Search This Blog

Monday, November 16, 2015

പാരീസ് ഭീകരക്രമണം: തുടർ ചലനങ്ങളും ഭയാനകം. വരുന്നത് ആഗോള വർഗീയത.

 പാരീസിലെ ഭീകരാക്രമത്തിൽ ഫ്രാൻസ് നിലം പരിശാകുമെന്ന് ഭീകരരെ അനുകൂലിക്കുന്നവർ കരുതിയാൽ തെറ്റി. ഇസ്ലാം മതം ലോകത്ത് കരുത്താർജ്ജിക്കുന്നതിനു മുമ്പേ ഫ്രഞ്ചുകാർ യുദ്ധവും, തോൽ വിയും ജയവും ഒക്കെ കണ്ടതാണ്‌. ലോകം ഇന്നുവരെ കാണാത്ത ഒറ്റയാൾ പോരാളിയായ നെപ്പോളിയൻ ബോണാപാർട്ടിന്റെ നാടാണത്.ഫ്രഞ്ചുകാരുടെ പേരിൽ ലോക ചരിത്രത്തിൽ തന്നെ പഠിക്കാൻ എത്ര യുദ്ധങ്ങൾ. ഫ്രഞ്ചുകാർ ലോകത്ത് നടത്തിയ യുദ്ധത്തിന്റേയും പടയോട്ടത്തിന്റേയും ചരിത്ര ശേഷിപ്പുകളായി ഇന്നും ഇന്ത്യയിലെ പോണ്ടിച്ചേരിയും, മയ്യഴിയും ഒക്കെ നമുക്ക് കാണാം.



''കടലിൽനിന്ന് വിലപിച്ചപ്പോൾ വിളിച്ചുകയറ്റി കിടക്കാൻ ഇടവും, കഴിക്കാൻ ഭക്ഷണവും, ഉടുക്കാൻ വസ്ത്രവും നല്കി. സ്വന്തം ജനത്തിൽ ഒരുവനേപോലെ കണ്ട് അഭയം നല്കി. ഒടുവിൽ അഭയം നല്കിയ കരങ്ങൾക്കിട്ട് പത്തിവിടർത്തി ആഞ്ഞുകൊത്തി. എന്നാൽ പകയോടെ പകരം വീട്ടുകയാണ്‌ ഫ്രഞ്ചുകാർ. ലോകത്തേ യുദ്ധമുറകളുടെ കുലകൂടസ്ഥരും വാരിയർ മാരുമാണവർ. ഭീകരർക്കും- പക വീട്ടലുകൾക്കും ഇടയിൽ പിടയുന്നത് ലോകത്തേ മുസ്ലീം ജനവിഭാഗത്തിന്റെ വിശ്വാസ്യതയാണ്‌. അന്നേ പലരും പറഞ്ഞു...മിഡിലീസ്റ്റുകാരെ അടുപ്പിക്കരുതെന്ന്. അതൊന്നും അന്ന് യൂറോപ്പ് ചെവികൊണ്ടില്ല. ഇപ്പോൾ യൂറോപ്പ് യു ടേൺ അടിച്ച് ചിന്തിക്കുന്നു.''

ഫ്രാൻസിൽ ഭീകരാക്രമണം നടത്തിയതിന്റെ തുടർ ചലനങ്ങൾ ഏറെ ഭയാനകമായി തുടരുകയാണ്‌. ഭീകര അക്രമം ഉണ്ടായ അന്നു തന്നെ ഫ്രഞ്ചുകാർ കാലൈസ് എന്ന സിറ്റിയിലെ വനത്തോട്ചേർന്നുള്ള സിറിയൻ അഭയാർഥികളുടെ ക്യാപിനു തീയിട്ടിരുന്നു. അവിടെ 6000ത്തിനും 8000ത്തിനും ഇടയിൽ സിറിയയിൽ നിന്നും എത്തിയ ഇസ്ലാം മതക്കാർക്ക് അഭയം നല്കിയിരുന്നു. 40 ടെന്റുകൾ പൂർണ്ണമായും കത്തി നശിച്ചെന്നാണ്‌ റിപോർട്ടുകൾ. എന്നാൽ അവിടുത്തേ ആളപായം, പരിക്കു പറ്റിയവർ ഒന്നും വിവരം പുറത്തു വന്നിട്ടില്ല. അവരെ പിടിച്ചിട്ട് എന്തിനു തീവയ്ച്ചുകൊല്ലൂന്നു, കൊല്ലാതെ തുറന്നുവിടുക..അവർ എവിടേലും ഓടി
പോകട്ടെ എന്നാണ്‌ മുസ്ലീം പ്രൊഫൈലുകൾ ട്വിറ്ററിൽ കുറിച്ചത്.

ഫ്രാൻസിലെ പ്രധാനപ്പെട്ട ഒരു നഗരമാണ്‌ കാലൈസ്. അവിടെ അഭയാർഥികളിൽനിന്നും മറ്റും പിടിച്ചുവാങ്ങി ഖുറാൻ കത്തിച്ചുകളഞ്ഞു. കലൈസിലെ ഒരു തെരുവായ ബൊളുവാഡ് ജാക്വാഡ് എന്ന സ്ഥലത്ത് പരസ്യമായി റോഡിൽ ഖുറാൻ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. പ്രവാചകന്റെ കാർട്ടൂൺ വരച്ചതിന്‌ പത്രം ഓഫീസിൽ കയറി എല്ലാവരെയും വെടിവെയ്ച്ചുകൊന്ന നാട്ടിൽ തന്നെയാണ്‌ ഖുറാൻ ഇങ്ങിനെ കത്തിച്ചതെന്നും കരുതണം. ക്യാമ്പുകൾക്ക് തീകൊടുത്തപ്പോൾ അഭയാർഥികൾ ജീവനും കൊണ്ട്  ഓടിമറയുകയായിരുന്നു. അഭയം നല്കിയവർ തന്നെ അവരെ വേട്ടയാടുകയായിരുന്നു. ഫ്രാൻസിൽ ഭീകര അക്രമണം ഉണ്ടായ ഉടൻ രാജ്യം മുഴുവൻ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എന്നാൽ യൂറോപ്പിലേ മറ്റെല്ലാ രാജ്യക്കാരിൽനിന്നും വ്യത്യസ്തമായി ഫ്രാൻസുകാർക്ക് ശൗര്യം കൂടുതലാണ്‌. അവർ പരമ്പരാഗത പോരാളികളാണ്‌. നമ്മുടെ മലയാളികളെപോലെ പെട്ടെന്ന് കുപിതരായി പ്രതികരിക്കും. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടും ജനത്തേ ഒതുക്കി നിർത്താനായില്ല. അവർ കൂട്ടമായി തെരുവിലറങ്ങി പ്രതിഷേധിച്ചു.. ഇസ്ലാം മതക്കാരെ അക്രമിക്കുകയും പള്ളികളും ഖറാനും കത്തികുകയും ചെയ്തു. ജനത്തേ നിയന്ത്രിക്കാൻ മറ്റൊരു വെടിവയ്പ്പും കലാപവും നടത്തേണ്ടിവരുമെന്നതിനാൽ പോലീസും പട്ടാളവും പലയിടത്തും മൗനം പാലിച്ചു. ജനത്തേ അടിച്ചമർത്തിയിരുന്നെങ്കിൽ അത് രണ്ടാം ഫ്രഞ്ച് വിപ്ലവം പോലും ആകുമായിരുന്നു. ഖുറാനും ഇസ്ലാം മതവിഭാഗക്കാരും വേട്ടയാടപ്പെട്ട ദിനങ്ങളായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങൾ ഫ്രാൻസിൽ. വാർത്തകൾ പോലും പുറം ലോകത്തേക്ക് വരാതെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് മാധ്യമ വിലക്ക് പോലും ഏർപ്പെടുത്തുകയായിരുന്നു.

''കാര്യങ്ങൾ നീങ്ങുന്നത് ആഗോളതലത്തിൽ ഒരു വർഗീയ ധ്രുവീകരണത്തിലേക്കാണ്‌. അതിനേ ഒരു പക്ഷേ ക്രിസ്ത്യൻ മുസ്ലീം വർഗീയത എന്നു പറയാം. ലോകത്ത് വല്ലാത്ത അസ്വസ്ഥതകൾ അതുണ്ടാക്കും. നമ്മൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത മത വിഭാഗീയത്ക്ക് ലോകം സാക്ഷ്യം വഹിച്ചേക്കാം.''