കാതെ ഏതേലും ഒന്നിനു പിറകേ പോകണം.
nurses-recruotment
ഉതുപ്പ് വർഗീസ് ചില്ലറകാരനല്ല, 2000ത്തോളം ആളുകളിൽനിന്നും 19,500 രൂപ വീതം വാങ്ങിക്കേണ്ടതിനു പകരം ഓരോ ആളിൽനിന്നും 20ലക്ഷം വീതം പിരിച്ചെടുത്ത ഉതുപ്പിനു കോടികൾ തട്ടിക്കാൻ മാത്രമല്ല,നില്ക്കാനുംമറിയാം. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കേരളത്തിലേ ഏറ്റവും വലിയ ഒരു നേതാവിനെ അദ്ദേഹം വിലയിട്ട് വാങ്ങിയിരിക്കുന്നു. കേസ് നടത്താൻ മാത്രമല്ല, സി.ബി.ഐ എന്ന കൂട്ടിലേ തത്തയുടെ വായിൽ തുണിതിരുകാൻ കൂടി ഈ നീക്കത്തിൽ ഉതുപ്പ് ഉന്നം വയ്ക്കുന്നു. സൗമ്യ വധത്തിലേ ഗോവിന്ദചാമിക്കുവേണ്ടി ഹാജരായ ആളൂർ വക്കിലിനെതിരെ എന്തെല്ലാം കോലാഹലമായിരുന്നു. ആളൂർ എന്ന വക്കീൽ ‘വക്കീൽ’ മാത്രമായിരുന്നു. ജനലക്ഷങ്ങളേ മുന്നിൽ നിന്ന് നയിക്കുന്ന ശ്രീധരൻ പിള്ളയേപോലുള്ള നേതാവായിരുന്നില്ല. ആളൂരിനേ നൂറുവട്ടം വിമർശിച്ചവർ ശ്രീധരൻ പിള്ളയേ ആയിരം വട്ടം വിമർശിക്കണം. പൊതുപ്രവർത്തകനോ നിങ്ങൾ ഉതുപ്പുമാരുടെ നേതാവോ?..ആളൂർ ചെയ്തതിലും ഭീകരമാണ്‌ ശ്രീധരൻ പിള്ള എന്ന നേതാവ് ചെയ്യുന്നത്. ജനനായകനാണ്‌ ഇദ്ദേഹം. എന്നിട്ടാണ്‌ നാടിനേ കുട്ടിച്ചോറാക്കുന്ന ആളുകളുടെ കൂടി നേതാവാകുന്നത്.
കുറിപ്പ്: ഇവിടെ ശ്രീധരൻ പിള്ളയേ ന്യായീകരിക്കാൻ ഇത്തരം വേലത്തരങ്ങൾ മുമ്പും, ഇപ്പോഴും തുടരുന്ന മറ്റ് നേതാക്കളേ ആരും ഉദാഹരിക്കേണ്ട. ഇത്തരം ഇരട്ട മുഖമുള്ള എല്ലാവർക്കും എതിരാണ്‌ മേലെഴുതിയതിന്റെ ഉള്ളടക്കം.
http://www.pravasishabdam.com/nursing-recruitment-scam-sreedharan-pillai-bjp-appeares-for-uthup/

ഇവന്‍ നേതാജിയുടെ കൊലയാളി…ഇവനെ ക്രൂശിക്കുക! നെഹ്രുവിന്റെ രക്തത്തിനായി സംഘികളുടെ ദാഹം




  
''ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഇതിനെ ഒരു മതേതര രാജ്യമാക്കാന്‍ ശിരസുയര്‍ത്തിനിന്നു പ്രവര്‍ത്തിച്ച ചരിത്ര പുരുഷന്റെ രക്തത്തിനായി ഇന്ന് സംഘികള്‍ ദാഹിക്കുകയാണ്. ഭാരതം അഭിമാനത്തോടെ മാനിക്കുന്ന ധീരന്‍ സുഭാഷ് ചന്ദ്രബോസിന്റെ ഘാതകനായി യുഗപുരുഷനായ നെഹ്രുവിനെ ചിത്രീകരിക്കുന്നവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയാണ് വേണ്ടത്. ചരിത്രപുരുഷന്മാരെ നാലാംകിട രാഷ്ട്രീയത്തിനും വര്‍ഗീയതയ്ക്കും ഉപയോഗിക്കുന്നവര്‍ക്ക് കൊടുക്കണം കരണകുറ്റിക്ക് അടി.''

എന്താണ് കാവി വര്‍ഗീയ വാദികള്‍ക്ക് നെഹ്രുവിനോട് ഇത്ര കലിപ്പ്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ പാക്കിസ്ഥാന്‍ ഒരു മുസ്ലീം രാജ്യമായതുപോലെ ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാത്തതോ? ഇന്ത്യയെ ഹിന്ദുരാജ്യം ആക്കണമെന്ന അന്നത്തേ മതതീവൃവാദികളുടെ ആവശ്യത്തിന്റെ കരണകുറ്റിക്ക് അടികൊടുത്തത് ധീരനായ നെഹ്രുവാണ്. ഹൈന്ദവരാജ്യം എന്ന തീവൃവാദത്തെ ഇന്ത്യയുടെ ആദ്യഭരണത്തില്‍ നിന്നുതന്നെ നുള്ളിമാറ്റുകയും, അതിനു എന്നേക്കുമായി ശവപ്പെട്ടി തയ്യാറാക്കി വര്‍ഗീയ വാദികള്‍ക്ക് നല്കിയ ധീഷണശാലിയായായിരുന്നു നെഹ്രു. ബ്രാഹ്മണ കുലത്തില്‍ പിറന്ന നെഹ്രുവിനു മതമില്ലായിരുന്നു. വിശ്വാസിയല്ലായിരുന്നു. എല്ലാ മതങ്ങളേയും, മനുഷ്യരേയും സ്‌നേഹിച്ച അസല്‍ യുക്തിവാദിയിലായിരുന്നു സ്വതന്ത്രഇന്ത്യ എത്തപെട്ടത്. സവര്‍ണ്ണ മേധാവിത്വത്തിന്റെ,… ജാതിവെറിയുടെ ഭീകരതകള്‍ അനുഭവിച്ച അംബേദ്കറും കൂടിച്ചേര്‍ന്നപ്പോള്‍ ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ അടിക്കല്ലായ മതേതരഭരണഘടനയും ഉണ്ടായി.
Viswam
സംഘപരിവാര്‍ ശക്തികള്‍ നെഹ്രുവിന്റെ പേരില്‍ കള്ളകത്തുവരെ ഉണ്ടാക്കി പ്രസിദ്ധീകരിക്കുന്നു. ഫോട്ടോഷോപ്പിലും, സൈബര്‍ യുഗത്തിലും കയറ്റി യുഗപുരുഷന്മാരെ മതവെറിയന്മാര്‍ ക്രൂരമായി വധിക്കുകയാണ്. ഭാരതത്തെയാണ് ഇവര്‍ നശിപ്പിക്കുന്നത്. ഈ വ്യാജകത്തിന്റെ ബലത്തില്‍ പ്രാധാനമന്ത്രി മോദി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തേപോലും സന്ദര്‍ശിച്ചു. എന്തിനായിരുന്നു ഈ വൃത്തികെട്ട നാടകങ്ങള്‍. ഭാരതത്തെ കാവിയുടുപ്പിക്കാന്‍ ഇറങ്ങിയവര്‍ ഇപ്പോള്‍ അധികാരം കിട്ടിയപ്പോള്‍ ഭരണഘടനയെയും, ഇന്നത്തേ ഇന്ത്യയുടെ ശില്പിയേയും നോക്കി തെറിപറയുന്നു, പുലമ്പുന്നു.
ഒരായിരം കൊല്ലം ഭരിച്ചാലും ഒരു സംഘിശക്തിക്കും നെഹ്രു ഇന്ത്യക്ക് നല്കിയ സമാധാന മതനിരപേക്ഷത തകര്‍ക്കാന്‍ ആകില്ല. നെഹ്രുവിനെ ഇല്ലാതാക്കി സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിനേ കാവിയുടുപ്പിച്ച് കൊണ്ടുനടക്കുന്നു. ഇതുവരെ പട്ടേലിനേ മൈക്കുകെട്ടി തെറി പറഞ്ഞുനടന്നവര്‍ക്ക് മദ്യപാനിയുടെ മദ്യവീര്യം ഇറങ്ങിയപ്പോള്‍ നെഹ്രു-സ്നൂപിങ്ങിലെ തെറികള്‍ നിര്‍ത്തി. ഇപ്പോള്‍ പട്ടേലിന്റെ പ്രതിമകള്‍ നിര്‍മ്മിച്ച് പ്രതിമകള്‍ക്ക് കാവിയുടെ അടികോണകം പോലും കെട്ടിക്കുകയാണ്. പട്ടേലിന്റെ സ്ഥാനം നെഹ്രുവിന്റെ ഒരുപാട് താഴെയാണ്. പട്ടേലെന്ന nehru-snoopingഉരുക്ക് മനുഷ്യന്റെ സിരകളിലേക്ക് രക്തവും ആശയവും പകര്‍ന്നത് രാജ്യശില്പിയായ നെഹ്രുവായിരുന്നു സംഘികളേ.. മതവെറിയന്മാരേ.. പട്ടേലല്ല രാജ്യം ഭരിച്ചത്, നെഹ്രുവായിരുന്നു. നെഹ്രുവില്ലായിരുന്നേല്‍ ധീരനായ പട്ടേലിന്റെ സ്ഥാനം മറ്റെവിടെങ്കിലും ആകുമായിരുന്നു. ഇപ്പോള്‍ കുറെ പട്ടേല്‍ വിശ്വാസികള്‍ ഇറങ്ങിരിക്കുന്നു…
ഇന്ത്യയെ ഒരു ഹിന്ദു രാജ്യം ആക്കാതിരിക്കാനുള്ള എല്ലാ നടപടികളും ചെയ്തുവയ്ച്ചിട്ടാണ് നെഹ്രു എന്ന യുഗപുരുഷന്‍ യാത്രയായത്. ഒരു നൂറു കൊല്ലം ഇന്ത്യ 100% ഭൂരിപക്ഷത്തോടെ ബി.ജെ.പിയും സംഘികളും ഭരിച്ചാലും നെഹ്രു പടുത്തുയര്‍ത്തിയ ഇന്ത്യയുടെ അടിത്തറയെ തൊടാന്‍ ആകില്ല. ഒരു ചുക്കും നടക്കില്ല. ഒരു ചുക്കും മതവെറിയന്മാരേ നിങ്ങള്‍ക്ക് ചെയ്യാന്‍ ആകില്ല. ആ തിരിച്ചറിവാണ് നെഹ്രുവിന്റെ രക്തത്തിനായുള്ള ദാഹം. കഴുത കാമം കരഞ്ഞുതന്നെ തീര്‍ത്തുകൊണ്ടെയിരിക്കും. നെഹ്രുവും, ബി.ആര്‍ അംബേദ്‌കറും, പട്ടേലും ഭാവന ചെയ്ത ഇന്ത്യയില്‍നിന്നും നിങ്ങള്‍ക്ക് ഭരിക്കാം, അല്ലേല്‍ നിങ്ങള്‍ക്ക് തുലയാം.. ഒരായിരം വര്‍ഷം കഴിഞ്ഞാലും ഈ മഹാന്മാര്‍ ഭാരതത്തിന്റെ ഭാവി സംവത്സരങ്ങള്‍ക്ക് അര്‍പ്പിച്ച അടിക്കല്ലുകളില്‍ തൊടാന്‍ പോലും സംഘികളെ നിങ്ങള്‍ക്ക് ശക്തിയുണ്ടാകില്ല. സ്പര്‍ശിക്കാന്‍ മതവെറിയന്മാര്‍ക്കും മത ഭ്രാന്തന്മാര്‍ക്കും കഴിയില്ല. അത്ര ശക്തമായ മതേതര ഭാരതമാണ് അവര്‍ വിഭാവനം ചെയ്തത്. സംഘികള്‍ അവരുടെ വിദ്വേഷങ്ങള്‍ മറ്റ് എവിടെവേണമെങ്കിലും തീര്‍ത്തുകൊള്ളുക..
Nehru-india
സംഘികളെ, നിങ്ങളുടെ കൈകളില്‍ ഗാന്ധിജിയുടേ രക്തക്കറയുണ്ട്. ഇപ്പോള്‍ നെഹ്രുവിന്റെ ചോര നിങ്ങളുടെ മുഖത്തും തെറിച്ചുകിടക്കുന്നു. ഒരു മസ്ജിദ് തകര്‍ത്താലും, പള്ളികള്‍ കത്തിച്ചാലും, കുറെ ഘര്‍വാപ്പസി നടത്തിയാലും ഒലിച്ചുപോകുന്ന മതേതര ഭാരതമല്ല നെഹ്രു ഉണ്ടാക്കിയത്. സഘികളെ ഇതു ഞങ്ങള്‍ ഇന്ത്യക്കാരുടെ നെഹ്രുവാണ്. ആ ചരിത്രപുരുഷന്‍ യുഗങ്ങളുടെ പുരുഷനായി ഭാവി ഭാരതത്തില്‍ കൊണ്ടാടപ്പെടും.
സോഷ്യലിസത്തിനും, ജനാധിപത്യത്തിനും, മതേതരത്വത്തിനും, മിശ്ര സമ്പദ്‌വ്യവസ്ഥയ്ക്കും, ചേരിചേരാനയത്തിനും അടിത്തറയിട്ട ജവഹര്‍ലാല്‍ നെഹ്രു ഇവിടുത്തെ എല്ലാ മതക്കാരുടേയും, കോണ്‍ഗ്രസുകാരന്റെയും, കമ്യൂണിസ്റ്റ്കാരുടെയുമടക്കം പാര്‍ട്ടികളുടെ മഹാനായ മനുഷ്യനാണ്. ആ ഭാവനാശാലി പണിതുയര്‍ത്തിയ അടിത്തറയിലാണ് ഇവിടെ ഇന്നു നാനാജാതി മതങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്നത്. മറിച്ചായിരുന്നെങ്കില്‍ പാക്കിസ്ഥാനെപ്പോലെ ഇതുമതഭ്രാന്തരുടെ നാടാകുമായിരുന്നു.. ബോബുകള്‍ ഉണ്ടാക്കി വിറ്റു ജീവിക്കുകയും, തോക്കുകകൊണ്ട് അമ്മാനം ആടുന്നവരുടേയും രാജ്യമായേനേ..
subhas chandra bose
ജനങ്ങള്‍ തമ്മിലടിച്ച് മരിക്കുകയും നിലയ്ക്കാത്ത കലാപങ്ങളുടേയും നരഹത്യകളുടേയും രാജ്യമായി ഇന്ത്യ ഇന്നു ലോകത്തില്‍ അറിയപ്പെടുമായിരുന്നു. ഇന്ത്യയില്‍ നിന്നും വേര്‍പെട്ടുപോയി ഭീകരതയുടെ ആഗോള കേന്ദ്രമായ പാക്കിസ്ഥാന്റെ നിലവാരത്തിലേക്കും ദുരിതത്തിലേക്കും ഇന്ത്യ തള്ളപെട്ടേനെ; നിലയ്ക്കാത്ത മതയുദ്ധങ്ങളും, കലാപങ്ങളുടേയും പറുദീസയായി ഇന്ത്യ മാറിയേനേ. ഇന്ത്യയെ അങ്ങിനെയൊക്കെ ആക്കാന്‍ നടക്കുന്ന നീക്കമാണ് നെഹ്രുവിനെ ക്രൂശിക്കാന്‍ ഇറങ്ങിയവരുടെ പിന്നില്‍.
വിഭജനവുമായി ബന്ധപ്പെട്ട് യാതൊരു തെളിവുമില്ലാത്ത ദുരാരോപണങ്ങളില്‍ ഇന്നും ക്രൂരമായി വേട്ടയാടപ്പെടുന്ന കഥയും നെഹ്രുവിനെ ചുറ്റിപറ്റിയുണ്ട്. എന്തായിരുന്നു 1946മുതല്‍ രാജ്യത്തു നടന്ന വര്‍ഗീയകലാപം എന്നും മനസിലാക്കണം. പാക്കിസ്ഥാന്‍ വേര്‍പെട്ടുപോയില്ലാത്ത ഇന്ത്യയെന്നാല്‍ അതുഭയാനകവും ഭീകരവുമാകുമായിരുന്നു എന്ന് ചരിത്രവും വര്‍ത്തമാനകാലവും നമ്മളെ പഠിപ്പിക്കുന്നു. ആയിരക്കണക്കിനു ദൈവങ്ങളും, നൂറുകണക്കിനു ഭാഷാവിഭാഗവും, ജാതി, വര്‍ണ്ണ വിഭാഗവുമുള്ള ലോകത്തിലെ ഈ അപൂര്‍വ്വ ഭൂപ്രദേശത്തേ ഒരു ചരടില്‍ കോര്‍ത്തിണക്കിയ ഭാരത്തത്തിന്റെ ശില്പിയായ നെഹ്രു മഹാന്‍ മാത്രമല്ല, ഇന്ത്യയുടെ ദൈവം തന്നെയാണ്. http://www.pravasishabdam.com/bjp-wants-to-break-jawaharlal-nehrus-image-bjps-dirty-tricks-wing-behind-snooping-controversy/

വിദർഭ ഇന്ത്യയുടെ ദു:ഖം. പരുത്തികർഷകർ ജീവനുവേണ്ടി നിലവിളിക്കുന്നു.



ഹാരാഷ്ട്രയിലെ വിദർഭ ഇന്ത്യയുടെ കണ്ണീരാവുകയാണ്‌.രാജ്യത്ത് കർഷക ദുരന്തങ്ങൾ അനവധിയാണേലും വിദർഭ ദുരന്തങ്ങളുടെ കേന്ദ്രസ്ഥാനമാണ്‌. ലോകം മുഴുവൻ ഇവിടുത്തേ കർഷകരുടെ ചലനമറ്റ ശരീരവും, ദയനീയ കാഴ്ച്ചകളും കാണുകയാണ്‌. മഹാരാഷ്ട്രയിലേ ഈ പ്രദേശത്താണ്‌ ലോകത്ത് ഏറ്റവുമധികം പരുത്തി കൃഷിചെയ്യുന്നത്. ലോകത്ത് ചൈന കഴിഞ്ഞാൽ ഏറ്റവുമധികം കോട്ടൺ ഉല്പാദിപ്പിക്കുന്ന രാജ്യമാണിന്ത്യ. ലോകത്തേ മഹാ മാളുകളിൽ, ആഢംബര കടകളിൽ വിദർഭയിലേ കർഷകന്റെ രക്തമാണ്‌ തൂക്കി വില്ക്കുന്നത്. പരുത്തി ലോബിയും, ലോകത്തേ പരുത്തി ഉല്പന്ന കച്ചവടക്കാരും വിദർഭയിലേ സാധുകർഷകരെ കൊന്നു തിന്നുകയാണ്‌. വല്ലാത്ത ചൂഷണം തന്നെ.
cotton farmers vidharbha
ലോകത്ത് ഇപ്പോൾ പരുത്തി ആവശ്യത്തിലധികമാണ്‌. ഉല്പാദന ആധിക്യം വല്ലാതെയായി. വിദർഭയിൽ ഒരു ക്വിന്റൽ പരുത്തിക്ക് ലഭിക്കുന്ന വില 2500 രൂപമുതൽ 2800വരെയാണ്‌. കർഷരുടെ സമീപകാല ഓർമ്മയിൽ ഇത്ര കുറഞ്ഞവില വന്നിട്ടില്ല. കഴിഞ്ഞവർഷം 6000 രൂപവരെ ലഭിച്ചിരുന്നു. 10000 രൂപയ്ക്കും മുകളിൽ മുമ്പ് വിലയുണ്ടായിരുന്നു. അതാണിപ്പോൾ 2500ൽ വന്നത്. അതിനൊപ്പം ആഴച്ചകൾ മുന്നം കാലം തെറ്റി പെയത മഴയിൽ 60% കൃഷിവിളവെടുപ്പും നശിച്ചുപോയി.
cotton-2
ബാങ്ക് ലോണുകൾ, ജപ്തികൾ, ജീവിത ചിലവുകൾ, ഭക്ഷണക്ഷാമം, മരുന്നും ചികൽസയ്ക്കും വിഷമം..ഇങ്ങിനെ കർഷകർ ആത്മഹത്യ ചെയ്യുകയാണ്‌ വിദർഭയെന്ന പ്രദേശത്ത്. മുൻ വർഷം 2900 പരുത്തികർഷകർ ഇവിടെ ആത്മഹത്യ ചെയ്തു. ഈ Vidharbha farmers suicideകൊല്ലം ഇതുവരെ ആത്മഹത്യ 500ൽ അധികമായി. ലോകത്തിന്റെ മുക്കിലും മൂലയിലും ഇന്ത്യയുടെ കോട്ടൺ ഉല്പന്നങ്ങളും പരുത്തിയും എത്തുന്നു. ലോകത്തേ മുന്തിയ ഇനം തുണികൾ ഇതിലൂടെ ഉണ്ടാക്കി മഹാ മാളുകളിലൂടെ വില്ക്കുന്നു. ഉല്പന്നങ്ങൾക്ക് ഓരോ വർഷവും വിലകുത്തിച്ചുകയറുമ്പോഴും അത് പശമണ്ണിൽ ചവിട്ടി നിന്ന് ഉല്പാദിപ്പിക്കുന്ന കർഷകന്‌ മരണം പ്രതിഫലമായി കിട്ടുന്നു.
Another-vidarbha-cotton-farmer-laxman
ഇന്ത്യയുടെ ദേശീയ മൊത്തവരുമാനത്തിന്റെ 18% സഭാവന ചെയ്യുന്നത് കർഷകരാണ്‌. അവർ എണ്ണത്തിൽ കൂടുതലുമാണ്‌.ഈ 18% 65കോടിയോളം വരുന്ന ജനസഞ്ചയമാണ്‌ സഭാവന ചെയ്യുന്നത്. 2013 ൽ രാജ്യത്ത് 12000ത്തോളം കർഷകർ ആത്മഹത്യ ചെയ്തു. ഇപ്പോഴും ഒരു ദിവസം 44 കർഷകർ ആതമഹത്യ ചെയ്യുന്നു.
vdharbha-death
നമ്മുടെ പ്രധാനമന്ത്രി കാനഡയിലും, യൂറോപ്പിലും ഒക്കെ പോയി ഇന്ത്യയെ കുറിച്ച് ഈയിടെ വാചാലനായപ്പോൾ മറന്നു പോയ ജനകൂട്ടമാണ്‌ ആത്മഹത്യയിലേക്ക് നീങ്ങുന്ന രാജ്യത്തിന്റെ ഹൃദയഭൂമിയിലേ കർഷകർ. അദ്ദേഹത്തിന്റെ കാനഡയിലെ പ്രസംഗം അന്ന് വായിച്ച് ഞാനും കോരിതരിച്ചിരുന്നു. എന്നാൽ ഭരിക്കുന്ന രാജ്യത്തേ കർഷകരുടെ ചേതനയറ്റ ശവശരീരം പോയി ആദ്യം കാണുന്നതായിരുന്നു. തകർന്ന കൃഷിയിടങ്ങളിൽ ഒരു കാരുണ്യം എത്തിക്കുന്നതിലായിരുന്നു മോദിക്ക് കാനഡ പ്രസംഗത്തിലും ജനപ്രീതി ലഭിക്കുമായിരുന്നത്. കരാറുകളിൽ ഒപ്പിടാൻ ആതാതു വകുപ്പ് മന്ത്രിമാരെ തല്ക്കാലം അയച്ചാലും മതിയായിരുന്നു!

Sunday, April 12, 2015


''ഏപ്രിൽ 4നു സി.എൻ.എൻ യമനിൽ നിന്നും പുറത്തുവിട്ട ഒരു ചിത്രമുണ്ട്. യമനിലേ ഗ്രാമീണർ മണ്ണിൽ നിരനിരയായി കുഴികൾ എടുത്ത് ശവശരീരങ്ങൾ എത്തുന്നതും കാത്ത് കുഴികൾക്ക് സമീപം കുത്തിയിരിക്കുന്ന രംഗമാണത്. എല്ലാ യുദ്ധഭൂമിയിലേയും പോലെ നിരനിരയായി ശവകുഴികൾ യമനിലും ഒരുങ്ങികഴിഞ്ഞു. യുദ്ധം ഭീകരമാകുന്ന മുറയ്ക്ക് മനുഷ്യർ കൈകൾകൊണ്ട് തീർക്കുന്ന കുഴികളുടെ ജോലി ബുൾഡോസറുകൾ ഏറ്റെടുക്കും. മതാചാരങ്ങൾ ഒന്നുമില്ലാതെ ദുർഗന്ധമകറ്റാൻ ബുൾഡോസറുകളുടെ കൈകൾ ജഡങ്ങൾ കിണർ കുഴികളിൽ തള്ളിയിട്ട് മൂടും. മരിച്ചവർ ആരെന്നോ, എവിടെ കുഴിച്ചിട്ടന്നോ, ആരെല്ലാം കാണാതായെന്നോ ഒന്നും ഇത്തരം ശവകുഴികളിലേ കണക്കുകളിൽ ഉണ്ടാകില്ല.''
yeman 5
യമനിൽനിന്നും ഏറെക്കുറെ വിദേശികൾ എല്ലാം പാലായനം ചെയ്തു. യുദ്ധം ജീവനു മീതേ നിഴലാട്ടം നടത്തിയപ്പോൾ എല്ലാ രാജ്യക്കാരും അവരവരുടെ പൗരന്മാരെ തിരഞ്ഞുപിറുക്കി കിട്ടിയ വണ്ടിക്ക് നാട്ടിൽ എത്തിച്ചു. വണ്ടികൾ കിട്ടാതെ വന്നപ്പോൾ ഇതര രാജ്യക്കാരുടെ വണ്ടികളുടെ കാലിസീറ്റുകളിൽ പോലും ആളുകൾ കയറി രക്ഷപെട്ടു. അവശേഷിക്കുന്നത് ഇനി യമനിലേ ജനങ്ങളാണ്‌. യുദ്ധകളം റെഡി, yeman 2ഇനി ഭീകരമായ യുദ്ധം തുടങ്ങാം. കരയുദ്ധവും, ആകാശയുദ്ധവും, കടൽ യുദ്ധവും ആകാം. ഒളിക്കാനും, രക്ഷപെടാനും ലോകത്തിന്റെ ഒരു മൂലയും ലഭിക്കാതെ രണ്ടരകോടി നിരപരാധികളായ യമനികളെ കൊല്ലുകയോ, നിശേഷം നശിപ്പിക്കുകയോ ചെയ്യാം. വീടുകൾ തകർക്കാം, സ്കൂളുകൾ തിരഞ്ഞുപിടിച്ച് കുട്ടികളേ കൊന്നൊടുക്കാം. ആകാശ ഗോപുരങ്ങളും, പട്ടണങ്ങളും ചുട്ട് ചാരമാക്കം. വീടുകളിൽ പുരുഷന്മാരെ കൊന്ന് നിരാലംബകളെ ശത്രുവിന്റെ കാമകൊതിക്ക് വിധേയരാക്കാം. കൊതി തീരുമ്പോൾ അവരെയും ഒരു തിരയിൽ തീർക്കാം, എന്തും ചെയ്യാം. യുദ്ധം തുടങ്ങിയാൽ പിന്നെ അനീതിയും, ചതിയും, കൊലയുമാണ്‌ വാഴ്ച്ച നടത്തുക. ലോകത്ത് ആരും ഒരു യമൻ പൗരനേയും രക്ഷിക്കാൻ വാഹനം ഒന്നും അയച്ചില്ല. രക്ഷിക്കാൻ ആരും ചെന്നില്ല. യുദ്ധത്തിന്റെ റെഡ് അലർട്ടിൽ മരണത്തിനു തിന്നുവാൻ ലോകം അവരെ ഓടി രക്ഷപെടുന്നതുപോലും ഒഴിവാക്കി അതിർത്തി വരയ്ച്ചു കൊട്ടിയിട്ടിരിക്കുന്നു. രാജ്യങ്ങളും അതിർത്തികളും ഒന്നും ഇല്ലായിരുന്നെങ്കിൽ അവർക്ക് പല ദിക്കിലേക്കും ഓടി രക്ഷപെടാമായിരുന്നു. സൗദിയിലേക്കും, ഇറാനിലേക്കും, ഒക്കെ ഓടി പോകാമായിരുന്നു. കടൽ താണ്ടി ഏതേലും കരകളിൽ പോയി ഒളിക്കാമായിരുന്നു. മനുഷ്യൻ അതിർത്തിവരയ്ച്ച് ലോകത്തേയും മനുഷ്യരേയും വരകൾക്കുള്ളിൽ നിർത്തിയതിനാൽ അതും നടക്കില്ല.
yaman 111
സൗദി അറേബ്യ തുടങ്ങാനിനിരിക്കുന്ന അതിഭീകരമായ കരയുദ്ധത്തിന്റെ തോക്കിൻ കുഴലുകളും, ബോംബുകളും ഈ ജനങ്ങളെ വിഴുങ്ങാൻ വാ പിളർന്നു ഇരിക്കുന്നു. ഇവരെകൂടി രക്ഷിക്കാൻ എന്തേ അവിടേക്ക് പറന്ന രക്ഷാവിമാനങ്ങൾക്കും കപ്പലുകൾക്കും കഴിയാതെ പോയി?..ലോകം ഒന്നാണെന്നും മനുഷ്യരുടെ ലോകമാണെന്നും എല്ലാം മനുഷ്യരും ഒന്നാണെന്നും വിശ്വ പൗരരാണെന്നുമുള്ള മൊഴി വചനങ്ങൾ കളവാണെന്ന് ഇതിൽ കൂടുതൽ എന്തു തെളിവു വേണം?. യുദ്ധത്തിന്റെ ഇരകളാക്കാനായി അവിടെ കോടിക്കണക്കിനു യമനികളേ ലോകം അവശേഷിപ്പിച്ചു. യമൻ ആ ജനങ്ങളുടെ രാജ്യമാണ്‌. അതിനാൽ അവിടെ നടക്കുന്ന യുദ്ധത്തിൽ സ്വഭാവികമായും മരിച്ചുവീഴാനും വിധിക്കപെട്ടവരാണവർ. ആ 2.5 കോടി ജനങ്ങളെ ആരു ഭരിക്കണം എന്നു തീരുമാനിക്കാനുള്ള യുദ്ധമാണിത്. ആ ജനങ്ങളുടെ രാജ്യത്തിന്റെ സമ്പത്തും അധികാരവും ആരു കൈവശം വയ്ക്കണം എന്നു തീരുമാനിക്കാനുള്ള മൽസരമാണീ യുദ്ധം. നിരപരാധികളായ ജനങ്ങളെ മറയാക്കിയും 2 വിഭാഗങ്ങളുടെ ഇടയിൽ നിർത്തിയും യമനിൽ നടക്കുന്ന പടയോട്ടം എത്ര ആളുകളേ ഭൂമുഖത്തുനിന്നും ഇല്ലാതാക്കും. യുദ്ധം അതി ഭീകരമായ ദുരന്തമാണ്‌. കൊല ചെയ്യപ്പെടുന്നവർക്കും, ഇരകൾക്കും നീതിയും, കൊലയിൽ വിചാരണയും ഒന്നും ഉണ്ടാകില്ല.
യുദ്ധം പലതിന്റേയും അവസാനമാണ്‌.

യുദ്ധശേഷം മാത്രമേ പറയാനാകൂ ജനങ്ങളും, വീടും, സമുച്ചയങ്ങളും, ദൈവ ഗോപുരങ്ങളും ഒക്കെ ബാക്കിയുണ്ടാകുമോയെന്ന്. ഭൂ ലോകത്ത് യുദ്ധം തുടങ്ങിയ കാലം മുതലുള്ള നീതിയാണത്. ആ കർക്കശമായ യുദ്ധനീതിക്ക് യമനിലേ 2.39 കോടി ജനങ്ങളേയും ലോകം വിട്ടുനല്കിയിരിക്കുകയാണ്‌. യുദ്ധത്തിന്റെ ഇരു പക്ഷക്കാർക്കും ഈ കോടി ജനങ്ങളിൽ ആരെ വേണേലും കൊല്ലാം. കൊലയാളികളേ ഒരു കോടതിയും വിസ്തരിക്കില്ല. ശിക്ഷിക്കില്ല. ജനങ്ങളേ വേണേൽ മുഴുവനായും തുടച്ചും നീക്കാം. എന്നാലും ലോകത്തേ ഒരു കോടതിയും നിയമ സംവിധാനവും കൊലയാളിയേ വിചാരണ ചെയ്യില്ല. കൊലപ്പെട്ടവർക്ക് യാതൊരു നീതിയും മരിച്ചശേഷം കിട്ടിയില്ല. യുദ്ധകൊലയാളികൾ ജീവിക്കുകയും ചിലപ്പോൾ ജയിക്കുകയും, മരിച്ചവർ എന്നേക്കുമായി പരാജയപ്പെട്ടവരും ആകും. അതാണ്‌ യുദ്ധനീതി.

Friday, April 10, 2015

2 കത്തും സരിതയുടേ തന്നെ. ഇത് വാഴപിണ്ടി മാധ്യമപ്രവർത്തനം.

''താൻ വരുന്നതിനു മുപ് കേരളത്തിൽ മാധ്യമപ്രവർത്തകരുടെ നട്ടെല്ല് വാഴപിണ്ടികൊണ്ടായിരുന്നു ഉണ്ടാക്കിയതെന്നും താൻ പാടുപെട്ട് അത് വലിച്ചൂരി ഇരുമ്പ് കമ്പിയിട്ടു നല്കിയെന്നും അസബന്ധവും വിടുവായും  പറയുന്ന വാഴപിണ്ടി മാധ്യമ പ്രവർത്തനത്തിന്റെ ഉപജ്ഞാതാവ് റിപ്പോർട്ടർ ചാനലിലെ നികേഷ് കുമാറിനായി ഈ എഡിറ്റോറിയൽ സമർപ്പിക്കുന്നു.''
http://www.pravasishabdam.com/morality-of-journalism-article-based-on-saritha-solar/

സരിതയെഴുതിയതെന്നു പറയുന്ന 2 കത്തുകളാണ്‌ ഇപ്പോൾ സരിതയേ വീണ്ടും വിവാദ നായികയാക്കുന്നത്. ഈ 2കത്തും ഒന്നും വിലയിരുത്താം. പി.സി.ജോർജ്ജും മറ്റും പുറത്തുവിട്ട ആദ്യ കത്ത് 24പേജുകൾ ഉള്ളതായിരുന്നു. ഈ കത്ത് ജോസ് കെ മാണിയുടെ ചങ്കിൽ കുത്താനായി ചിലർ പുറത്തു കൊണ്ടുവരികയായിരുന്നു. 24 പേജുള്ള ഈ കത്ത് തന്റേതല്ലെന്നു സരിത പറയുന്നതിനേ സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ജയിലിൽനിന്നും കത്തെഴുതി അന്നത്തേ മന്ത്രി ഗണേശ് കുമാറിന്റെ പി.എ യുടെ കൈവശം കൊടുത്തുവിടുകയായിരുന്നു. ഈ കത്ത് ആദ്യം വായിച്ചത് ഗണേശ് തന്നെയായിരുന്നു. സൂക്ഷിച്ചതാവട്ടെ ഗണേശും, പിതാവ് ബലകൃഷ്ണപിള്ളയും ചേർന്നും. തുടർന്ന് ഈ കത്ത് പി.സി.ജോർജ്ജ് അടക്കമുള്ളവർ വായിക്കുന്നു. യു.ഡി.എഫുമായി ശത്രുതയുള്ള റിപ്പോർട്ടർ ചാനൽ ചീഫ് നികേഷ് കുമാറിന്റെ കൈവശവും കത്തിന്റെ കോപ്പി എത്തുന്നു. സർക്കാരുമായി കൊമ്പുകോർക്കുന്ന ഇപ്പോഴത്തേ തക്ക സമയം നോക്കി പി.സി.ജോർജ്ജും നികേഷ്കുമാറും ചേർന്ന് 24 പേജ് കത്തിലേ ജോസ്.കെ.മാണിയുമായി ബന്ധ്പെട്ട ഭാഗങ്ങൾ പുറത്തുവിടുന്നു. ഈ കത്ത് തന്റേതല്ലെന്നും തന്റെ കൈയ്യക്ഷരം വയ്ച്ച് ആരോ എഴുതിയതാണെന്നും സരിത പറയുന്നത് ഒരു തരത്തിലും വിശ്വാസ യോഗ്യമല്ല. കാരണം സരിത കത്ത് സൂക്ഷിക്കാൻ ഏല്പിച്ച കേന്ദ്രങ്ങൾ തന്നെയാണ്‌ കത്തിന്റെ ചില ഭാഗങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 24 പേജുള്ള ആദ്യ കത്ത് സരിതയുടെ കൈയ്യക്ഷരത്തിൽ മറ്റൊരാൾക്ക് അതേ ചിട്ടയോടെ തയ്യാറാക്കാൻ ബുദ്ധിമുട്ടാണ്‌. അങ്ങിനെ ചെയ്തിരുന്നേൽ പലയിടത്തും ആ കൃതൃമത്വം നിറഞ്ഞുനില്ക്കുമായിരുന്നു. സരിതയുടെ ശരിയായ വിധത്തിലുള്ള കൈയ്യക്ഷരം 24 പേജിലും വള്ളിപുള്ളി തെറ്റാതെ മറ്റൊരാൾക്ക് പുനസൃഷ്ടിക്കാൻ ഇത്ര കൃത്യമായി ആകില്ല. സരിതയുടെ കൈയ്യക്ഷരത്തിന്റെ അതേ ഫോടോസ്റ്റാറ്റ് പോലെയുള്ള ആദ്യ കത്ത് അവരുടേത് തന്നെയെന്ന് വിശ്വസിക്കേണ്ടിവരും. 24 പേജുകളിൽ പലയിടത്തും കുറിപ്പുകളും വെട്ടലും, തിരുത്തലും,എല്ലാം നില്ക്കുന്നു. ഈ കത്ത് കൃതൃമമായി ഉണ്ടാക്കിയതാണേൽ ഈ തിരുത്തലുകൾ ആവശ്യമില്ലായിരുന്നു. മാത്രമല്ല 2ഭാഷകൾ അതായത് ഇംഗ്ളീഷ് കൂടി ഉപയോഗിച്ചിരിക്കുന്നു. രണ്ട് ഭാഷകളും ഒരേവിധത്തിൽ അനുകരിക്കുവാൻ അതും 24 പേജുകളിൽ മറ്റൊരാൾക്ക് ബുദ്ധിമുട്ടാണ്‌.
രണ്ടാമത്തേ കത്ത് ഇപ്പോൾ പുതുതായി വന്നതാണെന്നു നിസംശയം പറയാം. സരിത ഉയർത്തികാട്ടിയ യഥാർഥ കത്തിൽ ഇപ്പോൾ 30 പേജുകൾ ഉണ്ട്. 30 പേജ് കത്ത് ഇപ്പോഴാണ്‌ ഉണ്ടായതും, അറിയുന്നതും. ഇങ്ങിനെ ഒരു പേജെണ്ണം ഒരു വർഷത്തിലധികമായിട്ടും സരിതപോലും പറഞ്ഞിട്ടില്ല. ഈ രണ്ടു കത്തും സരിത.എസ്.നായരുടേത് തന്നെയാണ്‌. 24 പേജുകൾ ഉള്ള തന്റെ ആദ്യ കത്തിനു പകരം അവർ തന്നെ അഭിഭാഷകരുമായി ആലോചിച്ച് പുതിയത് തയ്യാറാക്കുകയായിരുന്നു എന്നു കരുതാം. ആദ്യ കത്ത് ഗണേശ്കുമാറിന്റേയും, പി.സി.ജോർജിന്റേയും, നികേഷ് കുമാറിന്റെയും കൈവശത്തിലായ വിഷമത്തിൽ അതിൽ രഹസ്യങ്ങളും വിലപേശലുകളും നഷ്ടമാകുമെന്ന തിരിച്ചറിവിൽ അവർ പുതുതായി ഉണ്ടാക്കിയ കത്താണ്‌ 30 പേജിൽ.  
 സരിത ഇപ്പോൾ നിഷേധിച്ച കത്ത് സൂക്ഷിച്ചു വയ്ച്ചത് ബാലകൃഷ്ണപിള്ളയും, ഗണേശ് കുമാറുമാണെന്ന് നേരത്തേ പറഞ്ഞിരുന്നു. പി.സി.ജോർജ്ജിനും നികേഷ് കുമാറിനും കത്ത് ലഭിച്ചത് ഗണേശിലൂടെയായിരുന്നു. ഗണേശിന്റെ ആത്മസുഹൃത്തായിരുന്നു സരിത. അവർതമ്മിലുള്ള പല ഇടപാടുകളും പുറത്താവുന്നതോടെയായിരുന്നു ഗണേശിന്റെ വിവാഹമോചനത്തിലും എത്തിച്ചത്. സരിതയുടെ വാട്സപ്പിലെ നഗ്ന  ദൃശ്യങ്ങളുടെ വിരുന്നുകാരനു ഒരിക്കലും സരിതയുമായി പിണങ്ങാൽ ആകില്ല. സരിതയേ ജയിലിൽനിന്നും ഇറക്കാനും, പലർക്കും നഷ്ടപരിഹാരം നല്കാനും, ആയിരകണക്കിനു സാരികൾ വാങ്ങി സെലിബ്രേറ്റി വേഷമണിയാനും ഒക്കെ പണമൊഴുകിയ സരിതയുടെ ഗോഡ്ഫാദർമാർ ആരെന്ന് എല്ലാവർക്കും അറിയാം.

പി.സി.ജോർജ്ജും, ബാലകൃഷ്ണപിള്ളയും, സരിതയുടെ ശരീരം വയ്ച്ച് രാഷ്ട്രീയ എതിരാളികളേ ഇല്ലാതാക്കാൻ നോക്കുകയാണ്‌. നികേഷ് കുമാറാകട്ടെ കിട്ടിയ തക്കം നോക്കി ഉമ്മൻ ചാണ്ടിയോടും മറ്റുമുള്ള കലി തീർക്കുന്നു. പണ്ട് പലരും ഉപയോഗിച്ച് തള്ളിയ സരിതയുടെ ലൈഗീകത വയ്ച്ച് ഇവർ ബാഡ് പ്ലേ നടത്തുകയാണ്‌. ഇവരോട് ചില ചോദ്യങ്ങൾ.
  1. ഒരു വർഷത്തിലധികമായി എന്തിനാണ്‌ ഈ കത്ത് ഒളിപ്പിച്ചു വയ്ച്ചത്?
  2. സോളാർ കമ്മീഷനു മുപിൽ എന്തുകൊണ്ട് കത്ത് പൂർണ്ണരൂപത്തിൽ കൈമാറിയില്ല.
  3. കത്ത് ലഭിച്ചിട്ടും മാസങ്ങളായി വാർത്തകളും, സ്കൂപ്പും നല്കാതെ എന്തിനായിരുന്നു നികേഷ് കുമാർ അത് പോകറ്റിലിട്ട് സൂക്ഷിച്ചത്?
  4. ഈ കത്തുവയ്ച്ച് ബാലകൃഷ്ണപിള്ളയും പി.സി.ജോർജ്ജും സർക്കാരിനേ എത്രയോ കാലമായി ബ്ലാക്മെയിൽ ചെയ്യുന്നു..എന്തിനായിരുന്നു?
  5. ഇതേ കത്തുവയ്ച്ച് സർക്കാരിനേ പലരീതിയിലും നികേഷ് കുമാർ ബ്ലാക്മെയിൽ ചെയ്തിരുന്നു, എന്തിനായിരുന്നു?
  6. ഇപ്പോഴും കത്തിൽ പലരുടേയും പേരുകൾ ഉണ്ടായിട്ടും എല്ലാം പറയാതെ എന്തുകൊണ്ട് ജോസ്.കെ.മാണിയേ മാത്രം ടാർജറ്റു ചെയ്യുന്നു?
  7. ജോസ്.കെ.മാണിയേക്കാൾ വമ്പൻ സ്രാവുകൾ കത്തിൽ ഉള്ളപ്പോൾ അവരെ എന്തുകൊണ്ട് വെറുതേ വിട്ടു?
നികേഷ്കുമാർ സരിതയുടെ കത്തും അതിന്റെ വിവരങ്ങളും മാസങ്ങൾ മുമ്പേ കിട്ടിയിട്ടും മിണ്ടാതിരുന്നു. അദ്ദേഹം ആ കത്തു കാട്ടി സർകാരിനേയും, മന്ത്രിമാരെയും ഒക്കെ തരം പോലെ ബ്ലാക്മെയിൽ ചെയ്യുകയായിരുന്നു. എന്തുകൊണ്ട് റിപോർട്ടർ ചാനൽ സത്യസന്ധമായിരുന്നെങ്കിൽ ഈ കത്ത് നേരത്തേ പ്രസിദ്ധീകരിച്ചില്ല?. പി.സി.ജോർജ്ജിനും പിള്ളയ്ക്കും പറയാൻ രാഷ്ട്രീയ സാഹചര്യമെങ്കിലും ഉണ്ട്. നികേഷ് കുമാറേ നിങ്ങൾക്ക് മാധ്യമ ധർമ്മം എന്നൊന്നു ഉണ്ടായിരുന്നേൽ എന്തുകൊണ്ടാണ്‌ ആ കത്തിൽ പരാമശിക്കപ്പെടുന്ന മന്ത്രിമാരുടേയും, ഭരണ പ്രതിപക്ഷ എം.എൽ.എ മാരുടേയും മുൻ കേന്ദ്ര മന്ത്രി കെ.സി.വേണുഗോപാലിന്റേയും പേരുകൾ മനപൂർവ്വം ഒഴിവാക്കി വാർത്തകൾ നല്കിയത്?..നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ മാത്രം സരിതയുടെ കത്തിൽനിന്നും വേർതിരിച്ചെടുത്ത് വേട്ടയാടുന്നത് എന്തു നീതിയാണ്‌?..എന്തു മാധ്യമ പ്രവർത്തനമാണ്‌. മറ്റുള്ളവരെ വിരട്ടിയും, ഭയപ്പെടുത്തിയും ചൊല്പടിക്ക് നിർത്താനും സാമ്പത്തിക നേട്ടവും പരസ്യമാർകറ്റും വളർത്താനും നികേഷ് കുമാർ ഈ കത്ത് ശരിക്കും ഉപയോഗപ്പെടുത്തുകയയിരുന്നു. ആ കത്തിൽനിന്നും മുനിര പേരുകൾ ഒഴിവാക്കി വാർത്ത്കൾ നല്കിയതിൽ 2 നീതിയും അധാർമ്മികതയും ഉണ്ട്. നട്ടെല്ലില്ലാത്ത വാഴപ്പിണ്ടി മാധ്യമപ്രവർത്തനമാണിത്. സരിതയുടെ ശരീരമാണ്‌ ഇപ്പോൾ നിങ്ങളുടെ വളം. ശവം തീനി ഉറുമ്പുകളാകരുത് മാധ്യമ പ്രവർത്തകർ. എത്ര സ്വാദോടെയാണ്‌ നികേഷിന്റെ ചാനൽ സരിതയുടെ ശരീരവും കത്തും വില്പന നടത്തിയതും, തിന്നുന്നതും?..കഷ്ടമാണ്‌..

സരിതയുടെ ലൈഗീകതയും ശരീരവും ഇപ്പോൾ മാർകറ്റിൽ ശരിക്കും വില്ക്കുന്നത് റിപ്പോർട്ടർ ചാനലും, ആദ്യ കത്തു സൂക്ഷിക്കാൻ സരിത വിശ്വസിച്ചേല്പ്പിച്ച വിശ്വസ്തരുമാണ്‌. സരിത ഇപ്പോൾ അവരുടെ എഴുത്തും വാക്കുകളും വില്ക്കുന്നു, ഇവർ അവരുടെ ശരീരവും. അതുകൊണ്ട് തന്നെയാണ്‌ കൈവിട്ടുപോയ സരിതയുടെ ആദ്യ കത്തിന്റെ സ്ഥാനത്ത് 30പേജുള്ള രണ്ടാമത്തേ കത്ത് അവർക്ക് വീണ്ടും എഴുതേണ്ടിവന്നത്. പി.സി.ജോർജിന്റെയും, നികേഷ് കുമാറിന്റേയും, ബാലകൃഷ്ണപിള്ളയുടേയും രാഷ്ട്രീയത്തേ സരിത മലർത്തിയടിച്ചിരിക്കുന്നു. കൂറ്റന്മാരായി നടക്കുന്ന ഈ കൊമ്പനാനകൾ ആദ്യം സരിതയുടെ കളരിയിൽ പോയി ഇനി രാഷ്ട്രീയവും കളിയും പഠിക്കട്ടെ. നിരവധി പേരുകൾ ഉള്ള കത്തിൽനിന്നും പ്രമുഖരെപോലും ഒഴിവാക്കി മധ്യനിരയിലുള്ള ജോസ്.കെ.മാണിയേ ടാർജറ്റു ചെയ്തതിൽ ദുരൂഹതയുണ്ട്. ഒരു കാര്യം പുറത്തുകൊണ്ടുവരുമ്പോൾ അതിന്റെ യഥാർഥ ഭാഗം മറച്ചുവയ്ച്ചും തെറ്റിദ്ധരിപ്പിച്ചും ആകാൻ പാടില്ലായിരുന്നു.

സരിത 30 പേജുള്ള കത്തുമായി നടത്തിയ പത്ര സമ്മേളനം മറ്റൊരു നാടകമായിരുന്നു. അത്‌ പലർക്കുമുള്ള മുന്നറിപ്പ് നല്കലും, മറ്റൊരു ബ്ലാക്മെയിലിങ്ങും ആയിരുന്നു. ക്യാമറകൾക്ക് മുന്നിൽ വ്യക്തമായും ചിത്രങ്ങൾ എടുക്കാൻ സരിത 30 പേജ് കത്ത് തുറന്നു കാണിച്ചു. ചിത്രങ്ങൾ പതിയാനുള്ള സമയവും ഒക്കെ നല്കി സാവധാനം പേജുകൾ മറിക്കുകയായിരുന്നു. അവർ അറിഞ്ഞുകൊണ്ട് മുമ്പ് സ്വന്തം ശരീരം  തുറന്നിട്ട പോലെ മനപൂർവ്വം അവരുടെ 30പേജ് കത്തും തുറന്നു വയ്ക്കുകയായിരുന്നു.

എന്തിനാണ്‌ ഒരു സ്ത്രീയുടെ കത്തിൽ കേരളം ഇളകി മറിയുന്നത്. കുപ്രസിദ്ധയായ ഒരു സ്ത്രീയുടെ വാക്കുകൾക്ക് എത്രമാത്രം ശുദ്ധിയും, നന്മയുടെ കണികയുമുണ്ട്. ഇവർ ഓരോ ദിവസവും ഓരോ പേരുകൾ പറയുക, എഴുതുക, കത്തുകൾ മാറ്റിയെഴുതുക..എന്താണിതിനൊക്കെ അർഥം. ലൈഗീകമായി നേടിയ കുപ്രസിദ്ധിയും നിരവധി ക്രിമിനൽ തട്ടിപ്പ് കേസിൽ പ്രതിയായതുമായ ഒരു സ്ത്രീ പറയുന്നത് അതേ പടി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നു. യാതൊരു തെളിവും ഇല്ലാതെ പലരേയും വിധിക്കുന്നു, ക്രൂശിക്കുന്നു. ഇരകൾക്ക് യാതൊരു നീതിയും, അവസരവും നല്കാതെ സരിത പലരേയും വേട്ടയാടുന്നു. സരിത ആരുടെ പേരു പറഞ്ഞാലും എഴുതിയാലും അവന്റെ കാര്യം കട്ടപുകയായതുതന്നെ. യാതൊരു നീതിയും ഇല്ലാത്ത, വിചാരണയും, പ്രകൃതി നീതിപോലും നല്കാത്ത വധശിക്ഷയാണ്‌ നടക്കുന്നത്.
ഇവർക്ക് ആവശ്യം പലരേയും ഇനിയും ബ്ലാക്മെയിൽ ചെയ്യലും, ധനപരമായി ഉപയോഗപ്പെടുത്തലും മാത്രമാണ്‌. സരിതയുടെ കത്തുകൾക്ക് ഇനിയും പേജെണ്ണം കൂടും. ആ പുതിയ കത്തിന്റെ കൂടെ പുതിയ കുറിപ്പുകൾ വിട്ടുപോയതും ഇപ്പോൾ കിട്ടിയതും എന്നൊക്കെ പറഞ്ഞ് ഇനിയും ക്ലിപ്പ് ചെയ്യപ്പെടും. ഈ ഭരണം മറി സി.പി.എം ഭരണം വന്നാൽ അങ്ങിനെ ചെയ്യുന്ന ക്ളിപ് ചെയ്യലിൽ ചിലപ്പോൾ കോടിയേരി മുതൽ പിണറായി വരെയും അവരുടെ മറ്റ് നേതാക്കളും, മക്കളും ഒക്കെ വരാം. അതാണ്‌ സരിത. അവൾ തരം പോലെ കത്തെഴുതുകയും, എഴുതിയത് തിരുത്തുകയും, പുതിയത് ഇറക്കുകയും ഒക്കെ ചെയ്യുന്ന കുപ്രസിദ്ധി നേടിമെയ് വഴക്കമുവളായി മാറി കഴിഞ്ഞു. സരിതയ്ക്ക് ആരുടെ പേരുകളും ഇപ്പോൾ പറയാം. എത്രപേരുടെ കുടുംബങ്ങളും തകർക്കാം. അതെല്ലാം തെളിവുകൾ ഇല്ലാതെ ജനം സ്വീകരിക്കുന്ന കാഴ്ച്ചയാണ്‌. സരിത പറയുന്ന പേരുകളേ വിചാരണയും കോടതിയും ഒന്നുമില്ലാതെ സമൂഹം ശിക്ഷിക്കുന്നു, നശിപ്പിക്കുന്നു.
മന്ത്രി ആര്യാടൻ മുതൽ സംസ്ഥാന മന്ത്രിമാർ, ചെറുപ്പക്കാരായ എം.എൽ.എമാർ, എം.പി മാർ കേന്ദ്ര മന്ത്രിമാർ, ഉന്നത രാഷ്ട്രീയ നേതാക്കൾ, മോഹൻലാലിന്റെ നേതൃത്വത്തിൽ സിനിമാ താരങ്ങൾ ഒക്കെ തിയതി വാങ്ങി ക്യൂ നിന്നു സരിതയിൽ ലൈഗീക ആസക്തി തീർക്കാൻ. അതും ചുരുങ്ങിയ നാളുകൾകൊണ്ട് രാഷ്ട്രീയ സിനിമാ ലോകത്തേ മാത്രം ലിസ്റ്റാണിത്. ബിസിനസ് ലോകത്തേയും, സോളാർ പാനലുകൾ വയ്ക്കാൻ പോയ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേ കസ്റ്റ്മേഴ്സിന്റെ ലിസ്റ്റുകൾ വന്നിട്ടില്ല. കാരണം ഇതിൽ കൂടുതൽ സോളാർ പിടിപ്പിക്കിന്നിടത്തും മറ്റും ആളുകളുടെ  ലിസ്റ്റുണ്ടാകാം. അവിടെയാണല്ലോ ശരിക്കും ബിസിനസ് എക്സിക്യൂട്ട് ചെയ്യുന്നത്. 200 കോടിരൂപയുടെ തട്ടിപ്പു നടത്തിയ ശബരീ നാഥ് എന്ന പയ്യനുപോലും ഇത്ര സ്വീകരണം കിട്ടിയില്ല. 10കോടിയുടെ വെട്ടിപ്പു നടത്തിയ കമ്പിനിയുടെ ജീവനക്കാരിയായ സരിതയ്ക്ക് ലഭിച്ച കേരളത്തിലേ ജനപിന്തുണ അത്രയേറെയാണ്‌. 10 കോടി തട്ടിപ്പ് നടത്തിയതിൽ 1 രൂപപോലും ഖജനാവിൽനിന്നും പോയിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോഴോ..ഇ കേസുമായി ബന്ധപെട്ട് കമ്മീഷൻ, പോലീസ് നടപടികൾ, ഭരണം നിലനിർത്താൻ നടക്കുന്ന നീക്കങ്ങൾ, സരിതയുടെ ബ്ലാക്ക് മെയിലുകൾ എന്നിവയ്ക്കായി ഖജനാവിൽനിന്നും ഒഴുകിയ കണക്കിന്റെ കോടികൾ എത്രയോ വരും. സി.പി.എം നടത്തിയ സോളാർ സിക്രട്ടറിയേറ്റ് സമരത്തിനുമാത്രം 3 കോടിയിലേറെയാണ്‌ ചിലവായത്. ഹർത്താലും, അക്രമവും മറ്റുമായി പൊതു സമൂഹത്തിനുണ്ടായ നാശം എത്രയോ കോടികൾ വരും. വികസനവും, ജനക്ഷേമവും, ജീവിതവും ഒക്കെ ചർച്ചചെയ്യേണ്ട നമ്മുടെ നിയമസഭ ഒരു വർത്തിലധികമായി ഇതാണ്‌ ചർച്ചചെയ്യുന്നത്. മുന്നണിയോഗങ്ങളും മന്ത്രിസഭയും, കക്ഷി നേതാക്കളും എല്ലാം സമയം ഇതിനായി മാത്രം ചിലവിടുന്നു. നമ്മുടെ മാധ്യമങ്ങൾ വിലകൂടിയ വരുടെ കോളങ്ങളും നിമിഷങ്ങൾക്ക് വിലയുള്ള ചാനൽ സ്ക്രീനുകളും സരിതയെ അണിയിച്ചൊരുക്കി എഴുന്നൊള്ളിക്കുകയാണ്‌. എത്ര ഭീകരവും, ഭയാനകവും, വിനാശകരവുമായ കാര്യമാണ്‌ ഈ സ്ത്രീ വയ്ച്ച് കാട്ടികൂട്ടുന്നതെല്ലാം.

സരിതയുടെ ശരീരവും, ചേഷ്ടകളും മുമ്പ് മന്ത്രിമാർ അടക്കമുവർക്കായിരുന്നു ആവശ്യം. എന്നാൽ ഇന്ന് അവരേ ശരിക്കും ഉപയോഗപ്പെടുത്തുന്നത് ചാനലുകളാണ്‌. ഒരു ദിവസം കടന്നു കിട്ടാനും, റേറ്റിങ്ങിനും വേണ്ടി അവർ സരിതയേ എഴൊന്നൊള്ളിക്കുകയാണ്‌. സരിത എത്തിയാൽ കാഴ്ച്ചക്കാർ കൂടുമെന്ന് അവർക്കറിയാം. ക്യാമറയ്ക്ക് മുന്നിൽ പരസ്യമായി സരിതയോട് വേഴ്ച്ച നടത്തിയതും, ശാരീരികമായി ബന്ധപെട്ടതുമെല്ലാം ചോദിക്കുന്നതും സരിത അത് വേണ്ട ശരീര ഭാഷയിലൂടെ പ്രതികരിക്കുന്നതും കേരളം പുളകം കൊണ്ട് സ്ക്രീനിലൂടെ ലൈവായി കാണുകയാണ്‌. ചാനലുകൾ വാർത്തയും, അറിവും നല്കുക എന്നതിലപ്പുറം കാഴ്ച്ചക്കാർക്ക് കണ്ണിനും, അവരുടെ ലൈഗീക വികാരങ്ങൾക്കും സുഖം നല്കുക എന്ന ശൈലിയാണ്‌ സരിത വാർത്തയിൽ കാണിക്കുന്നത്.

Wednesday, April 8, 2015



കല്ലെറിയേണ്ടത് സിദ്ദിക്കിനേയോ, മുസ്ലീം വ്യക്തി നിയമത്തേയോ?..


44

വിൻസ് മാത്യു
ടി.സിദ്ദിക്കിനെ കല്ലെറിഞ്ഞവർ എന്തുകൊണ്ട് ഇന്ത്യയിലെ മുസ്ലീം പുരുഷന്മാർക്ക് ഇഷ്ടമുള്ളപ്പോൾ ഭാര്യയെ ഉപേക്ഷിക്കാന്‍ അനുവദിക്കുന്ന മുസ്ലീം വ്യക്തിഗത നിയമത്തേകൂടി കല്ലെറിഞ്ഞില്ല? ഇനിയും ആയിരം സിദ്ദിക്കുമാരെ സൃഷ്ടിക്കാൻ ഊക്കുള്ള നിയമം നമ്മുടെ ഭരണഘടന മുസ്ലീം മതത്തിലെ പുരുഷന്മാർക്ക് അനുവദിച്ചു നൽകിയിരിക്കുന്നത് എന്തേ ആരും കണ്ടില്ലെന്ന് നടിക്കുന്നു?അപരിഷ്കൃതമായ ഇത്തരം ത്വലാഖുകള്‍ എഴുതിവെച്ച് അതനെല്ലാ അച്ചാരവും മുസ്ലീം പുരുഷന്മാർക്ക് നല്കുന്ന നിയമത്തെ തൊടാതെ ടി.സിദ്ദിക്കിനേ മാത്രം കല്ലെറിഞ്ഞാൽ അതൊരു വെറും സിദ്ദിക്ക് വിരോധം മാത്രമാകും. സിദ്ദിക്ക് ചെയ്തത് തെറ്റാണെന്നു പറയാൻ തെരുവ് നാടകം കെട്ടിയാടുന്നവർ എന്തുകൊണ്ട് സിദ്ദിക്കിനേ ഇത്തരം പേക്കൂത്തുകൾ കാട്ടാൻ അനുവദിക്കുന്ന, മുസ്ലീം പുരുഷന്മാർക്ക് (മുസ്ലീം സ്ത്രീകൾക്കുപോലുമില്ലാത്ത) മാത്രം കനിഞ്ഞരുളിയ ഇന്ത്യയിലെ നിയമത്തെ ചോദ്യം ചെയ്യാൻ ചങ്കുറപ്പ് കാട്ടുന്നില്ല?.
എല്ലാവരും കതിരിലുള്ള ചികിത്സ അവസാനിപ്പിച്ച് രോഗത്തിന്റെ അടിവേരിലേക്ക് പോയി ചികിത്സ നടത്തണം. ഒരു ഭാര്യയെ ത്വലാഖ് ചൊല്ലി ഉടൻ മറ്റൊരു ഭാര്യയെ കെട്ടുക?.. സ്നേഹം കൂടുതൽ കാണിക്കുകയും കൊടുക്കുകയും ചെയ്ത ഒരു സ്ത്രീയേ കെട്ടാൻ സ്വന്തം ഭാര്യയെ ഉപേഷിക്കുക. അല്ലെങ്കിൽ ക്യാൻസർ ബാധിച്ച ഭാര്യയെ പുഴുകയറിയ ആപ്പിൾ വലിച്ചെറിയുന്ന ലാഘവത്തോടെ എറിഞ്ഞുകളയുക, നല്ല മറ്റൊരാപ്പിള്‍ തിന്നാൻ എടുക്കുക. പുറമേനിന്നും ടി.സിദ്ദിക്കിന്റെ പ്രവര്‍ത്തിയെ കാണുന്നവർക്ക് തോന്നിപ്പോകുന്നതാണിതൊക്കെ.
t-siddique-news
ഒരു പരിഷ്കൃത സമൂഹത്തിൽ ജീവിക്കുമ്പോൾ നമ്മുടെ മനസിനും, ചിന്തകൾക്കും അസ്വസ്തതയുണ്ടാക്കുന്ന പ്രവര്ത്തിയാണ് ടി.സിദ്ദിക്കിന്റേത് എന്നതിൽ സംശയമില്ല. അദ്ദേഹത്തെപ്പോലൊരു പൊതു പ്രവർത്തകൻ സമൂഹത്തിനു മുമ്പില്‍ ഇത് സംബന്ധിച്ച് നല്കിയ വെളിപ്പെടുത്തലുകൾ ജനങ്ങൾ ധാർമ്മികമായി സ്വീകരിച്ചിട്ടില്ലെന്നതിന്റെ തെളിവായിരുന്നു പലകോണുകളിൽനിന്നും ഉയർന്ന വിമർശനം.
ഭാര്യ ക്യാൻസർ രോഗിയാണെന്നും കാസർകോട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ ഇക്കാര്യം സഹതാപത്തിനായി സിദ്ദിക്ക് പറഞ്ഞിരുന്നതും ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രവർത്തിയിലെ അധാര്‍മ്മികത ചോദ്യം ചെയ്യുന്നു. എന്നിരുന്നാലും അദ്ദേഹത്തിനെ എതിർക്കുന്നതിനേക്കാളുപരി അദ്ദേഹത്തിനു അതിനു പശ്ചാത്തലം ഒരുക്കുന്ന വ്യവസ്ഥിതിയെ ആദ്യം വെറുക്കണം. ഈ നിയമം ഇന്ത്യ മുഴുവൻ ഉള്ള പുരുഷന്മാർക്ക് ബാധകമാക്കിയിരുന്നെങ്കിൽ എന്താകുമായിരുന്നു ഈ രാജ്യത്തെ സ്ത്രീകളുടെ സ്ഥിതി.
t-siddique1
ഇതെനെന്തിനു പൊതു സമൂഹം ചർച്ചചെയ്യണം എന്ന് ചോദിക്കാം. ഇതെല്ലാം ഒരാളുടെ വ്യക്തിപരമായ കാര്യമല്ലേ എന്നും ചോദിക്കാം. എന്നാൽ ഇതിലെല്ലാം ചില അനാചാരങ്ങളും, പരിഷ്കൃത സമൂഹത്തിനെതിരായ കാട്ടാളത്തരവും ഉണ്ടെന്ന് ഉറപ്പായതിനാൽ ചോദിക്കുകയും വിമർശിക്കുകയും ചെയ്യേണ്ടതാണ്.ടി.സിദ്ദിക്ക് ഒരു ഇന്ത്യൻ പൗരൻ ആയതിനാൽ അല്ല ഇതൊക്കെ ചെയ്തത്. അദ്ദേഹം മുസ്ലീം മതക്കാരൻ ആയതിനാൽ മാത്രമാണ്. വിവാഹം കഴിച്ചിട്ട് പുരുഷന്‍ സ്ത്രീകളെ ഏകപക്ഷീയമായി വലിച്ചെറിയാവുന്ന അപരിഷ്കൃത നിയമം മുസ്ലീങ്ങൾക്ക് മാത്രമായി ഇന്ത്യയിൽ അനുവദിച്ചുകൊടുക്കുന്നത് എന്തിനാണ് ?.നമ്മൾ മതേതര രാജ്യമാണ്. എപ്പോഴും നാലുനേരവും അതിൽ ഊറ്റം കൊള്ളുകയും അതിന്റെ സത്തയും ആനുകൂല്യവും ഊറ്റി കുടിക്കുകയും ചെയ്യും. എന്നാൽ ഭാര്യയെ അവളുടെ ഭാഗം പോലും കേൾക്കാൻ അനുവദിക്കാതെ കൊല്ലാൻ വിധിക്കുന്നവർക്ക് പോലും നല്കുന്ന സ്വാതന്ത്ര്യം നല്കാതെ വലിച്ചെറിയുന്ന കാര്യം വരുമ്പോൾ മതേതരത്വവും വേണ്ട, നാനാത്വത്തിൽ ഏകത്വവും വേണ്ട. അപ്പോൾ മതേതരത്വമല്ല മുസ്ലീം പെഴ്സണൽ ലോയും, ത്വലാഖും ഒക്കെയാണ് വേണ്ടത്. ഇതിന്റെ ലോജിക്ക് മനസിലാകുന്നില്ല. ഇന്ത്യയിൽ ഇന്നുവരെ ഏകീകൃതമായ ഒരു പൊതു കുടുംബ നിയമം കൊണ്ടുവരാൻ സാധിച്ചിട്ടില്ല. ഹിന്ദുക്കൾക്കും, മുസ്ലീമിനും, ക്രിസ്ത്യാനിക്കുമായി പ്രത്യേകം നിയമങ്ങൾ ഇവിടെ നിലനില്ക്കുന്നു.
ടി.സിദ്ദിക്ക് ഭാര്യയെ ത്വലാഖ് ചൊല്ലി രണ്ടാം വിവാഹം നടത്തിയതിനു അദ്ദേഹത്തെ മാത്രമായി എന്തിനു കല്ലെറിയണം?.. .നിയമ വിരുദ്ധമായി അദ്ദേഹം എന്തെങ്കിലും പ്രവർത്തിച്ചതായി ആരും ചൂണ്ടികാട്ടിയിട്ടില്ല. ടി.സിദ്ദിക്ക് അദ്ദേഹത്തിനു മുസ്ലീം വ്യക്തിനിയമം പ്രകാരം അനുവദിച്ചിരിക്കുന്ന കാര്യങ്ങൾ മുറപോലെ ചെയ്യുകയായിരിന്നു. അതിനു അദ്ദേഹത്തിനെയല്ല പൊതു സമൂഹം ശപിക്കേണ്ടത്. അതിലേക്ക് അനുവാദം കൊടുക്കുന്ന മുസ്ലീങ്ങൾക്കായി മാത്രം ഉള്ള നിയമത്തെയാണ് കല്ലെറിയേണ്ടത്. സീദ്ദിക്കായിട്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹത്തെ മുസ്ലീമെന്ന രീതിയിൽ ഭരിക്കുന്ന വ്യാജ മതേതര ഭാരതത്തിലെ അപരിഷ്കൃത നിയമങ്ങളാണു തെറ്റുചെയ്തത്.
ത്വലാഖ്
മുസ്ലീം മത വിഭാഗത്തിൽ ഉള്ളവർക്ക് പലരീതിയിൽ വിവാഹമോചനം നടത്താം.അതിന്റെ എല്ലാ വശങ്ങളും ഇവിടെ എഴുതി ഞാൻ വായന നീട്ടുന്നീല. വിക്കിയിൽ, ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിലെല്ലാം ലഭ്യമാണു. ത്വലാഖ് പുരുഷൻ ഭാര്യക്കെതിരെ ബന്ധം വേർപെടുത്താൻ ഉപയോഗിക്കുന്നതാണ് . ഭാര്യക്കെതിരെയുള്ള മുസ്ലീം പുരുഷന്മാരുടെ വജ്രായുധമാണിത്. ഇപ്രകാരം ബന്ധം മുറിക്കാൻ ഭാര്യയുടെ സമ്മതം പുരുഷനുവേണ്ട. ഭാര്യയുടെ വിശദീകരണവും, ,വാദങ്ങളും ഒന്നും ആവശ്യമില്ല. ഭാര്യയ്ക്കും ഭര്‍ത്താവിനും ന്യായമായ കാര്യങ്ങളിൽ വിവാഹമോചനത്തിനു ഇസ്ലാം പല രാജ്യത്തും അനുവദിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ അതില്ല. ഭാര്യക്ക് ഭർത്താവിൽനിന്നും വിവാഹ മോചനം വേണമെങ്കിൽ കോടതിയെ സമീപിക്കണം. എന്നാൽ പുരുഷന് കോടതിയും വേണ്ട ഒരു ചുക്കും ആവശ്യമില്ല. കത്തിലൂടെയും, ഫോണിലൂടെയും, ഗൾഫിലിരുന്നു ഒക്കെ അവളെ തള്ളിപ്പറഞ്ഞ് ബന്ധം മുറിക്കാൻ ഇന്ത്യയിൽ സാധിക്കും. പുരുഷന് ഭാര്യയെ ഉപേഷിക്കാനുള്ള കാരണം ഒരു കോടതിയിലും പറയണ്ട, ഒരു ന്യായവിധി സംവിധാനത്തിലും ബോധിപ്പിക്കേണ്ട. അതാണ് ഇന്ത്യയിലെ നിയമം. ഇരയുടെ ഭാഗം കേൾക്കാതെ അതിനേ വിധിക്കുക, എന്ത് ന്യായവും നീതിയുമാണിത്?..സ്വാഭാവിക നീതിപോലും ത്വലാക്കിൽ മുസ്ലീം സ്ത്രീക് കിട്ടുന്നില്ല. സ്ത്രീക്ക് ഒരു നീതിയും അവകാശവും ഇല്ല. അവൾക്കെതിരെയുള്ള ആരോപണങ്ങളിൽ മറുപടിപറയാനും വാദിക്കാനും യാതോരവസരവും ത്വലാക്കിൽ ഇല്ല. ഈ നിയമമാണ് ടി.സിദ്ദിക്ക് ഉപയോഗിച്ചത്. ഇനി പറ,… ചികിത്സ സിദ്ദിക്കിൽ നിർത്തണോ? അതോ അതിന്റെ രോഗകാരണമായ അടിവേരിൽ തുടങ്ങണോ?.
http://www.pravasishabdam.com/congress-leader-t-siddique-remarried-writer-sharafunnisa/